തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ ഏഴു മുതൽ 11 വരെ സെന്റിമീറ്റർ മഴയ്ക്കാണു സാധ്യത. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യും.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ ജില്ലകളിൽ ബുധനാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഒഡീഷ തീരത്തു രൂപം കൊണ്ട ചുഴലിക്കാറ്റ് ഡായെ ഛത്തീസ്ഗഡ് ഭാഗത്തേക്കു സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവമാണ് കേരളത്തിൽ മഴയ്ക്കിടയാക്കുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളത്തെ പ്രളയക്കെടുതിയിലാക്കിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇന്നലെ വരെ 2446.64 മില്ലിമീറ്റർ മഴയാണു പെയ്തത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷക്കാലത്തു കിട്ടേണ്ട ആകെ മഴയുടെ 25 ശതമാനം അധികമാണിത്.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ ജില്ലകളിൽ ബുധനാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഒഡീഷ തീരത്തു രൂപം കൊണ്ട ചുഴലിക്കാറ്റ് ഡായെ ഛത്തീസ്ഗഡ് ഭാഗത്തേക്കു സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവമാണ് കേരളത്തിൽ മഴയ്ക്കിടയാക്കുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളത്തെ പ്രളയക്കെടുതിയിലാക്കിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇന്നലെ വരെ 2446.64 മില്ലിമീറ്റർ മഴയാണു പെയ്തത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷക്കാലത്തു കിട്ടേണ്ട ആകെ മഴയുടെ 25 ശതമാനം അധികമാണിത്.