പന്തളം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്കു മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. കുരന്പാല മഞ്ചാടി അയ്യത്തു കോളനിയിൽ ഹരിയുടെയും ഓമനയുടെയും മകൻ അനു (22), അയൽവാസികളായ രാജന്റെയും പ്രസന്നയുടെയും മകൻ രാഹുൽ (20) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയ്ക്ക് പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഗവണ്മെന്റ് മുഹമ്മദൻസ് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. ബൈക്ക് മൂടിയില്ലാത്ത ഓടയിലേക്കു മറിയുകയായിരുന്നു. ഓടയുടെ ഭിത്തിയിൽ തലയിടിച്ച അനു തൽക്ഷണം മരിച്ചു. അനുവാണ് ബൈക്ക് ഓടിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന രാഹുൽ ഇന്നലെ രാവിലെ 11 നാണു മരിച്ചത്.
ഹൈദരാബാദിൽ എസി മെക്കാനിക്കായിരുന്നഅനു.സഹോ ദരങ്ങൾ: മനു, അനീഷ്. രാഹുലിന്റെ സഹോദരങ്ങൾ: രാജീവ്, കാവ്യ, ആര്യ. രാഹുലിന്റെ സംസ്കാരം ഇന്നു രാവിലെ 10 നു വീട്ടുവളപ്പിൽ.
ശനിയാഴ്ച രാത്രി പത്തരയ്ക്ക് പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഗവണ്മെന്റ് മുഹമ്മദൻസ് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. ബൈക്ക് മൂടിയില്ലാത്ത ഓടയിലേക്കു മറിയുകയായിരുന്നു. ഓടയുടെ ഭിത്തിയിൽ തലയിടിച്ച അനു തൽക്ഷണം മരിച്ചു. അനുവാണ് ബൈക്ക് ഓടിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന രാഹുൽ ഇന്നലെ രാവിലെ 11 നാണു മരിച്ചത്.
ഹൈദരാബാദിൽ എസി മെക്കാനിക്കായിരുന്നഅനു.സഹോ ദരങ്ങൾ: മനു, അനീഷ്. രാഹുലിന്റെ സഹോദരങ്ങൾ: രാജീവ്, കാവ്യ, ആര്യ. രാഹുലിന്റെ സംസ്കാരം ഇന്നു രാവിലെ 10 നു വീട്ടുവളപ്പിൽ.