തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി രൂപീകരണം നേരത്തെ പൂർത്തിയാക്കാൻ നിർദേശം. 2019 -20 വർഷത്തക്കുള്ള പദ്ധതി രൂപീകരണ നിർദേശങ്ങൾ ഡിസംബറിനകം സമർപ്പിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നു നിർദേശിച്ച് തദ്ദേശ സ്ഥാപന വകുപ്പ് ഉത്തരവിറക്കി.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപന പ്രതിനിധികൾ തിരക്കിലാകുന്ന സാഹചര്യത്തിലാണു നേരത്തേ തയാറാക്കി, ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നു നിർദേശിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപരേഖയ്ക്കു മാർച്ചിനകം സംസ്ഥാന തല ആസൂത്രണ സമിതിയുടെ അംഗീകാരം നേടി, ഏപ്രിൽ ആദ്യം മുതൽ പദ്ധതി നിർവഹണം ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. സാധാരണയായി ഏപ്രിലിൽ അംഗീകാരം നേടിയശേഷം സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ മാത്രമാണു പദ്ധതി നടപ്പാക്കിത്തുടങ്ങുന്നത്. ഇതിൽ മാറ്റം വരുത്താനാണു പ്ലാൻ നേരത്തേ അംഗീകരിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതികളുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും പുനഃസംഘടന ഈ മാസം 28നകം പൂർത്തിയാക്കണം. പുതിയ വാർഷിക പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കണം. ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഒക്ടോബർ രണ്ടിനു വിളിച്ചുചേർക്കണം.
പ്രളയത്തെത്തുടർന്ന് ഓരോ തദ്ദേശ സ്ഥാപനത്തിലും ഉണ്ടായ നഷ്ടത്തിന്റെ വിവരങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യണം. നിലവിലെ വാർഷിക പദ്ധതിയിൽ പ്രളയം, മഴക്കെടുതി, ഉരുൾപൊട്ടൽ, വരൾച്ച , കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യണം. നിലവിലെ പദ്ധതിയിൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 20 ശതമാനം മാറ്റം വരുത്താൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുത്തിയ മാറ്റമാണു ചർച്ച ചെയ്യേണ്ടത്.
അടുത്ത വാർഷിക പദ്ധതിയിലെ മാർഗരേഖയിലോ സബ്സിഡി മാർഗരേഖയിലോ മാറ്റങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, താഴേത്തട്ടിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്താം.
വർക്കിംഗ് ഗ്രൂപ്പിൽ, മഹാപ്രളയം അതിജീവിക്കുന്നതിനു സേവനം നൽകിയ യുവാക്കൾ അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണം. വർക്കിംഗ് ഗ്രൂപ്പിൽ വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തണം. കേരളത്തിന്റെ ജനകീയാസൂത്രണം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സർക്കാർ ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) എന്ന പേരിൽ വ്യാപിപ്പിക്കുമ്പോൾ കേരളത്തിലെ പദ്ധതി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ, പൂർണമായ വിവരശേഖരണം നൽകണം.
എല്ലാ പഞ്ചായത്തുകളും പദ്ധതി ആസൂത്രണവും നിർവഹണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും ബന്ധപ്പെട്ട മറ്റു വിവരങ്ങളും കേന്ദ്രസർക്കാർ നിർദേശിക്കുന്ന വിവരശേഖരണ സംവിധാനത്തിലേക്കു നൽകണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര സർക്കാർ പഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതെന്നും നിർദേശത്തിൽ പറയുന്നു.
കെ. ഇന്ദ്രജിത്ത്
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപന പ്രതിനിധികൾ തിരക്കിലാകുന്ന സാഹചര്യത്തിലാണു നേരത്തേ തയാറാക്കി, ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നു നിർദേശിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപരേഖയ്ക്കു മാർച്ചിനകം സംസ്ഥാന തല ആസൂത്രണ സമിതിയുടെ അംഗീകാരം നേടി, ഏപ്രിൽ ആദ്യം മുതൽ പദ്ധതി നിർവഹണം ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. സാധാരണയായി ഏപ്രിലിൽ അംഗീകാരം നേടിയശേഷം സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ മാത്രമാണു പദ്ധതി നടപ്പാക്കിത്തുടങ്ങുന്നത്. ഇതിൽ മാറ്റം വരുത്താനാണു പ്ലാൻ നേരത്തേ അംഗീകരിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതികളുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും പുനഃസംഘടന ഈ മാസം 28നകം പൂർത്തിയാക്കണം. പുതിയ വാർഷിക പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കണം. ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഒക്ടോബർ രണ്ടിനു വിളിച്ചുചേർക്കണം.
പ്രളയത്തെത്തുടർന്ന് ഓരോ തദ്ദേശ സ്ഥാപനത്തിലും ഉണ്ടായ നഷ്ടത്തിന്റെ വിവരങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യണം. നിലവിലെ വാർഷിക പദ്ധതിയിൽ പ്രളയം, മഴക്കെടുതി, ഉരുൾപൊട്ടൽ, വരൾച്ച , കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യണം. നിലവിലെ പദ്ധതിയിൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 20 ശതമാനം മാറ്റം വരുത്താൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുത്തിയ മാറ്റമാണു ചർച്ച ചെയ്യേണ്ടത്.
അടുത്ത വാർഷിക പദ്ധതിയിലെ മാർഗരേഖയിലോ സബ്സിഡി മാർഗരേഖയിലോ മാറ്റങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, താഴേത്തട്ടിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്താം.
വർക്കിംഗ് ഗ്രൂപ്പിൽ, മഹാപ്രളയം അതിജീവിക്കുന്നതിനു സേവനം നൽകിയ യുവാക്കൾ അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണം. വർക്കിംഗ് ഗ്രൂപ്പിൽ വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തണം. കേരളത്തിന്റെ ജനകീയാസൂത്രണം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സർക്കാർ ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) എന്ന പേരിൽ വ്യാപിപ്പിക്കുമ്പോൾ കേരളത്തിലെ പദ്ധതി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ, പൂർണമായ വിവരശേഖരണം നൽകണം.
എല്ലാ പഞ്ചായത്തുകളും പദ്ധതി ആസൂത്രണവും നിർവഹണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും ബന്ധപ്പെട്ട മറ്റു വിവരങ്ങളും കേന്ദ്രസർക്കാർ നിർദേശിക്കുന്ന വിവരശേഖരണ സംവിധാനത്തിലേക്കു നൽകണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര സർക്കാർ പഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതെന്നും നിർദേശത്തിൽ പറയുന്നു.
കെ. ഇന്ദ്രജിത്ത്