കൊച്ചി: ഗർഭസ്ഥ ശിശുക്കളുടെ വളർച്ച കണക്കാക്കുന്നതിന് ഇന്ത്യൻ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കൊച്ചിയിൽ സമാപിച്ച ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷന്റെ ദേശീയ സമ്മേളനം തീരുമാനിച്ചു. നിലവിൽ പാശ്ചാത്യരാജ്യങ്ങളിലെ മാനദണ്ഡങ്ങളാണു ഗർഭസ്ഥ ശിശുവിന്റെ വളർച്ച, രക്തയോട്ടം, ഭാരം എന്നിവ കണക്കാക്കാൻ ഉപയോഗിച്ചിരുന്നത്. ഇതുപ്രകാരം വളർച്ചയിൽ മാത്രം ഒരാഴ്ചയോളം വ്യത്യാസം കണ്ടുവരുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
വന്ധ്യതാ നിവാരണ ചികിത്സയ്ക്കു വിധേയമാകുന്നതിൽ ഒന്നിലേറെ ഭ്രൂണങ്ങൾ ഉണ്ടാവാം എന്നതിനാൽ ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്ന സ്കാൻ പരിശോധനകൾ ഒഴിവാക്കരുതെന്നും ഇവ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. ഗർഭസ്ഥ ശിശുക്കളിൽ തലയിലും നെഞ്ചിലും കാണപ്പെടുന്ന നീർക്കെട്ട്, വൃക്ക, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു ഗർഭാവസ്ഥയിൽത്തന്നെ ചികിത്സ സാധ്യമാണെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന സമ്മേളനം ഐആർഐഎ ദേശീയ പ്രസിഡന്റ് ഡോ. കെ. മോഹനൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. എം.ആർ. ബാലചന്ദ്രൻ നായർ, ഡോ. ഹേമന്ത് പട്ടേൽ, ഡോ. റിജോ മാത്യു, ഡോ. ജയരാജ് ഗോവിന്ദരാജ്, ഡോ. അമൽ ആന്റണി, ഡോ. രമേഷ് എസ്. ഷേണായ്, ഡോ. ഹർഷദ് ആർ. ഷാ തുടങ്ങിയവർ പ്രസംഗിച്ചു. 450ൽ പരം റേഡിയോളജി വിദഗ്ധർ പങ്കെടുത്ത ദ്വിദിന സമ്മേളനം 50 പ്രബന്ധങ്ങൾ ചർച്ചചെയ്തു.
വന്ധ്യതാ നിവാരണ ചികിത്സയ്ക്കു വിധേയമാകുന്നതിൽ ഒന്നിലേറെ ഭ്രൂണങ്ങൾ ഉണ്ടാവാം എന്നതിനാൽ ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്ന സ്കാൻ പരിശോധനകൾ ഒഴിവാക്കരുതെന്നും ഇവ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. ഗർഭസ്ഥ ശിശുക്കളിൽ തലയിലും നെഞ്ചിലും കാണപ്പെടുന്ന നീർക്കെട്ട്, വൃക്ക, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു ഗർഭാവസ്ഥയിൽത്തന്നെ ചികിത്സ സാധ്യമാണെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന സമ്മേളനം ഐആർഐഎ ദേശീയ പ്രസിഡന്റ് ഡോ. കെ. മോഹനൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. എം.ആർ. ബാലചന്ദ്രൻ നായർ, ഡോ. ഹേമന്ത് പട്ടേൽ, ഡോ. റിജോ മാത്യു, ഡോ. ജയരാജ് ഗോവിന്ദരാജ്, ഡോ. അമൽ ആന്റണി, ഡോ. രമേഷ് എസ്. ഷേണായ്, ഡോ. ഹർഷദ് ആർ. ഷാ തുടങ്ങിയവർ പ്രസംഗിച്ചു. 450ൽ പരം റേഡിയോളജി വിദഗ്ധർ പങ്കെടുത്ത ദ്വിദിന സമ്മേളനം 50 പ്രബന്ധങ്ങൾ ചർച്ചചെയ്തു.