മാനന്തവാടി: കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കാരയ്ക്കാമല ഇടവകയിലെ എഫ്സിസി സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ലൂസിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ പിആർഒ പത്രക്കുറിപ്പിൽ അറിയിച്ചു.
മാനന്തവാടി രൂപത നടപടിയെടുത്തെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് രൂപതയും സഭാപരമായ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കാരക്കാമല സെന്റ് മേരീസ് ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലും പത്രക്കുറിപ്പുകളിൽ അറിയിച്ചു.
എഫ്സിസി പത്രക്കുറിപ്പിന്റെ പൂർണരൂപം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമർപ്പിത സമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിൻസ് അംഗമാണ് സിസ്റ്റർ ലൂസി എഫ്സിസി. 1982 ജൂണ് 24-ന് അർഥിനിയായി ചേർന്ന സിസ്റ്റർ ലൂസി കളപ്പുര 1985 മേയ് 20ന് വ്രതവാഗ്ദാനത്തോടുകൂടി എഫ്സിസി സമർപ്പിത സമൂഹത്തിൽ അംഗമായി. സിസ്റ്റർ ലൂസി പലവിധ കാരണങ്ങളുടെ പേരിൽ അച്ചടക്കനടപടികൾ നേരിട്ടിട്ടുണ്ട്. സന്യാസനിയമങ്ങൾക്കും സന്യാസജീവിത ശൈലിക്കും ചേരാത്ത നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ഈ സിസ്റ്ററുടെ പേരിൽ സഭാനിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കൈക്കൊണ്ടുവരികയുമാണ്. 2003 ഓഗസ്റ്റ് 31ന് സിസ്റ്റർക്ക് നല്കിയിരിക്കുന്ന വാണിംഗ് ലെറ്റർ അതിന്റെ ആദ്യപടിയാണ്.
സെപ്റ്റംബർ 19ന് വൈകുന്നേരം തൃശൂരുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞ് കാരയ്ക്കാമലയിലുള്ള ഭവനത്തിൽനിന്നു പോയ സിസ്റ്റർ പിന്നീട് എറണാകുളത്തും മറ്റുമായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ പല നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ജീവിതശൈലിയുടെ ഭാഗമാണ് ഇതും. എന്നാൽ ഇതിനെത്തുടർന്ന്, സന്യാസ നിയമത്തിന്റെ ഇത്തരത്തിലുള്ള ലംഘനങ്ങളുടെ പേരിലോ സിസ്റ്ററുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളുടെ പേരിലോ കോണ്ഗ്രിഗേഷൻ യാതൊരുവിധ വിശദീകരണവും ആവശ്യപ്പെടുകയോ മറ്റു നടപടികൾ ഇതുവരെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
മേൽപ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ സിസ്റ്റർ ലൂസി എഫ്സിസിക്കെതിരേ, സമീപകാലത്ത് സിസ്റ്റർ നടത്തിയ നീക്കങ്ങളുടെ പേരിൽ പ്രതികാരനടപടികൾ സ്വീകരിച്ചു സിസ്റ്ററെ പുറത്താക്കി എന്നിങ്ങനെയുള്ളവാർത്തകൾ അടിസ്ഥാനരഹിതമാണ്. മാനന്തവാടി രൂപതയോ രൂപതാധികാരികളോ പ്രസ്തുത വിഷയത്തിൽ യാതൊരു ശിപാർശകളും നിർദേശങ്ങളും കോണ്ഗ്രിഗേഷന് നല്കിയിട്ടില്ല.
മാനന്തവാടി രൂപതയുടെ പത്രക്കുറിപ്പിന്റെ പൂർണരൂപം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ സെന്റ് മേരീസ് പ്രോവിൻസിൽ അംഗമായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരേ മാനന്തവാടി രൂപത നടപടികളെടുത്തു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണ്. ഒരു പൊന്തിഫിക്കൽ സഭാസമൂഹമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹത്തിന് അവരുടെ അംഗങ്ങളുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുന്നതിന് രൂപതാസംവിധാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
വിശ്വാസപരിശീലനം, അതിനാവശ്യമായ അധ്യാപകരെ നിയമിക്കൽ, കൂദാശാപരികർമത്തിന് സഹായികളെ നിയമിക്കൽ എന്നിവ അതത് ഇടവക വികാരിയുടെ ഉത്തവാദിത്വത്തിൽപ്പെട്ട കാര്യങ്ങളാണ്. സിസ്റ്റർ ലൂസി ഇപ്പോഴുള്ള കാരക്കാമല ഇടവകയിലെ വികാരിയച്ചനോട് ഇടവകാംഗങ്ങൾ ഫോണ് മുഖാന്തിരവും ആലോചനാസമിതിയിലൂടെയും പ്രസ്തുത സിസ്റ്റർ തങ്ങൾക്ക് വിശുദ്ധ കുർബാന നല്കുന്നതിനും തങ്ങളുടെ കുട്ടികൾക്കു വിശ്വാസപരിശീലനം നല്കുന്നതിനും താത്പര്യമില്ലെന്ന് അറിയിക്കുകയുണ്ടായി.
സമീപകാലത്തു സമൂഹമാധ്യമങ്ങളിലും മറ്റും വിശ്വാസവിരുദ്ധമായ പരാമർശങ്ങൾ നടത്തുകയും ഇടവകകൂട്ടായ്മയുടെ ആത്മീയതയ്ക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ഇടവകാംഗങ്ങൾ തങ്ങളുടെ അതൃപ്തി വെളിപ്പെടുത്തിയത്.
വിശുദ്ധ കുർബാന നല്കുക, വിശ്വാസപരിശീലനം നടത്തുക എന്നിവ സന്യാസജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. അത് ഓരോ ഇടവകയിലും വികാരിയച്ചന്റെ വിവേചനാധികാരത്തിന് വിധേയമായ കാര്യമാണ്. ആയതിനാൽ ഇടവകക്കൂട്ടായ്മയുടെ അതൃപ്തി മദർ സുപ്പീരിയർ വഴി സിസ്റ്റർ ലൂസിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വികാരിയച്ചനും ഇടവക ആലോചനാസമിതിയും മതാധ്യാപകരും സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ വിശ്വാസീസമൂഹത്തിന്റെ പൊതുവികാരവും സഭാനിയമപ്രകാരം സാധുവുമാണ്.
ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയത്തിൽ മാനന്തവാടി രൂപത സിസ്റ്റർ ലൂസിയുടെ മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും രൂപതാ പിആർഒ ഫാ. ജോസ് കൊച്ചറക്കൽ അറിയിച്ചു.
മാനന്തവാടി രൂപത നടപടിയെടുത്തെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് രൂപതയും സഭാപരമായ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കാരക്കാമല സെന്റ് മേരീസ് ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലും പത്രക്കുറിപ്പുകളിൽ അറിയിച്ചു.
എഫ്സിസി പത്രക്കുറിപ്പിന്റെ പൂർണരൂപം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമർപ്പിത സമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിൻസ് അംഗമാണ് സിസ്റ്റർ ലൂസി എഫ്സിസി. 1982 ജൂണ് 24-ന് അർഥിനിയായി ചേർന്ന സിസ്റ്റർ ലൂസി കളപ്പുര 1985 മേയ് 20ന് വ്രതവാഗ്ദാനത്തോടുകൂടി എഫ്സിസി സമർപ്പിത സമൂഹത്തിൽ അംഗമായി. സിസ്റ്റർ ലൂസി പലവിധ കാരണങ്ങളുടെ പേരിൽ അച്ചടക്കനടപടികൾ നേരിട്ടിട്ടുണ്ട്. സന്യാസനിയമങ്ങൾക്കും സന്യാസജീവിത ശൈലിക്കും ചേരാത്ത നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ഈ സിസ്റ്ററുടെ പേരിൽ സഭാനിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കൈക്കൊണ്ടുവരികയുമാണ്. 2003 ഓഗസ്റ്റ് 31ന് സിസ്റ്റർക്ക് നല്കിയിരിക്കുന്ന വാണിംഗ് ലെറ്റർ അതിന്റെ ആദ്യപടിയാണ്.
സെപ്റ്റംബർ 19ന് വൈകുന്നേരം തൃശൂരുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞ് കാരയ്ക്കാമലയിലുള്ള ഭവനത്തിൽനിന്നു പോയ സിസ്റ്റർ പിന്നീട് എറണാകുളത്തും മറ്റുമായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ പല നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ജീവിതശൈലിയുടെ ഭാഗമാണ് ഇതും. എന്നാൽ ഇതിനെത്തുടർന്ന്, സന്യാസ നിയമത്തിന്റെ ഇത്തരത്തിലുള്ള ലംഘനങ്ങളുടെ പേരിലോ സിസ്റ്ററുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളുടെ പേരിലോ കോണ്ഗ്രിഗേഷൻ യാതൊരുവിധ വിശദീകരണവും ആവശ്യപ്പെടുകയോ മറ്റു നടപടികൾ ഇതുവരെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
മേൽപ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ സിസ്റ്റർ ലൂസി എഫ്സിസിക്കെതിരേ, സമീപകാലത്ത് സിസ്റ്റർ നടത്തിയ നീക്കങ്ങളുടെ പേരിൽ പ്രതികാരനടപടികൾ സ്വീകരിച്ചു സിസ്റ്ററെ പുറത്താക്കി എന്നിങ്ങനെയുള്ളവാർത്തകൾ അടിസ്ഥാനരഹിതമാണ്. മാനന്തവാടി രൂപതയോ രൂപതാധികാരികളോ പ്രസ്തുത വിഷയത്തിൽ യാതൊരു ശിപാർശകളും നിർദേശങ്ങളും കോണ്ഗ്രിഗേഷന് നല്കിയിട്ടില്ല.
മാനന്തവാടി രൂപതയുടെ പത്രക്കുറിപ്പിന്റെ പൂർണരൂപം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ സെന്റ് മേരീസ് പ്രോവിൻസിൽ അംഗമായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരേ മാനന്തവാടി രൂപത നടപടികളെടുത്തു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണ്. ഒരു പൊന്തിഫിക്കൽ സഭാസമൂഹമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹത്തിന് അവരുടെ അംഗങ്ങളുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുന്നതിന് രൂപതാസംവിധാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
വിശ്വാസപരിശീലനം, അതിനാവശ്യമായ അധ്യാപകരെ നിയമിക്കൽ, കൂദാശാപരികർമത്തിന് സഹായികളെ നിയമിക്കൽ എന്നിവ അതത് ഇടവക വികാരിയുടെ ഉത്തവാദിത്വത്തിൽപ്പെട്ട കാര്യങ്ങളാണ്. സിസ്റ്റർ ലൂസി ഇപ്പോഴുള്ള കാരക്കാമല ഇടവകയിലെ വികാരിയച്ചനോട് ഇടവകാംഗങ്ങൾ ഫോണ് മുഖാന്തിരവും ആലോചനാസമിതിയിലൂടെയും പ്രസ്തുത സിസ്റ്റർ തങ്ങൾക്ക് വിശുദ്ധ കുർബാന നല്കുന്നതിനും തങ്ങളുടെ കുട്ടികൾക്കു വിശ്വാസപരിശീലനം നല്കുന്നതിനും താത്പര്യമില്ലെന്ന് അറിയിക്കുകയുണ്ടായി.
സമീപകാലത്തു സമൂഹമാധ്യമങ്ങളിലും മറ്റും വിശ്വാസവിരുദ്ധമായ പരാമർശങ്ങൾ നടത്തുകയും ഇടവകകൂട്ടായ്മയുടെ ആത്മീയതയ്ക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ഇടവകാംഗങ്ങൾ തങ്ങളുടെ അതൃപ്തി വെളിപ്പെടുത്തിയത്.
വിശുദ്ധ കുർബാന നല്കുക, വിശ്വാസപരിശീലനം നടത്തുക എന്നിവ സന്യാസജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. അത് ഓരോ ഇടവകയിലും വികാരിയച്ചന്റെ വിവേചനാധികാരത്തിന് വിധേയമായ കാര്യമാണ്. ആയതിനാൽ ഇടവകക്കൂട്ടായ്മയുടെ അതൃപ്തി മദർ സുപ്പീരിയർ വഴി സിസ്റ്റർ ലൂസിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വികാരിയച്ചനും ഇടവക ആലോചനാസമിതിയും മതാധ്യാപകരും സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ വിശ്വാസീസമൂഹത്തിന്റെ പൊതുവികാരവും സഭാനിയമപ്രകാരം സാധുവുമാണ്.
ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയത്തിൽ മാനന്തവാടി രൂപത സിസ്റ്റർ ലൂസിയുടെ മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും രൂപതാ പിആർഒ ഫാ. ജോസ് കൊച്ചറക്കൽ അറിയിച്ചു.