തിരുവനന്തപുരം: കേരള പോലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഉൾപ്പെട്ട ആശ്രിത നിയമനക്കാർ എസ്ഐ തസ്തികയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം. എസ്ഐ തസ്തികയിൽ മിനിസ്റ്റീരയിൽ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള പത്തു ശതമാനം സംവരണം മറയാക്കിയാണ് എസ്ഐ നിയമനത്തിൽ കടന്നുകൂടാനുള്ള ശ്രമം നടക്കുന്നതെന്നു പറയുന്നു.
തസ്തിക മാറ്റം വഴി എസ്ഐ നിയമനം തേടുന്ന മിനിസ്റ്റീരിയൽ വിഭാഗക്കാർ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണമെന്നാണു പിഎസ്സി നിർദേശിച്ചിരിക്കുന്ന യോഗ്യത. എന്നാൽ സർവീസ് സ്ഥിരപ്പെട്ടിട്ടില്ലാത്ത, ആശ്രിത നിയമനം വഴി സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെട്ട നിരവധി പേർ യോഗ്യതയുണ്ടെന്നു കാണിച്ച് എസ്ഐ പരീക്ഷ എഴുതുകയും ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. സൂപ്പർ ന്യൂമററി തസ്തകിയിൽ ജോലി ചെയ്യുന്നവർ, സർവീസ് റഗുലറൈസ് ചെയ്യപ്പെടുംവരെ സ്ഥിരം ജീവനക്കാരല്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണിത്.
പിഎസ്സി പരീക്ഷയിൽ മിനിസ്റ്റീരിയൽ വിഭാഗക്കാർക്കുള്ള കട്ട് ഓഫ് മാർക്ക് ഏഴാക്കിയതിനെ തുടർന്ന് 23 പേരാണ് എസ്ഐ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന പിഎസ്സി നടത്തിവരികയാണ്.
തസ്തിക മാറ്റം വഴി എസ്ഐ നിയമനം തേടുന്ന മിനിസ്റ്റീരിയൽ വിഭാഗക്കാർ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണമെന്നാണു പിഎസ്സി നിർദേശിച്ചിരിക്കുന്ന യോഗ്യത. എന്നാൽ സർവീസ് സ്ഥിരപ്പെട്ടിട്ടില്ലാത്ത, ആശ്രിത നിയമനം വഴി സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെട്ട നിരവധി പേർ യോഗ്യതയുണ്ടെന്നു കാണിച്ച് എസ്ഐ പരീക്ഷ എഴുതുകയും ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. സൂപ്പർ ന്യൂമററി തസ്തകിയിൽ ജോലി ചെയ്യുന്നവർ, സർവീസ് റഗുലറൈസ് ചെയ്യപ്പെടുംവരെ സ്ഥിരം ജീവനക്കാരല്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണിത്.
പിഎസ്സി പരീക്ഷയിൽ മിനിസ്റ്റീരിയൽ വിഭാഗക്കാർക്കുള്ള കട്ട് ഓഫ് മാർക്ക് ഏഴാക്കിയതിനെ തുടർന്ന് 23 പേരാണ് എസ്ഐ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന പിഎസ്സി നടത്തിവരികയാണ്.