കൊടുങ്ങല്ലൂർ: കുളിമുറിയിൽ കയറി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവതി മരിച്ചു. ഭർതൃമാ താവും യുവതിയുടെ ഒരു വയസായ മകനും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സതേടി.
മേത്തല കടുക്കചുവട് വടശേരി പ്രജീഷിന്റെ ഭാര്യ രേണുക(32) ആണു മരിച്ചത്. പ്രജീഷിന്റെ അമ്മ ചിന്നമ്മു (60), മകൻ പാർത്ഥിപ് എന്നിവരാണു പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാവിലെ 8.30നാണ് സംഭവം.
കുളിമുറിയിൽ കയറി രേണുക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതോടെ തീയും പുകയും ഉയർന്നു. ഇതുകണ്ടാണ് കുട്ടിയേയുമെടുത്ത് ചിന്നമ്മ ഓടിയെത്തിയത്. കുട്ടിയെ നിലത്തിരുത്തി ചിന്നമ്മു കുളിമുറിയിലേക്കോടിക്കയറി യുവതിയെ കെട്ടിപ്പിടിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കുഞ്ഞ് ഇഴഞ്ഞ് ഇവിടേക്കെത്തി.
കരച്ചിലിനൊപ്പം തീയും പുകയും ഉയരുന്നതു കണ്ടതോടെ തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തി തീയണച്ചശേഷം മൂവരെയും മോഡേണ്‍ ആശുപത്രിയിലെത്തിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ രേണുക വൈകുന്നേരം അഞ്ചോടെ മരിച്ചു.
മേത്തല കടുക്കചുവട് വടശേരി പ്രജീഷിന്റെ ഭാര്യ രേണുക(32) ആണു മരിച്ചത്. പ്രജീഷിന്റെ അമ്മ ചിന്നമ്മു (60), മകൻ പാർത്ഥിപ് എന്നിവരാണു പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാവിലെ 8.30നാണ് സംഭവം.
കുളിമുറിയിൽ കയറി രേണുക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതോടെ തീയും പുകയും ഉയർന്നു. ഇതുകണ്ടാണ് കുട്ടിയേയുമെടുത്ത് ചിന്നമ്മ ഓടിയെത്തിയത്. കുട്ടിയെ നിലത്തിരുത്തി ചിന്നമ്മു കുളിമുറിയിലേക്കോടിക്കയറി യുവതിയെ കെട്ടിപ്പിടിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കുഞ്ഞ് ഇഴഞ്ഞ് ഇവിടേക്കെത്തി.
കരച്ചിലിനൊപ്പം തീയും പുകയും ഉയരുന്നതു കണ്ടതോടെ തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തി തീയണച്ചശേഷം മൂവരെയും മോഡേണ്‍ ആശുപത്രിയിലെത്തിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ രേണുക വൈകുന്നേരം അഞ്ചോടെ മരിച്ചു.