തിരുവനന്തപുരം: ചെലവ് ചുരുക്കിയും ആർഭാടങ്ങൾ ഒഴിവാക്കിയും അന്തർദേശീയ ചലച്ചിത്രമേള നടത്തുമെന്നു മന്ത്രി എ.കെ. ബാലൻ. പി.ആർ. ചേംബറിൽ പത്രസമ്മേളനത്തിനിടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ആറുകോടി രൂപയാണു ചലച്ചിത്രമേളയ്ക്കായി ചെലവാക്കിയത്. ഇത്തവണ മൂന്നുകോടി രൂപയിൽ മേള നടത്താനാണു നിർദേശം വന്നിട്ടുള്ളത്.
രണ്ടു കോടി രൂപ പാസ് നൽകുന്നതിലൂടെയും ഒരു കോടിരൂപ ചലച്ചിത്ര അക്കാദമിയുടെ തനതു ഫണ്ട് വിനിയോഗിച്ചും ഉള്ളടക്കത്തിൽ വ്യത്യാസം ഇല്ലാതെ നടത്തും. പ്രതിനിധി ഫീസ് ഉയർത്തിയും വിദേശ ജൂറി, അവാർഡിനുള്ള പണം എന്നിവ ഒഴിവാക്കി മേള നടത്താനാണു ഫിലിം സൊസൈറ്റി കത്ത് നൽകിയിട്ടുള്ളത്.
വെള്ളപ്പൊക്കത്തിനു മുന്പേ ചലച്ചിത്രമേള നടത്തിപ്പിനുള്ള പ്രാഥമിക നടപടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ആറുകോടി രൂപയാണു ചലച്ചിത്രമേളയ്ക്കായി ചെലവാക്കിയത്. ഇത്തവണ മൂന്നുകോടി രൂപയിൽ മേള നടത്താനാണു നിർദേശം വന്നിട്ടുള്ളത്.
രണ്ടു കോടി രൂപ പാസ് നൽകുന്നതിലൂടെയും ഒരു കോടിരൂപ ചലച്ചിത്ര അക്കാദമിയുടെ തനതു ഫണ്ട് വിനിയോഗിച്ചും ഉള്ളടക്കത്തിൽ വ്യത്യാസം ഇല്ലാതെ നടത്തും. പ്രതിനിധി ഫീസ് ഉയർത്തിയും വിദേശ ജൂറി, അവാർഡിനുള്ള പണം എന്നിവ ഒഴിവാക്കി മേള നടത്താനാണു ഫിലിം സൊസൈറ്റി കത്ത് നൽകിയിട്ടുള്ളത്.
വെള്ളപ്പൊക്കത്തിനു മുന്പേ ചലച്ചിത്രമേള നടത്തിപ്പിനുള്ള പ്രാഥമിക നടപടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.