ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘത്തിന്റെ പര്യടനം തുടങ്ങി. കൈനകരി, കാവാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നാശനഷ്ടം വിലയിരുത്തിയ സംഘം ഉച്ചയ്ക്ക് എസി റോഡ് സന്ദർശിച്ചു. ഇന്ന് രാവിലെ അന്പലപ്പുഴയിലെ കടലാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം ഹരിപ്പാട്, തൃപ്പെരുംതുറ എന്നിവിടങ്ങളും സന്ദർശിക്കും. ഉച്ചയോടെ കൊല്ലത്തേക്ക് തിരിക്കും.
ധനമന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്സ് കമ്മീഷണർ ടി.എസ്. മെഹ്റ, ദേശീയ ദുരന്തനിവാരണ അഥോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ സാങ്ഖി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിൽ രണ്ടുദിവസത്തെ നാശനഷ്ട പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്.
രാവിലെ ജില്ല പ്ലാനിംഗ് സെക്രട്ടേറിയറ്റിൽ കളക്ടർ നാശനഷ്ടങ്ങളുടെ യഥാർഥ ചിത്രം സംഘത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. ജില്ലയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും വിശദീകരിച്ചു. കേന്ദ്രചട്ടങ്ങൾ അനുസരിച്ച് ജില്ലയ്ക്കുണ്ടായ നഷ്ടമാണ് കേന്ദ്രസംഘത്തിനു മുന്നിൽ അവതരിപ്പിച്ചത്. കേന്ദ്രമാനദണ്ഡങ്ങൾ പ്രകാരം 935.38 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക വിലയിരുത്തലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയ്ക്ക് 4,000 കോടി രൂപയ്ക്കുമേൽ നാശനഷ്ടം ഉണ്ടായെങ്കിലും കേന്ദ്രമാനദണ്ഡ പ്രകാരമുള്ള കണക്കാണ് സംഘത്തിന്റെ മുന്നിൽ അവതരിപ്പിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിക്കുന്പോൾ നിലവിലെ മാനദണ്ഡപ്രകാരമുള്ള നാശനഷ്ടം ഏറെ ചെറുതാണ്. ഇതു സംസ്ഥാന സർക്കാർ കേന്ദ്ര സംഘത്തെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകൾക്ക് ഉണ്ടായ നാശനഷ്ടം കേന്ദ്ര മാനദണ്ഡപ്രകാരവും അല്ലാതെയും സംഘത്തെ അറിയിച്ചു. ജൂലൈ 31 വരെയുള്ള നാശനഷ്ടത്തിന്റെ കണക്ക് നേരത്തെ സംസ്ഥാനം കേന്ദ്രമാനദണ്ഡപ്രകാരം നൽകിയിരുന്നു. ഇപ്പോൾ ഓഗസ്റ്റ് ഒന്നു മുതൽ 30 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കാണ് സംഘത്തിനു നൽകിയത്. കേന്ദ്രസംഘത്തിനു മുന്പാകെ അവതരിപ്പിച്ച കണക്ക് പ്രകാരം പ്രളയത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 1.72 കോടിരൂപയുടെ നാശമുണ്ടായി. ഈ കാലയളവിൽ 43 പേർക്കാണ് ജീവഹാനി ഉണ്ടായത്. പ്രളയത്തിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 40.59 കോടി രൂപയാണ് ചെലവഴിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50.61 കോടിരൂപയും ശുചീകരണ പ്രവർത്തനങ്ങൾക്കായി 17.56 കോടി രൂപയും ചെലവഴിച്ചു.
പ്രളയംമൂലം കേന്ദ്രമാനദണ്ഡപ്രകാരം 32.10 കോടിയുടെ നഷ്ടം കൃഷിമേഖലയിൽ ഉണ്ടായി. മൃഗസംരക്ഷണ മേഖലയിൽ 10.58 കോടിയുടെയും മത്സ്യമേഖലയിൽ ഏഴ് കോടിയുടെയും നഷ്ടമുണ്ടായി. വീടുകൾ പൂർണമായും ഭാഗികമായും തകർന്നതിലൂടെ 669.19 കോടിയുടെ നാശനഷ്ടമാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങളായ സ്കൂൾ, പൊതു ഓഫീസുകൾ, ആശുപത്രികൾ എന്നിവ തകർന്നതുമൂലം 112.94 കോടി രൂപയുടെ നഷ്ടവുമാണ് കേന്ദ്രമാനദണ്ഡ പ്രകാരമുണ്ടായിരിക്കുന്നത്.
ധനമന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്സ് കമ്മീഷണർ ടി.എസ്. മെഹ്റ, ദേശീയ ദുരന്തനിവാരണ അഥോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ സാങ്ഖി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിൽ രണ്ടുദിവസത്തെ നാശനഷ്ട പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്.
രാവിലെ ജില്ല പ്ലാനിംഗ് സെക്രട്ടേറിയറ്റിൽ കളക്ടർ നാശനഷ്ടങ്ങളുടെ യഥാർഥ ചിത്രം സംഘത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. ജില്ലയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും വിശദീകരിച്ചു. കേന്ദ്രചട്ടങ്ങൾ അനുസരിച്ച് ജില്ലയ്ക്കുണ്ടായ നഷ്ടമാണ് കേന്ദ്രസംഘത്തിനു മുന്നിൽ അവതരിപ്പിച്ചത്. കേന്ദ്രമാനദണ്ഡങ്ങൾ പ്രകാരം 935.38 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക വിലയിരുത്തലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയ്ക്ക് 4,000 കോടി രൂപയ്ക്കുമേൽ നാശനഷ്ടം ഉണ്ടായെങ്കിലും കേന്ദ്രമാനദണ്ഡ പ്രകാരമുള്ള കണക്കാണ് സംഘത്തിന്റെ മുന്നിൽ അവതരിപ്പിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിക്കുന്പോൾ നിലവിലെ മാനദണ്ഡപ്രകാരമുള്ള നാശനഷ്ടം ഏറെ ചെറുതാണ്. ഇതു സംസ്ഥാന സർക്കാർ കേന്ദ്ര സംഘത്തെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകൾക്ക് ഉണ്ടായ നാശനഷ്ടം കേന്ദ്ര മാനദണ്ഡപ്രകാരവും അല്ലാതെയും സംഘത്തെ അറിയിച്ചു. ജൂലൈ 31 വരെയുള്ള നാശനഷ്ടത്തിന്റെ കണക്ക് നേരത്തെ സംസ്ഥാനം കേന്ദ്രമാനദണ്ഡപ്രകാരം നൽകിയിരുന്നു. ഇപ്പോൾ ഓഗസ്റ്റ് ഒന്നു മുതൽ 30 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കാണ് സംഘത്തിനു നൽകിയത്. കേന്ദ്രസംഘത്തിനു മുന്പാകെ അവതരിപ്പിച്ച കണക്ക് പ്രകാരം പ്രളയത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 1.72 കോടിരൂപയുടെ നാശമുണ്ടായി. ഈ കാലയളവിൽ 43 പേർക്കാണ് ജീവഹാനി ഉണ്ടായത്. പ്രളയത്തിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 40.59 കോടി രൂപയാണ് ചെലവഴിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50.61 കോടിരൂപയും ശുചീകരണ പ്രവർത്തനങ്ങൾക്കായി 17.56 കോടി രൂപയും ചെലവഴിച്ചു.
പ്രളയംമൂലം കേന്ദ്രമാനദണ്ഡപ്രകാരം 32.10 കോടിയുടെ നഷ്ടം കൃഷിമേഖലയിൽ ഉണ്ടായി. മൃഗസംരക്ഷണ മേഖലയിൽ 10.58 കോടിയുടെയും മത്സ്യമേഖലയിൽ ഏഴ് കോടിയുടെയും നഷ്ടമുണ്ടായി. വീടുകൾ പൂർണമായും ഭാഗികമായും തകർന്നതിലൂടെ 669.19 കോടിയുടെ നാശനഷ്ടമാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങളായ സ്കൂൾ, പൊതു ഓഫീസുകൾ, ആശുപത്രികൾ എന്നിവ തകർന്നതുമൂലം 112.94 കോടി രൂപയുടെ നഷ്ടവുമാണ് കേന്ദ്രമാനദണ്ഡ പ്രകാരമുണ്ടായിരിക്കുന്നത്.