തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം പൂർണമായി നൽകണമെന്ന ചലഞ്ച് മുന്നോട്ടുവച്ച സർക്കാർ സാന്പത്തിക സമാഹരണത്തിനായി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കാനുള്ള ചലഞ്ച് ഏറ്റെടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട് സംസ്ഥാന കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
ഒരു വർഷം വിരമിക്കുന്ന ജീവനക്കാർക്ക് ആനൂകൂല്യം നൽകാൻ ചെലവഴിക്കേണ്ടിവരുന്നത് പതിനായിരം കോടിരൂപയാണ്. ഏകീകരണം സാധ്യമാകുക വഴി അടുത്ത നാലുവർഷത്തേക്ക് ഈയിനത്തിൽ സമാഹരിക്കാവുന്ന 40,000 കോടി രൂപ പ്രയോജനപ്പെടുത്തി തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംഘടനയുടെ സംസ്ഥന ഭാരവാഹികളായി സി.ജെ.മാത്യൂസ് ശങ്കരത്തിൽ- പ്രസിഡന്റ്, പോളി റാഫേൽ - വൈസ് പ്രസിഡന്റ്, പി.ടി.ജേക്കബ്- ജനറൽ സെക്രട്ടറി, ബാബു മാത്യു, പി.കെ.മോഹനൻ-സെക്രട്ടറിമാർ, മുഹമ്മദ് സുലൈമാൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ഒരു വർഷം വിരമിക്കുന്ന ജീവനക്കാർക്ക് ആനൂകൂല്യം നൽകാൻ ചെലവഴിക്കേണ്ടിവരുന്നത് പതിനായിരം കോടിരൂപയാണ്. ഏകീകരണം സാധ്യമാകുക വഴി അടുത്ത നാലുവർഷത്തേക്ക് ഈയിനത്തിൽ സമാഹരിക്കാവുന്ന 40,000 കോടി രൂപ പ്രയോജനപ്പെടുത്തി തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംഘടനയുടെ സംസ്ഥന ഭാരവാഹികളായി സി.ജെ.മാത്യൂസ് ശങ്കരത്തിൽ- പ്രസിഡന്റ്, പോളി റാഫേൽ - വൈസ് പ്രസിഡന്റ്, പി.ടി.ജേക്കബ്- ജനറൽ സെക്രട്ടറി, ബാബു മാത്യു, പി.കെ.മോഹനൻ-സെക്രട്ടറിമാർ, മുഹമ്മദ് സുലൈമാൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.