തൊടുപുഴ: ക്രൈസ്തവർ പെണ്‍കുട്ടികളെ മഠത്തിൽ വിടുന്നതിനെ കെമാൽ പാഷ വിമർശിച്ചത് വിശുദ്ധിയോടെ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് കന്യാസ്ത്രീകൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും അതിയായ വേദന ജനിപ്പിച്ചുവെന്നും പരാമർശത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും കത്തോലിക്ക കോണ്‍ഗസ് പ്രസിഡന്റ് ബിജു പറയന്നിലം. കത്തോലിക്ക കോണ്‍ഗ്രസ് മീഡിയ വിഭാഗം കമ്മിറ്റിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെമാൽപാഷയ്ക്ക് ഇരയ്ക്കുവേണ്ടി നിലകൊള്ളാം. കുറ്റക്കാർക്കെതിരേ കർശന നടപടിയും ശിക്ഷയും ഉണ്ടാകണമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും നിലപാട്.
എന്നാൽ, കമാൽ പാഷ ഉപയോഗിച്ച ഭാഷയും രീതിയും ക്രൈസ്തവ സഭയെ ഒന്നാകെ കളങ്കപ്പെടുത്തുന്നതാണ്. കേരളത്തിൽ വിരമിച്ച ജഡ്ജിമാരെയും നാം ബഹുമാനപൂർവമാണ് കാണുന്നത്.
ഒരു ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലിയാണ് പാഷ പിൻതുടരുന്നത്. ലക്ഷത്തിൽപ്പരം വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിന് ബിഷപ്പുമാരും ഉള്ള സഭയിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ സഭയെയും സമർപ്പിതരെയും അപകീർത്തിപ്പെടുത്താൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യോഗത്തിൽ പ്രഫ. ജാൻസണ് ജോസഫ്, ബെന്നി ആന്റണി, അജോ ജോസഫ്, ജോണ്‍ മുണ്ടൻകാവിൽ, വർക്കി നിരപ്പേൽ, തോമസ് ആന്റണി, കെ. സി. ഡേവിസ്, ബെന്നി പുതിയാപുറം എന്നിവർ പ്രസംഗിച്ചു.
അറസ്റ്റിനു മുറവിളി കൂട്ടിയവർ കോടതിയേയും പോലീസിനേയും സമ്മർദത്തിലാക്കി
ചങ്ങനാശേരി: സഭാവിരുദ്ധരുടെ തെരുവു കൂട്ടായ്മയെയും സഭാവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സാന്പത്തിക ശക്തികളെയും തിരിച്ചറിയാൻ കേരള സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും കത്തോലിക്ക കോൺ ഗ്രസ്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി മുറവിളി കൂട്ടിയവർ കോടതിയെയും പോലീസിനെയും സമ്മർദത്തിലാക്കിയത് ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി. കുറ്റാരോപിതർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണ മെന്നു തന്നെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിലപാടെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ, കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾ സാമാന്യവത്ക്കരിച്ച് അവഹേളിക്കുന്നവരുടെ ഗൂഢോദ്ദേശ്യത്തെ ചെറുക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
കെമാൽപാഷയ്ക്ക് ഇരയ്ക്കുവേണ്ടി നിലകൊള്ളാം. കുറ്റക്കാർക്കെതിരേ കർശന നടപടിയും ശിക്ഷയും ഉണ്ടാകണമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും നിലപാട്.
എന്നാൽ, കമാൽ പാഷ ഉപയോഗിച്ച ഭാഷയും രീതിയും ക്രൈസ്തവ സഭയെ ഒന്നാകെ കളങ്കപ്പെടുത്തുന്നതാണ്. കേരളത്തിൽ വിരമിച്ച ജഡ്ജിമാരെയും നാം ബഹുമാനപൂർവമാണ് കാണുന്നത്.
ഒരു ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലിയാണ് പാഷ പിൻതുടരുന്നത്. ലക്ഷത്തിൽപ്പരം വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിന് ബിഷപ്പുമാരും ഉള്ള സഭയിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ സഭയെയും സമർപ്പിതരെയും അപകീർത്തിപ്പെടുത്താൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യോഗത്തിൽ പ്രഫ. ജാൻസണ് ജോസഫ്, ബെന്നി ആന്റണി, അജോ ജോസഫ്, ജോണ്‍ മുണ്ടൻകാവിൽ, വർക്കി നിരപ്പേൽ, തോമസ് ആന്റണി, കെ. സി. ഡേവിസ്, ബെന്നി പുതിയാപുറം എന്നിവർ പ്രസംഗിച്ചു.
അറസ്റ്റിനു മുറവിളി കൂട്ടിയവർ കോടതിയേയും പോലീസിനേയും സമ്മർദത്തിലാക്കി
ചങ്ങനാശേരി: സഭാവിരുദ്ധരുടെ തെരുവു കൂട്ടായ്മയെയും സഭാവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സാന്പത്തിക ശക്തികളെയും തിരിച്ചറിയാൻ കേരള സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും കത്തോലിക്ക കോൺ ഗ്രസ്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി മുറവിളി കൂട്ടിയവർ കോടതിയെയും പോലീസിനെയും സമ്മർദത്തിലാക്കിയത് ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി. കുറ്റാരോപിതർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണ മെന്നു തന്നെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിലപാടെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ, കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾ സാമാന്യവത്ക്കരിച്ച് അവഹേളിക്കുന്നവരുടെ ഗൂഢോദ്ദേശ്യത്തെ ചെറുക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.