ഇടുക്കി: ഇടുക്കിയെ ഉഴുതുമറിച്ചു വ്യാപക ഉരുൾപൊട്ടൽ ഉണ്ടായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും പുനരധിവാസമാകാതെ ഇന്നും ക്യാന്പിലും വാടകവീടുകളിലും ചേക്കേറിയിരിക്കുന്നത് നിരവധികുടുംബങ്ങൾ.
ഇടുക്കി ജില്ലയിൽ ഏഴു ദുരിതാശ്വാസക്യാന്പുകളിലായി 105 കുടുംബങ്ങൾ അഭയം തേടിയപ്പോൾ 277 പേരാണ് ക്യാന്പിൽ മാത്രം കഴിയുന്നത്. വാടകവീടുകളിലും ബന്ധുക്കളുടെ തണലിലും വസിക്കുന്ന നിരവധി കുടുംബങ്ങൾക്കും പുനരധിവാസം അകലെയാണ്. വാടക നൽകില്ലെന്നു പഞ്ചായത്തുകൾ വാശിപിടിക്കുന്നതുമൂലം വിവിധ താലൂക്കുകളിൽ വീടു നഷ്ടപ്പെട്ടവർ ദുരിതാശ്വാസക്യാന്പുകളിലാണ് കഴിയുന്നത്. ഇതേസമയം നിർബന്ധിത പിരിവ് കർശനമാക്കി സർക്കാർ വകുപ്പുകളും രാഷ്ട്രീയനേതൃത്വവും ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു.
ഇപ്പോഴുണ്ടായ ദുരന്തത്തിന്റെആഘാതത്തിൽനിന്നും കരകയറാൻ ഒരു ദശകമെങ്കിലും വേണ്ടിവരുമെന്ന സാഹചര്യംനിലനിൽക്കുന്പോഴാണ് നിർബന്ധിത പിരിവുമായി ജനങ്ങളുടെ ഇടയിലേക്കു സർക്കാർ വകുപ്പുകൾ ഇറങ്ങിയിരിക്കുന്നത്. സാലറിചലഞ്ചിനു പിന്നാലെ വകുപ്പുകൾക്ക് ടാർജറ്റ് കൊടുത്തിരിക്കുന്നതും ഇരുട്ടടിയായി ജനങ്ങളിലേക്കാണ് പതിക്കുന്നത്. വില്ലേജും പോലീസും പഞ്ചായത്തും പിരിക്കുന്നതും ജനങ്ങളിൽ നിന്നാണെങ്കിൽ ബക്കറ്റ് പിരിവിനും ഇരയാകുന്നതു ഈ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ജനങ്ങൾ തന്നെയാണ്.
ഇന്നും പുനരധിവാസത്തെ കുറിച്ചുള്ള തീരുമാനമൊന്നുമായിട്ടില്ല. ഫണ്ട് കണ്ടെത്തി കഴിഞ്ഞതിനുശേഷം മാത്രമേ സർക്കാർ പുനരധിവാസത്തെ കുറിച്ചു ആലോചിക്കുകയുള്ളൂ.
ഏതെങ്കിലും സന്നദ്ധ സംഘടന വീടുവയ്ക്കാൻ സാന്പത്തിക സഹായം നൽകിയാൽ പോലും ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഉരുൾപൊട്ടൽ മേഖലകളിൽ നിർമാണപ്രവർത്തനങ്ങൾ സർക്കാർ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. ഇത്തരം മേഖലകളിൽ ശാസ്ത്രീയമായ പഠനം നടത്തിയിട്ടു മാത്രമേ അനുവദിക്കുകയുള്ളൂ. ഇതും എല്ലാം നഷ്ടപ്പെട്ടവർക്കു തിരിച്ചടിയായിരിക്കുകയാണ്. റോഡുകൾ തകർന്നു. ഭൂമി വിണ്ടുകീറി വീടുകൾ ഭൂമിയിൽ താഴ്ന്നു പുഴകൾ പോലും ഗതിമാറി ഒഴുകി, കാടിനുള്ളിലും നാട്ടിലും വ്യാപകമായ ഉരുൾപൊട്ടലും ഭൂമിതാഴ്ചയും ഉണ്ടായി. ഇത് മാറുമെന്ന പ്രതീക്ഷയിൽ ഇന്നും മലയോര കർഷകർ ജീവിതം മുന്നോട്ട് നയിക്കുകയാണ്.
കൃത്യമായ ഭൂരേഖകൾ ഇല്ലാത്ത ഭൂമിയിൽ വീടുവച്ച് താമസിച്ചിരുന്ന വീട് നാമാവശേഷമായിപോയവർക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്ന ഭയം പിടികൂടിയിരിക്കുന്നു. കൃഷി ഭൂമി നഷ്ടപ്പെട്ടവരും വീട് തകർന്നു പോയവരും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്പോൾ സർക്കാർ പിൻതുടരുന്ന നൂലാമാലകൾ ഇടുക്കിയിലെ കർഷകരെ ഭയപ്പെടുത്തുന്നു.
കൃഷിഭൂമി നഷ്ടപ്പെട്ടവർ കൃഷിയിൽ നിൽക്കുന്ന ഫോട്ടോയൊടൊപ്പമാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇതിനൊടൊപ്പം കരമടച്ച രസീതിന്റെ കോപ്പിയും സമർപ്പിക്കണം. ഉരുൾപൊട്ടലിൽ വ്യാപകമായ രീതിയിൽ കൃഷിഭൂമിയും വീടുകളും നഷ്ടപ്പെട്ടവരാണ് ആശങ്കയിൽ കഴിയുന്നത്.
കൈവശരേഖയില്ലാതെയും പട്ടയമില്ലാതെയും ഇവിടെ ജീവിക്കുന്ന നൂറുകണക്കിനു കർഷകർക്കു നഷ്ടപ്പെട്ട ഭൂമിയും വീടും വീണ്ടും കിട്ടുമോ എന്ന ആശങ്ക നിറയുന്നു. വീടിനു പെർമിറ്റ് നൽകാൻ പഞ്ചായത്തും രംഗത്തുവരണമെന്നാവശ്യം ശക്തമാണ്.
ഇടുക്കി ജില്ലയിൽ 3061 വീടുകൾ ഭാഗികമായി തകർന്നു. 7, 62,74,157 രൂപയുടെ നഷ്ടമുണ്ടായി. 1535 വീടുകൾ പൂർണമായും തകർന്നു. 55,35,51,000 രൂപയുടെ നഷ്ടമാണുണ്ടായത്.ജില്ലയിൽ പൊതുമരാമത്ത് വക 2880.67 കിലോമീറ്റർ റോഡ് തകർന്നു. ഇതിൽ സംസ്ഥാന പാത 998.32 കിലോമീറ്റർ ആണ് തകർന്നത്. സാമാന്യം കേടുപാടു സംഭവിച്ചത് 1282.15 കിലോമീറ്ററാണ്. പാലങ്ങൾ 129 എണ്ണം തകർന്നു. മൂന്നു പാലങ്ങൾ പൂർണമായും തകർന്നു.
പെരിയവരൈ, ശാന്തിഗ്രാം, എല്ലക്കൽ പാലങ്ങളാണ് പൂർണമായും തകർന്നത്. 256 കലുങ്കുകളാണ് കെടുതിയിൽ തകർന്നത്. റോഡുകളുടെ സംരക്ഷണ ഭിത്തി 424 എണ്ണം നാമാവശേഷമായി.
റോഡുകളിലേക്ക് മണ്ണിടിച്ചിൽ 1946 സ്ഥലങ്ങളിൽ ഉണ്ടായി. തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിനായി 1620.77 കോടി വേണമെന്നാണ് കണക്ക.് ജില്ലയിലാകെ 75 സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിച്ചു. ഒരു സ്കൂൾ കെട്ടിടത്തിന് പൂർണമായും 72 കെട്ടിടങ്ങൾക്ക് ഭാഗികമായുമാണ് നാശ നഷ്ടം സംഭവിച്ചത്. ആനവിരട്ടി സർക്കാർ സ്കൂളിനാണ് പൂർണമായും നാശം സംഭവിച്ചത്. ജില്ലയിൽ സ്കൂൾ കെട്ടിടങ്ങൾക്കാകെ 5.5 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. കൃഷിഭൂമി നഷ്ടപ്പെട്ടവർ താത്ക്കാലിക പുനരധിവാസം പോലും സാധ്യമാകാതെയാണ് തിരിച്ചു വിടുകളിലേക്കു പോയിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ മഴക്കെടുതികളിൽ 56 പേർ മരിച്ചപ്പോൾ 46 ജീവനുകളും അപഹരിച്ചത് ഉരുൾപൊട്ടലുകളാണെന്നു മനസിലാക്കുന്പോഴേ ഇത് ജില്ലയ്ക്കു വരുത്തിയിട്ടുള്ള ആഘാതത്തിന്റെ ആഴം വ്യക്തമാകൂ. ഈ വർഷത്തെ മണ്സൂണ് സീസണിൽ മാത്രം 278 ഉരുൾപൊട്ടലുകളും 1800 മണ്ണിടിച്ചിലുകളുമാണ് ജില്ലയിലെന്പാടുമുണ്ടായത്.
ഇതിൽ പ്രധാനപ്പെട്ട 19 ഉരുൾപൊട്ടലുകളാണ് 46 ജീവനുകൾ കവർന്നത്.
മിക്ക ഉരുൾപൊട്ടലുകളും പലകുടുംബങ്ങളെയും വേരോടെ തുടച്ചുനീക്കിയപ്പോൾ പരിക്കേറ്റവരും ഇതിന്റെ കെടുതികൾ പേറുന്നവരും ഇനിയും ബാക്കി. ഉരുൾപൊട്ടലിൽ 60 വർഷത്തെ കുടിയേറ്റത്തിന്റെ ചരിത്രം പേറിയിരുന്ന അടിമാലിക്കു സമീപത്തുള്ള പന്നിയാർകുട്ടി എന്ന ഗ്രാമം തന്നെ ഇടുക്കി ജില്ലയുടെ ഭൂപടത്തിൽ നിന്നു തുടച്ചുനീക്കപ്പെട്ടു.
ജോണ്സണ് വേങ്ങത്തടം
ഇടുക്കി ജില്ലയിൽ ഏഴു ദുരിതാശ്വാസക്യാന്പുകളിലായി 105 കുടുംബങ്ങൾ അഭയം തേടിയപ്പോൾ 277 പേരാണ് ക്യാന്പിൽ മാത്രം കഴിയുന്നത്. വാടകവീടുകളിലും ബന്ധുക്കളുടെ തണലിലും വസിക്കുന്ന നിരവധി കുടുംബങ്ങൾക്കും പുനരധിവാസം അകലെയാണ്. വാടക നൽകില്ലെന്നു പഞ്ചായത്തുകൾ വാശിപിടിക്കുന്നതുമൂലം വിവിധ താലൂക്കുകളിൽ വീടു നഷ്ടപ്പെട്ടവർ ദുരിതാശ്വാസക്യാന്പുകളിലാണ് കഴിയുന്നത്. ഇതേസമയം നിർബന്ധിത പിരിവ് കർശനമാക്കി സർക്കാർ വകുപ്പുകളും രാഷ്ട്രീയനേതൃത്വവും ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു.
ഇപ്പോഴുണ്ടായ ദുരന്തത്തിന്റെആഘാതത്തിൽനിന്നും കരകയറാൻ ഒരു ദശകമെങ്കിലും വേണ്ടിവരുമെന്ന സാഹചര്യംനിലനിൽക്കുന്പോഴാണ് നിർബന്ധിത പിരിവുമായി ജനങ്ങളുടെ ഇടയിലേക്കു സർക്കാർ വകുപ്പുകൾ ഇറങ്ങിയിരിക്കുന്നത്. സാലറിചലഞ്ചിനു പിന്നാലെ വകുപ്പുകൾക്ക് ടാർജറ്റ് കൊടുത്തിരിക്കുന്നതും ഇരുട്ടടിയായി ജനങ്ങളിലേക്കാണ് പതിക്കുന്നത്. വില്ലേജും പോലീസും പഞ്ചായത്തും പിരിക്കുന്നതും ജനങ്ങളിൽ നിന്നാണെങ്കിൽ ബക്കറ്റ് പിരിവിനും ഇരയാകുന്നതു ഈ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ജനങ്ങൾ തന്നെയാണ്.
ഇന്നും പുനരധിവാസത്തെ കുറിച്ചുള്ള തീരുമാനമൊന്നുമായിട്ടില്ല. ഫണ്ട് കണ്ടെത്തി കഴിഞ്ഞതിനുശേഷം മാത്രമേ സർക്കാർ പുനരധിവാസത്തെ കുറിച്ചു ആലോചിക്കുകയുള്ളൂ.
ഏതെങ്കിലും സന്നദ്ധ സംഘടന വീടുവയ്ക്കാൻ സാന്പത്തിക സഹായം നൽകിയാൽ പോലും ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഉരുൾപൊട്ടൽ മേഖലകളിൽ നിർമാണപ്രവർത്തനങ്ങൾ സർക്കാർ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. ഇത്തരം മേഖലകളിൽ ശാസ്ത്രീയമായ പഠനം നടത്തിയിട്ടു മാത്രമേ അനുവദിക്കുകയുള്ളൂ. ഇതും എല്ലാം നഷ്ടപ്പെട്ടവർക്കു തിരിച്ചടിയായിരിക്കുകയാണ്. റോഡുകൾ തകർന്നു. ഭൂമി വിണ്ടുകീറി വീടുകൾ ഭൂമിയിൽ താഴ്ന്നു പുഴകൾ പോലും ഗതിമാറി ഒഴുകി, കാടിനുള്ളിലും നാട്ടിലും വ്യാപകമായ ഉരുൾപൊട്ടലും ഭൂമിതാഴ്ചയും ഉണ്ടായി. ഇത് മാറുമെന്ന പ്രതീക്ഷയിൽ ഇന്നും മലയോര കർഷകർ ജീവിതം മുന്നോട്ട് നയിക്കുകയാണ്.
കൃത്യമായ ഭൂരേഖകൾ ഇല്ലാത്ത ഭൂമിയിൽ വീടുവച്ച് താമസിച്ചിരുന്ന വീട് നാമാവശേഷമായിപോയവർക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്ന ഭയം പിടികൂടിയിരിക്കുന്നു. കൃഷി ഭൂമി നഷ്ടപ്പെട്ടവരും വീട് തകർന്നു പോയവരും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്പോൾ സർക്കാർ പിൻതുടരുന്ന നൂലാമാലകൾ ഇടുക്കിയിലെ കർഷകരെ ഭയപ്പെടുത്തുന്നു.
കൃഷിഭൂമി നഷ്ടപ്പെട്ടവർ കൃഷിയിൽ നിൽക്കുന്ന ഫോട്ടോയൊടൊപ്പമാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇതിനൊടൊപ്പം കരമടച്ച രസീതിന്റെ കോപ്പിയും സമർപ്പിക്കണം. ഉരുൾപൊട്ടലിൽ വ്യാപകമായ രീതിയിൽ കൃഷിഭൂമിയും വീടുകളും നഷ്ടപ്പെട്ടവരാണ് ആശങ്കയിൽ കഴിയുന്നത്.
കൈവശരേഖയില്ലാതെയും പട്ടയമില്ലാതെയും ഇവിടെ ജീവിക്കുന്ന നൂറുകണക്കിനു കർഷകർക്കു നഷ്ടപ്പെട്ട ഭൂമിയും വീടും വീണ്ടും കിട്ടുമോ എന്ന ആശങ്ക നിറയുന്നു. വീടിനു പെർമിറ്റ് നൽകാൻ പഞ്ചായത്തും രംഗത്തുവരണമെന്നാവശ്യം ശക്തമാണ്.
ഇടുക്കി ജില്ലയിൽ 3061 വീടുകൾ ഭാഗികമായി തകർന്നു. 7, 62,74,157 രൂപയുടെ നഷ്ടമുണ്ടായി. 1535 വീടുകൾ പൂർണമായും തകർന്നു. 55,35,51,000 രൂപയുടെ നഷ്ടമാണുണ്ടായത്.ജില്ലയിൽ പൊതുമരാമത്ത് വക 2880.67 കിലോമീറ്റർ റോഡ് തകർന്നു. ഇതിൽ സംസ്ഥാന പാത 998.32 കിലോമീറ്റർ ആണ് തകർന്നത്. സാമാന്യം കേടുപാടു സംഭവിച്ചത് 1282.15 കിലോമീറ്ററാണ്. പാലങ്ങൾ 129 എണ്ണം തകർന്നു. മൂന്നു പാലങ്ങൾ പൂർണമായും തകർന്നു.
പെരിയവരൈ, ശാന്തിഗ്രാം, എല്ലക്കൽ പാലങ്ങളാണ് പൂർണമായും തകർന്നത്. 256 കലുങ്കുകളാണ് കെടുതിയിൽ തകർന്നത്. റോഡുകളുടെ സംരക്ഷണ ഭിത്തി 424 എണ്ണം നാമാവശേഷമായി.
റോഡുകളിലേക്ക് മണ്ണിടിച്ചിൽ 1946 സ്ഥലങ്ങളിൽ ഉണ്ടായി. തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിനായി 1620.77 കോടി വേണമെന്നാണ് കണക്ക.് ജില്ലയിലാകെ 75 സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിച്ചു. ഒരു സ്കൂൾ കെട്ടിടത്തിന് പൂർണമായും 72 കെട്ടിടങ്ങൾക്ക് ഭാഗികമായുമാണ് നാശ നഷ്ടം സംഭവിച്ചത്. ആനവിരട്ടി സർക്കാർ സ്കൂളിനാണ് പൂർണമായും നാശം സംഭവിച്ചത്. ജില്ലയിൽ സ്കൂൾ കെട്ടിടങ്ങൾക്കാകെ 5.5 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. കൃഷിഭൂമി നഷ്ടപ്പെട്ടവർ താത്ക്കാലിക പുനരധിവാസം പോലും സാധ്യമാകാതെയാണ് തിരിച്ചു വിടുകളിലേക്കു പോയിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ മഴക്കെടുതികളിൽ 56 പേർ മരിച്ചപ്പോൾ 46 ജീവനുകളും അപഹരിച്ചത് ഉരുൾപൊട്ടലുകളാണെന്നു മനസിലാക്കുന്പോഴേ ഇത് ജില്ലയ്ക്കു വരുത്തിയിട്ടുള്ള ആഘാതത്തിന്റെ ആഴം വ്യക്തമാകൂ. ഈ വർഷത്തെ മണ്സൂണ് സീസണിൽ മാത്രം 278 ഉരുൾപൊട്ടലുകളും 1800 മണ്ണിടിച്ചിലുകളുമാണ് ജില്ലയിലെന്പാടുമുണ്ടായത്.
ഇതിൽ പ്രധാനപ്പെട്ട 19 ഉരുൾപൊട്ടലുകളാണ് 46 ജീവനുകൾ കവർന്നത്.
മിക്ക ഉരുൾപൊട്ടലുകളും പലകുടുംബങ്ങളെയും വേരോടെ തുടച്ചുനീക്കിയപ്പോൾ പരിക്കേറ്റവരും ഇതിന്റെ കെടുതികൾ പേറുന്നവരും ഇനിയും ബാക്കി. ഉരുൾപൊട്ടലിൽ 60 വർഷത്തെ കുടിയേറ്റത്തിന്റെ ചരിത്രം പേറിയിരുന്ന അടിമാലിക്കു സമീപത്തുള്ള പന്നിയാർകുട്ടി എന്ന ഗ്രാമം തന്നെ ഇടുക്കി ജില്ലയുടെ ഭൂപടത്തിൽ നിന്നു തുടച്ചുനീക്കപ്പെട്ടു.
ജോണ്സണ് വേങ്ങത്തടം