പെര്‍ള(കാസർഗോഡ്): കാറഡുക്ക പഞ്ചായത്തിനു പിന്നാലെ എൻമകജെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു.
ഇന്നലെ നടന്ന എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ അംഗം ചന്ദ്രാവതിയുടെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. ബിജെപിയിലെ രൂപവാണി ആര്. ഭട്ടിനെ ഏഴിനെതിരേ എട്ട് വോട്ടുകള്‍ നേടി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ വൈ.ശാരദയാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് ഖണ്ടിഗെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിലെ കെ. പുട്ടപ്പയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
17 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏഴ് അംഗങ്ങൾ വീതവും എല്‍ഡിഎഫില്‍ സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരംഗവുമാണുള്ളത്. കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം ലഭിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ബിജെപി പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇടത് അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ പാസായില്ല. ഒന്നര മാസം മുമ്പ് വീണ്ടും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞമാസം എട്ട്, ഒമ്പത് തീയതികളില്‍ നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ ഏഴിനെതിരേ പത്ത് വോട്ടുകള്‍ നേടി യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി.
ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇന്നലെ രാവിലെ 10.30 നും വൈകുന്നേരം മൂന്നിനുമാണ് പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം രണ്ടംഗമുള്ള സിപിഎം നിഷ്പക്ഷത പാലിച്ചു. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച എൻമകജെ പഞ്ചായത്ത് കൃഷി ഓഫീസര്‍ വിപിന്‍ വി. വര്‍മയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും അധികാരമേറ്റെടുത്തു. പഞ്ചായത്ത് ഭരണം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
ഇന്നലെ നടന്ന എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ അംഗം ചന്ദ്രാവതിയുടെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. ബിജെപിയിലെ രൂപവാണി ആര്. ഭട്ടിനെ ഏഴിനെതിരേ എട്ട് വോട്ടുകള്‍ നേടി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ വൈ.ശാരദയാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് ഖണ്ടിഗെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിലെ കെ. പുട്ടപ്പയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
17 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏഴ് അംഗങ്ങൾ വീതവും എല്‍ഡിഎഫില്‍ സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരംഗവുമാണുള്ളത്. കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം ലഭിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ബിജെപി പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇടത് അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ പാസായില്ല. ഒന്നര മാസം മുമ്പ് വീണ്ടും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞമാസം എട്ട്, ഒമ്പത് തീയതികളില്‍ നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ ഏഴിനെതിരേ പത്ത് വോട്ടുകള്‍ നേടി യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി.
ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇന്നലെ രാവിലെ 10.30 നും വൈകുന്നേരം മൂന്നിനുമാണ് പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം രണ്ടംഗമുള്ള സിപിഎം നിഷ്പക്ഷത പാലിച്ചു. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച എൻമകജെ പഞ്ചായത്ത് കൃഷി ഓഫീസര്‍ വിപിന്‍ വി. വര്‍മയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും അധികാരമേറ്റെടുത്തു. പഞ്ചായത്ത് ഭരണം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.