+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബസുടമകള്‍ വീണ്ടും സമരത്തിന്; മിനിമം ചാർജ് പത്തു രൂപയാക്കണം

കോഴിക്കോട്:നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യബസ് ഉടമകൾ സമരത്തിലേക്കു നീങ്ങുന്നു. അതേസമയം, ഒ
ബസുടമകള്‍  വീണ്ടും സമരത്തിന്; മിനിമം ചാർജ്  പത്തു രൂപയാക്കണം
കോഴിക്കോട്:നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യബസ് ഉടമകൾ സമരത്തിലേക്കു നീങ്ങുന്നു. അതേസമയം, ഒറ്റയടിക്കു ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍വിലയില്‍ സബ്‌സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തും.

ഇതിൽ ഇളവു കിട്ടിയില്ലെങ്കിൽ മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യം ഉന്നയിക്കും. അല്ലെങ്കിൽ മിനിമം ചാര്‍ജ് ദൂരപരിധി അഞ്ചു കിലോമീറ്ററില്‍നിന്നു പകുതിയായി കുറയ്ക്കണമെന്ന നിർദേശം മുന്നോട്ടുവയ്ക്കും. തീരുമാനമായില്ലെങ്കിൽ സമരത്തിലേക്കു നീങ്ങും. 24ന് ബസുടമകള്‍ യോഗം ചേരും. തുടർന്നു മുഖ്യമന്ത്രിയെ കാണും. സ്വകാര്യ ബസുകള്‍ക്കു നികുതിയടയ്ക്കാന്‍ രണ്ടു തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഇതിനു മുന്‍പ് നികുതി അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവും വിധത്തില്‍ സംഭാവന ചെയ്ത കാര്യവും ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.