കൊച്ചി: കത്തോലിക്കാസഭയുടെ പ്രളയാനന്തര ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുചേരാൻ സന്ന്യാസസഭകളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസി ഭാരവാഹികളുടെയും പിഒസിയിൽ ചേർന്ന സംയുക്ത സമ്മേളനം തീരുമാനിച്ചു. രൂപതകളും സന്യാസസമൂഹങ്ങളും പ്രാദേശികതലത്തിൽ സഹകരിച്ചു പ്രവർത്തിക്കും.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സന്യസ്തർ ഒരുമാസത്തെ ശന്പളം സഭയുടെ ദുരിതാശ്വാസ, പുനരധിവാസ ഫണ്ടിലേക്കു സംഭാവന നല്കും. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന നവകേരളനിർമിതിയിൽ സഭ സർക്കാരിനോടു സഹകരിക്കും. കേരളത്തിലെ 32 രൂപതകളിലും പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സൊസൈറ്റികളും സന്ന്യാസസമൂഹങ്ങളും സഭയുടെ മറ്റു സന്നദ്ധ സംഘടനകളും കേരളത്തിന്റെ പുനർനിർമിതിയിൽ സജീവമായി പങ്കുകൊള്ളും.
ഭവനനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, കക്കൂസ് നിർമാണം, സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള പ്രോത്സാഹനം, കുട്ടികളുടെ വിദ്യാഭ്യാസവും മാനസികാരോഗ്യവും, കാർഷികവികസനം എന്നീ മേഖലകളിൽ സഭയുടെ പുനരധിവാസ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. സമ്മേളനം കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, സിസ്റ്റർ ലിസിയ എന്നിവർ പ്രസംഗിച്ചു.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സന്യസ്തർ ഒരുമാസത്തെ ശന്പളം സഭയുടെ ദുരിതാശ്വാസ, പുനരധിവാസ ഫണ്ടിലേക്കു സംഭാവന നല്കും. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന നവകേരളനിർമിതിയിൽ സഭ സർക്കാരിനോടു സഹകരിക്കും. കേരളത്തിലെ 32 രൂപതകളിലും പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സൊസൈറ്റികളും സന്ന്യാസസമൂഹങ്ങളും സഭയുടെ മറ്റു സന്നദ്ധ സംഘടനകളും കേരളത്തിന്റെ പുനർനിർമിതിയിൽ സജീവമായി പങ്കുകൊള്ളും.
ഭവനനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, കക്കൂസ് നിർമാണം, സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള പ്രോത്സാഹനം, കുട്ടികളുടെ വിദ്യാഭ്യാസവും മാനസികാരോഗ്യവും, കാർഷികവികസനം എന്നീ മേഖലകളിൽ സഭയുടെ പുനരധിവാസ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. സമ്മേളനം കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, സിസ്റ്റർ ലിസിയ എന്നിവർ പ്രസംഗിച്ചു.