കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ബ്ലോഗുമായി നടൻ മോഹൻലാൽ. താൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ കേൾവിക്കാരനാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ആ കൂടിക്കാഴ്ചയുടെ പോസിറ്റീവ് തരംഗങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മോഹൻലാൽ ബ്ലോഗിൽ എഴുതി. മോഡിഫൈഡ് വേവ്സ് എന്ന തലക്കെട്ടിലാണ് ബ്ലോഗ്.
നേരത്തെ അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അദ്ദേഹം നേരിട്ടുവന്നു തന്നെ സ്വീകരിക്കുകയായിരുന്നു. മോഹൻലാൽജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ തോളിൽ തട്ടി. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു വാക്കു പോലും പറയാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തി. വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിയോടു സംസാരിച്ചത്. കേരളത്തിലെ പ്രളയത്തെക്കുറിച്ചും ഡാമുകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി സംസാരിച്ചു. കേരളത്തിന്റെ ചെറിയ കാര്യങ്ങൾ പോലും അദ്ദേഹത്തിനറിയാമെന്നത് അദ്ഭുതപ്പെടുത്തി... എന്നിങ്ങനെ പോകുന്നു ലാലിന്റെ ബ്ലോഗ്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾക്കും മോഹൻലാൽ ബ്ലോഗിൽ മറുപടി പറയുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രചരിച്ചത് വെറും ഉൗഹാപോഹങ്ങളാണെന്നും അത് സ്വാഭാവികമായതുകൊണ്ടാണ് താൻ മറുപടി പറയാത്തതെന്നും നടൻ പറഞ്ഞു.
നേരത്തെ അപേക്ഷിച്ചത് അനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അദ്ദേഹം നേരിട്ടുവന്നു തന്നെ സ്വീകരിക്കുകയായിരുന്നു. മോഹൻലാൽജീ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് മൂന്നു തവണ തോളിൽ തട്ടി. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു വാക്കു പോലും പറയാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തി. വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിയോടു സംസാരിച്ചത്. കേരളത്തിലെ പ്രളയത്തെക്കുറിച്ചും ഡാമുകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി സംസാരിച്ചു. കേരളത്തിന്റെ ചെറിയ കാര്യങ്ങൾ പോലും അദ്ദേഹത്തിനറിയാമെന്നത് അദ്ഭുതപ്പെടുത്തി... എന്നിങ്ങനെ പോകുന്നു ലാലിന്റെ ബ്ലോഗ്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾക്കും മോഹൻലാൽ ബ്ലോഗിൽ മറുപടി പറയുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രചരിച്ചത് വെറും ഉൗഹാപോഹങ്ങളാണെന്നും അത് സ്വാഭാവികമായതുകൊണ്ടാണ് താൻ മറുപടി പറയാത്തതെന്നും നടൻ പറഞ്ഞു.