തലശേരി: മത്സ്യ മൊത്തവ്യാപാരിയുടെ വീട്ടിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞെത്തിയതു കൊള്ളസംഘമെന്നു സൂചന.
ഇന്ത്യാ ഗവൺമെന്റ് ബോർഡ് വച്ച് ഇന്നോവ കാറിലെത്തിയ സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടികളുടെ സാന്നിധ്യം, വീടിന്റെ പരിസരത്തെ അനുകൂലമല്ലാത്ത സാഹചര്യം എന്നിവ മൂലം, സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
തലശേരി നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാർപള്ളിയിലെ വീട്ടിലാണു ദുരൂഹ സാഹചര്യത്തിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ പേരിൽ വീടിനുള്ളിൽ കടന്ന അഞ്ചംഗസംഘം 26,000 രൂപ കവർന്നതായി വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു. സെയ്ദാർപള്ളി പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പോലീസ് അവ പരിശോധിച്ചുവരികയാണ്.
ഇന്ത്യാ ഗവൺമെന്റ് ബോർഡ് വച്ച് ഇന്നോവ കാറിലെത്തിയ സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടികളുടെ സാന്നിധ്യം, വീടിന്റെ പരിസരത്തെ അനുകൂലമല്ലാത്ത സാഹചര്യം എന്നിവ മൂലം, സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
തലശേരി നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാർപള്ളിയിലെ വീട്ടിലാണു ദുരൂഹ സാഹചര്യത്തിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ പേരിൽ വീടിനുള്ളിൽ കടന്ന അഞ്ചംഗസംഘം 26,000 രൂപ കവർന്നതായി വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു. സെയ്ദാർപള്ളി പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പോലീസ് അവ പരിശോധിച്ചുവരികയാണ്.