മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യാത്രാവിമാനം റൺവേയിൽ ഇറക്കിയുള്ള പരിശോധന വിജയകരം. ഇന്നലെ രാവിലെ 11.25നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനം റൺവേയിൽ ഇറങ്ങിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് അടുത്തദിവസം വ്യോമയാന മന്ത്രാലയത്തിന് കൈമാറും.
പരിശോധനയ്ക്കായി ഇന്നു രാവിലെ 7.45ന് ഇൻഡിഗോ എയർലൈൻസിന്റെ വിമാനം റൺവേയിലിറങ്ങും. കൂടുതൽ കമ്പനികളുടെ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ എത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ 9.50 ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനം 40 മിനിറ്റുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്നൽ പരിധിക്കുള്ളിലെത്തി. തുടർന്ന് ആറുതവണ ഉയർന്നും താഴ്ന്നും പറന്ന് പരിശോധന നടത്തിയശേഷം കിഴക്കുഭാഗത്തുനിന്നാണു റൺവേയിലിറങ്ങിയത്. 3050 മീറ്റർ നീളത്തിലുള്ള റൺവേയുടെ അവസാനംവരെ പോയശേഷമാണ് മടങ്ങിയത്. തുടർന്ന് രണ്ടു ഫയർ എൻജിനുകൾ ചേർന്ന് വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ ഏപ്രണിലേക്ക് സ്വീകരിച്ചു.
പൈലറ്റുമാരായ ശ്രീനിവാസ റാവു, അരവിൻകുമാർ, സീനിയർ കാബിൻ ക്രൂ തിരുവനന്തപുരം സ്വദേശിനി സൈന മോഹൻ, എൻജിനിയർമാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പത്തു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എയ്റോ ബ്രിഡ്ജ് വഴിയാണ് ഇവർ പുറത്തിറങ്ങിയത്. ലാൻഡിംഗ് പരിശോധന പൂർത്തീകരിച്ചശേഷം ഉച്ചയ്ക്ക് ഒന്നോടെ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.
കിയാൽ എംഡി വി. തുളസീദാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ്, പ്രോജക്ട് എൻജിനിയർ കെ.വി. ഷിബുകുമാർ എന്നിവർ ചേർന്ന് പൈലറ്റിനെയും കൂടെയുള്ളവരെയും സ്വീകരിച്ചു. മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
വിമാനം സുരക്ഷിതമായി റൺവേയിൽ ഇറങ്ങുന്നതിനുള്ള സംവിധാനമായ ഐഎൽഎസിന്റെ പരിശോധനയ്ക്ക് കഴിഞ്ഞ 31ന് ചെറുവിമാനം വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. സിഗ്നൽ പരിധിക്കുള്ളിൽ രണ്ടു ദിവസം വട്ടമിട്ടു പറന്ന് പരിശോധന നടത്തിയാണ് അന്നു വിമാനം മടങ്ങിയത്.
ജിജേഷ് ചാവശേരി
പരിശോധനയ്ക്കായി ഇന്നു രാവിലെ 7.45ന് ഇൻഡിഗോ എയർലൈൻസിന്റെ വിമാനം റൺവേയിലിറങ്ങും. കൂടുതൽ കമ്പനികളുടെ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ എത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ 9.50 ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനം 40 മിനിറ്റുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്നൽ പരിധിക്കുള്ളിലെത്തി. തുടർന്ന് ആറുതവണ ഉയർന്നും താഴ്ന്നും പറന്ന് പരിശോധന നടത്തിയശേഷം കിഴക്കുഭാഗത്തുനിന്നാണു റൺവേയിലിറങ്ങിയത്. 3050 മീറ്റർ നീളത്തിലുള്ള റൺവേയുടെ അവസാനംവരെ പോയശേഷമാണ് മടങ്ങിയത്. തുടർന്ന് രണ്ടു ഫയർ എൻജിനുകൾ ചേർന്ന് വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ ഏപ്രണിലേക്ക് സ്വീകരിച്ചു.
പൈലറ്റുമാരായ ശ്രീനിവാസ റാവു, അരവിൻകുമാർ, സീനിയർ കാബിൻ ക്രൂ തിരുവനന്തപുരം സ്വദേശിനി സൈന മോഹൻ, എൻജിനിയർമാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പത്തു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എയ്റോ ബ്രിഡ്ജ് വഴിയാണ് ഇവർ പുറത്തിറങ്ങിയത്. ലാൻഡിംഗ് പരിശോധന പൂർത്തീകരിച്ചശേഷം ഉച്ചയ്ക്ക് ഒന്നോടെ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.
കിയാൽ എംഡി വി. തുളസീദാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ്, പ്രോജക്ട് എൻജിനിയർ കെ.വി. ഷിബുകുമാർ എന്നിവർ ചേർന്ന് പൈലറ്റിനെയും കൂടെയുള്ളവരെയും സ്വീകരിച്ചു. മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
വിമാനം സുരക്ഷിതമായി റൺവേയിൽ ഇറങ്ങുന്നതിനുള്ള സംവിധാനമായ ഐഎൽഎസിന്റെ പരിശോധനയ്ക്ക് കഴിഞ്ഞ 31ന് ചെറുവിമാനം വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. സിഗ്നൽ പരിധിക്കുള്ളിൽ രണ്ടു ദിവസം വട്ടമിട്ടു പറന്ന് പരിശോധന നടത്തിയാണ് അന്നു വിമാനം മടങ്ങിയത്.
ജിജേഷ് ചാവശേരി