തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതു പാർട്ടിപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പുതിയ ഭാരവാഹികൾ പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരള, കേന്ദ്ര സർക്കാരുകൾക്കെതിരായ ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാർട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും പുതിയ ടീമിനും ഇതിന് കഴിയും. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ ദീർഘകാലം കേരളത്തിലെ കോണ്‍ഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളെയും പൂർണമായി യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
പ്രചാരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്കു മുൻ പിസിസി പ്രസിഡന്റുമാരെയാണു പരിഗണിക്കാറുള്ളത്. കെ. മുരളീധരന്റെ പരിചയസമ്പത്തും കഴിവും പ്രചാരണ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും. കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം പാർട്ടി പ്രവർത്തകരും അംഗീകരിക്കും. താൻ കെ. സുധാകരനുമായി പുനഃസംഘടനാ വിഷയം സംസാരിച്ചിരുന്നു. അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന പൂർണ വിശ്വാസമുണ്ട്.യുഡിഎഫ് കണ്‍വീനർ എന്ന നിലയിൽ പി.പി. തങ്കച്ചന്റെ പ്രവർത്തനം മികച്ചതായിരുന്നു. എല്ലാ കാലത്തും അദ്ദേഹത്തിന്റെ സേവനങ്ങൾ കോണ്‍ഗ്രസ് വിലമതിക്കും. പുതിയ ഭാരവാഹികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി രാമചന്ദ്രൻ ദീർഘകാലം കേരളത്തിലെ കോണ്‍ഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളെയും പൂർണമായി യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
പ്രചാരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്കു മുൻ പിസിസി പ്രസിഡന്റുമാരെയാണു പരിഗണിക്കാറുള്ളത്. കെ. മുരളീധരന്റെ പരിചയസമ്പത്തും കഴിവും പ്രചാരണ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും. കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം പാർട്ടി പ്രവർത്തകരും അംഗീകരിക്കും. താൻ കെ. സുധാകരനുമായി പുനഃസംഘടനാ വിഷയം സംസാരിച്ചിരുന്നു. അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന പൂർണ വിശ്വാസമുണ്ട്.യുഡിഎഫ് കണ്‍വീനർ എന്ന നിലയിൽ പി.പി. തങ്കച്ചന്റെ പ്രവർത്തനം മികച്ചതായിരുന്നു. എല്ലാ കാലത്തും അദ്ദേഹത്തിന്റെ സേവനങ്ങൾ കോണ്‍ഗ്രസ് വിലമതിക്കും. പുതിയ ഭാരവാഹികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.