തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് എം.എം. ഹസൻ. കെപിസിസി വർക്കിംഗ് പ്രസിഡന്റായി കെ. സുധാകരൻ ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കെപിസിസി പ്രസിഡന്റ് പദവിയിലിരുന്നു പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്നും ഹസൻ പറഞ്ഞു.
പാർട്ടിക്കാണു പ്രസക്തി. ഗ്രൂപ്പും നേതാക്കളുമൊക്കെ അതിനു പിന്നിലാണ്. കെ. മുരളീധരനു പ്രാധാന്യമുള്ള സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. കോണ്ഗ്രസ് ഒരു ടീമാണ്. എല്ലാവരും ചേരുമ്പോഴാണ് കോണ്ഗ്രസ് കോണ്ഗ്രസ് ആകുന്നതെന്നും ഹസൻ പറഞ്ഞു.
പുതിയ സർക്കാർ ബാർകോഴ കേസ് രണ്ടു തവണ അന്വേഷിച്ചതാണ്. എത്ര തവണ ഏത് അന്വേഷണം നടത്തിയാലും കെ.എം. മാണി കുറ്റവിമുക്തനായി വരും. ചാരക്കേസിൽ വ്യക്തമായ അഭിപ്രായമുണ്ട്. അതു പരസ്യമായി പറയുന്നില്ല. സുപ്രീംകോടതിയുടെ കണ്ടെത്തലാണു വന്നിരിക്കുന്നത്. വിധി അംഗീകരിക്കുന്നുവെന്നും ഹസൻ പറഞ്ഞു.
അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കെപിസിസി പ്രസിഡന്റ് പദവിയിലിരുന്നു പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്നും ഹസൻ പറഞ്ഞു.
പാർട്ടിക്കാണു പ്രസക്തി. ഗ്രൂപ്പും നേതാക്കളുമൊക്കെ അതിനു പിന്നിലാണ്. കെ. മുരളീധരനു പ്രാധാന്യമുള്ള സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. കോണ്ഗ്രസ് ഒരു ടീമാണ്. എല്ലാവരും ചേരുമ്പോഴാണ് കോണ്ഗ്രസ് കോണ്ഗ്രസ് ആകുന്നതെന്നും ഹസൻ പറഞ്ഞു.
പുതിയ സർക്കാർ ബാർകോഴ കേസ് രണ്ടു തവണ അന്വേഷിച്ചതാണ്. എത്ര തവണ ഏത് അന്വേഷണം നടത്തിയാലും കെ.എം. മാണി കുറ്റവിമുക്തനായി വരും. ചാരക്കേസിൽ വ്യക്തമായ അഭിപ്രായമുണ്ട്. അതു പരസ്യമായി പറയുന്നില്ല. സുപ്രീംകോടതിയുടെ കണ്ടെത്തലാണു വന്നിരിക്കുന്നത്. വിധി അംഗീകരിക്കുന്നുവെന്നും ഹസൻ പറഞ്ഞു.