തിരുവനന്തപുരം: കൂട്ടായ നേതൃത്വമെന്ന ആശയവുമായി പുതിയ കെപിസിസി നേതൃത്വത്തെ പ്രഖ്യാപിച്ചതു സംസ്ഥാന കോണ്ഗ്രസിൽ വലിയ ആവേശമൊന്നും സൃഷ്ടിച്ചില്ല. പ്രതിഷേധമോ പൊട്ടിത്തെറിയോ ഉണ്ടായതുമില്ല.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനം സംസ്ഥാനത്തെ നേതാക്കൾ ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. കേരളത്തിലെ നേതാക്കളുമായി നിരവധി തവണ ആശയവിനിമയം നടത്തിയ ശേഷമാണ് ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കോണ്ഗ്രസ് പ്രസിഡന്റ് പുതിയ നിയമനം നടത്തിയത്. നിലവിലെ പ്രസിഡന്റ് എം.എം. ഹസനു പാർട്ടിയിൽ പദവികളൊന്നുമില്ലാതായതും വി.ഡി. സതീശൻ പട്ടികയിൽ ഇടംപിടിക്കാതിരുന്നതും മാത്രമാണ് എടുത്തുപറയാനുള്ളത്. അതിൽത്തന്നെ വർക്കിംഗ് പ്രസിഡന്റ് പദവി ഉണ്ടായാൽ തന്നെ ആ പദവിയിലേക്കു പരിഗണിക്കരുതെന്നു സതീശൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. അതിനാൽ സതീശനെ തഴഞ്ഞു എന്നു പറയാനുമാകില്ല.
സംസ്ഥാന കോണ്ഗ്രസ് നേതാക്കളുടെ മനസറിഞ്ഞ ശേഷമാണ് ഇത്തവണ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. വി.എം. സുധീരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത് കേരളത്തിലെ നേതാക്കളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു. ഏകപക്ഷീയമായ ആ തീരുമാനം തെറ്റായിപ്പോയി എന്നു കേന്ദ്രനേതൃത്വം മനസിലാക്കിയെന്നു വേണം വിചാരിക്കാൻ.
മത- സമുദായ - പ്രാദേശിക സന്തുലനം പാലിച്ചാണ് നിയമനം നടത്തിയിട്ടുള്ളത്. പ്രസിഡന്റിനെ കൂടാതെ മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ കൂടിവരുന്നത് ആദ്യമായാണ്. ഇവരിലൂടെ പിന്നോക്ക - ന്യൂനപക്ഷ- ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.
മറ്റു സംസ്ഥാനങ്ങളിലും വർക്കിംഗ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതൃത്വത്തെയാണ് ഈയിടെയായി നിയമിക്കുന്നതെന്നു പറയാമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള നീക്കം എന്നതിനപ്പുറം വലിയ മാനമൊന്നും ഇതിനു കൽപിക്കേണ്ടതില്ല.
സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുത്ത് പുതിയ നേതൃത്വത്തെ നിയമിച്ചു എങ്കിലും ഗ്രൂപ്പ് വീതംവയ്പായി അതു മാറിയിട്ടില്ല. കടുത്ത ഗ്രൂപ്പുകാരൻ എന്നു പറയാവുന്നത് എ ഗ്രൂപ്പിലെ പ്രധാനിയായ ബെന്നി ബഹനാൻ മാത്രമാകും. കെ. സുധാകരൻ ഐ ഗ്രൂപ്പ് ആണെങ്കിലും അത്ര യോജിപ്പിലല്ല. എം.ഐ. ഷാനവാസ് എ ഗ്രൂപ്പിൽ നിന്നു തെന്നി ഐ പക്ഷത്തേക്കു മാറിയാണു നിൽപ്. കൊടിക്കുന്നിൽ സുരേഷ് പഴയ എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോൾ ഗ്രൂപ്പിലില്ല. മുല്ലപ്പള്ളിയാകട്ടെ ഒരു ഗ്രൂപ്പിലുമില്ലാതെ നിൽക്കുന്ന നേതാവാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യംവച്ചിരുന്നവരിൽ പ്രധാനിയായിരുന്നു കെ. സുധാകരൻ. വർക്കിംഗ് പ്രസിഡന്റായുള്ള നിയമനത്തിൽ ആദ്യം സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. എഐസിസി അധ്യക്ഷന്റെ തീരുമാനം ശിരസാ വഹിക്കുന്നു എന്നു വാർത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞ സുധാകരൻ, താൻ കളത്തിലിറങ്ങാൻ തീരുമാനിച്ചു എന്നു പറഞ്ഞ് അതൃപ്തിയില്ലെന്നു പരസ്യമായി വ്യക്തമാക്കി.
ഇന്നലെ രാവിലെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനുമുൾപ്പെടെയുള്ള നേതാക്കൾ ഇന്ദിരാഭവനിൽ എത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തെ ഒരേ മനസോടെ അംഗീകരിക്കുന്നു എന്നു നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ഇടഞ്ഞുനിന്ന സുധാകരനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുകയും ചെയ്തു.
പാർട്ടി ഭാരവാഹിത്വം പാർലമെന്ററി രംഗത്തേക്കു കടക്കുന്നതിനു തടസമാകുമെന്ന ചിന്തയാണു സുധാകരനുൾപ്പെടെയുള്ളവർക്കുള്ളതെന്നു കരുതുന്നു. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും എം.ഐ. ഷാനവാസും നിലവിൽ പാർലമെന്റ് അംഗങ്ങളാണ്. ഇവരിൽ മുല്ലപ്പള്ളി ഇനി മത്സരത്തിനില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ. സുധാകരനാകട്ടെ കഴിഞ്ഞ തവണത്തെ പരാജയത്തിനു പകരം വീട്ടാൻ കണ്ണൂരിൽ മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവരിൽ ആർക്കെങ്കിലും അവസരം കിട്ടുമോ എന്നത് ചോദ്യം തന്നെയാണ്.
പ്രചാരണ കമ്മിറ്റി തലവനാക്കി കെ. മുരളീധരനെ തലപ്പത്തേക്കു കൊണ്ടുവന്നതു ജനപ്രീതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. മറ്റു പദവികളിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ സാമുദായിക പരിഗണനകൾ തടസമായിരുന്നു. ഏതായാലും കോണ്ഗ്രസിലേക്കു മടങ്ങിയെത്തി വർഷങ്ങളോളം കാത്തിരുന്ന ശേഷമാണെങ്കിലും കെ. മുരളീധരനെ സംബന്ധിച്ച് ഇതൊരു സ്ഥാനക്കയറ്റം തന്നെയാണ്. കെപിസിസി അധ്യക്ഷനെന്ന നിലയിൽ കഴിവു തെളിയിച്ച പാരന്പര്യമുള്ള അദ്ദേഹം പാർട്ടിയുടെ നേതൃതലത്തിലേക്ക് ഒരിക്കൽക്കൂടി എത്തിയിരിക്കുന്നു.
കെപിസിസി അധ്യക്ഷനെ കൂടാതെ മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ കൂടി വരുന്നത് അധികാരത്തർക്കത്തിനു വഴിതെളിക്കുമോ എന്നതു കാത്തിരുന്നു കാണണം. പതിവിനു വിരുദ്ധമായി പുതിയ നിയമനത്തെ വിമർശിച്ചുകൊണ്ട് ഇതുവരെ ആരും രംഗത്തു വന്നില്ല എന്നത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെ.
പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കിയെടുക്കണം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു മികച്ച വിജയം ഉറപ്പാക്കേണ്ടതുണ്ട്. കെപിസിസി ഭാരവാഹികളെയും എക്സിക്യൂട്ടീവിനെയും സമവായത്തിലൂടെ കണ്ടെത്തുക എന്നതും മുല്ലപ്പള്ളിയുടെ മുന്നിലുള്ള ശ്രമകരമായ ദൗത്യം തന്നെ. ഇതിനൊന്നും അധികം സമയം അവശേഷിക്കുന്നുമില്ല.
സാബു ജോണ്
കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനം സംസ്ഥാനത്തെ നേതാക്കൾ ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. കേരളത്തിലെ നേതാക്കളുമായി നിരവധി തവണ ആശയവിനിമയം നടത്തിയ ശേഷമാണ് ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കോണ്ഗ്രസ് പ്രസിഡന്റ് പുതിയ നിയമനം നടത്തിയത്. നിലവിലെ പ്രസിഡന്റ് എം.എം. ഹസനു പാർട്ടിയിൽ പദവികളൊന്നുമില്ലാതായതും വി.ഡി. സതീശൻ പട്ടികയിൽ ഇടംപിടിക്കാതിരുന്നതും മാത്രമാണ് എടുത്തുപറയാനുള്ളത്. അതിൽത്തന്നെ വർക്കിംഗ് പ്രസിഡന്റ് പദവി ഉണ്ടായാൽ തന്നെ ആ പദവിയിലേക്കു പരിഗണിക്കരുതെന്നു സതീശൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. അതിനാൽ സതീശനെ തഴഞ്ഞു എന്നു പറയാനുമാകില്ല.
സംസ്ഥാന കോണ്ഗ്രസ് നേതാക്കളുടെ മനസറിഞ്ഞ ശേഷമാണ് ഇത്തവണ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. വി.എം. സുധീരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത് കേരളത്തിലെ നേതാക്കളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു. ഏകപക്ഷീയമായ ആ തീരുമാനം തെറ്റായിപ്പോയി എന്നു കേന്ദ്രനേതൃത്വം മനസിലാക്കിയെന്നു വേണം വിചാരിക്കാൻ.
മത- സമുദായ - പ്രാദേശിക സന്തുലനം പാലിച്ചാണ് നിയമനം നടത്തിയിട്ടുള്ളത്. പ്രസിഡന്റിനെ കൂടാതെ മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ കൂടിവരുന്നത് ആദ്യമായാണ്. ഇവരിലൂടെ പിന്നോക്ക - ന്യൂനപക്ഷ- ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.
മറ്റു സംസ്ഥാനങ്ങളിലും വർക്കിംഗ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതൃത്വത്തെയാണ് ഈയിടെയായി നിയമിക്കുന്നതെന്നു പറയാമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള നീക്കം എന്നതിനപ്പുറം വലിയ മാനമൊന്നും ഇതിനു കൽപിക്കേണ്ടതില്ല.
സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുത്ത് പുതിയ നേതൃത്വത്തെ നിയമിച്ചു എങ്കിലും ഗ്രൂപ്പ് വീതംവയ്പായി അതു മാറിയിട്ടില്ല. കടുത്ത ഗ്രൂപ്പുകാരൻ എന്നു പറയാവുന്നത് എ ഗ്രൂപ്പിലെ പ്രധാനിയായ ബെന്നി ബഹനാൻ മാത്രമാകും. കെ. സുധാകരൻ ഐ ഗ്രൂപ്പ് ആണെങ്കിലും അത്ര യോജിപ്പിലല്ല. എം.ഐ. ഷാനവാസ് എ ഗ്രൂപ്പിൽ നിന്നു തെന്നി ഐ പക്ഷത്തേക്കു മാറിയാണു നിൽപ്. കൊടിക്കുന്നിൽ സുരേഷ് പഴയ എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോൾ ഗ്രൂപ്പിലില്ല. മുല്ലപ്പള്ളിയാകട്ടെ ഒരു ഗ്രൂപ്പിലുമില്ലാതെ നിൽക്കുന്ന നേതാവാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യംവച്ചിരുന്നവരിൽ പ്രധാനിയായിരുന്നു കെ. സുധാകരൻ. വർക്കിംഗ് പ്രസിഡന്റായുള്ള നിയമനത്തിൽ ആദ്യം സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. എഐസിസി അധ്യക്ഷന്റെ തീരുമാനം ശിരസാ വഹിക്കുന്നു എന്നു വാർത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞ സുധാകരൻ, താൻ കളത്തിലിറങ്ങാൻ തീരുമാനിച്ചു എന്നു പറഞ്ഞ് അതൃപ്തിയില്ലെന്നു പരസ്യമായി വ്യക്തമാക്കി.
ഇന്നലെ രാവിലെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനുമുൾപ്പെടെയുള്ള നേതാക്കൾ ഇന്ദിരാഭവനിൽ എത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തെ ഒരേ മനസോടെ അംഗീകരിക്കുന്നു എന്നു നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ഇടഞ്ഞുനിന്ന സുധാകരനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുകയും ചെയ്തു.
പാർട്ടി ഭാരവാഹിത്വം പാർലമെന്ററി രംഗത്തേക്കു കടക്കുന്നതിനു തടസമാകുമെന്ന ചിന്തയാണു സുധാകരനുൾപ്പെടെയുള്ളവർക്കുള്ളതെന്നു കരുതുന്നു. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും എം.ഐ. ഷാനവാസും നിലവിൽ പാർലമെന്റ് അംഗങ്ങളാണ്. ഇവരിൽ മുല്ലപ്പള്ളി ഇനി മത്സരത്തിനില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ. സുധാകരനാകട്ടെ കഴിഞ്ഞ തവണത്തെ പരാജയത്തിനു പകരം വീട്ടാൻ കണ്ണൂരിൽ മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവരിൽ ആർക്കെങ്കിലും അവസരം കിട്ടുമോ എന്നത് ചോദ്യം തന്നെയാണ്.
പ്രചാരണ കമ്മിറ്റി തലവനാക്കി കെ. മുരളീധരനെ തലപ്പത്തേക്കു കൊണ്ടുവന്നതു ജനപ്രീതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. മറ്റു പദവികളിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ സാമുദായിക പരിഗണനകൾ തടസമായിരുന്നു. ഏതായാലും കോണ്ഗ്രസിലേക്കു മടങ്ങിയെത്തി വർഷങ്ങളോളം കാത്തിരുന്ന ശേഷമാണെങ്കിലും കെ. മുരളീധരനെ സംബന്ധിച്ച് ഇതൊരു സ്ഥാനക്കയറ്റം തന്നെയാണ്. കെപിസിസി അധ്യക്ഷനെന്ന നിലയിൽ കഴിവു തെളിയിച്ച പാരന്പര്യമുള്ള അദ്ദേഹം പാർട്ടിയുടെ നേതൃതലത്തിലേക്ക് ഒരിക്കൽക്കൂടി എത്തിയിരിക്കുന്നു.
കെപിസിസി അധ്യക്ഷനെ കൂടാതെ മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ കൂടി വരുന്നത് അധികാരത്തർക്കത്തിനു വഴിതെളിക്കുമോ എന്നതു കാത്തിരുന്നു കാണണം. പതിവിനു വിരുദ്ധമായി പുതിയ നിയമനത്തെ വിമർശിച്ചുകൊണ്ട് ഇതുവരെ ആരും രംഗത്തു വന്നില്ല എന്നത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെ.
പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കിയെടുക്കണം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു മികച്ച വിജയം ഉറപ്പാക്കേണ്ടതുണ്ട്. കെപിസിസി ഭാരവാഹികളെയും എക്സിക്യൂട്ടീവിനെയും സമവായത്തിലൂടെ കണ്ടെത്തുക എന്നതും മുല്ലപ്പള്ളിയുടെ മുന്നിലുള്ള ശ്രമകരമായ ദൗത്യം തന്നെ. ഇതിനൊന്നും അധികം സമയം അവശേഷിക്കുന്നുമില്ല.
സാബു ജോണ്