കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയും കാന്പസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റുമായ ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീം(25) ആണ് അറസ്റ്റിലായത്.
സംഭവത്തേത്തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പെരുന്പാവൂരിനു സമീപം കോടനാട് ഭാഗത്തുനിന്നാണു പിടികൂടിയത്. ഇയാൾ ഉൾപ്പെടെ കേസിൽ പിടികൂടാനുണ്ടായിരുന്ന എട്ടു പേർക്കെതിരേ പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവത്തേത്തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പെരുന്പാവൂരിനു സമീപം കോടനാട് ഭാഗത്തുനിന്നാണു പിടികൂടിയത്. ഇയാൾ ഉൾപ്പെടെ കേസിൽ പിടികൂടാനുണ്ടായിരുന്ന എട്ടു പേർക്കെതിരേ പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.