തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരേ പോലീസ് തെളിവുകൾ ശേഖരിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടിയുമായി എംഎൽഎ ഹോസ്റ്റലിലെത്തി പീഡന ശ്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പീഡനശ്രമം നടന്നതായി പരാതിയിൽ പറയുന്ന ദിവസം ജീവൻലാൽ തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. എംഎൽഎ ഹോസ്റ്റലിലെ സന്ദർശക ലിസ്റ്റുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. പീഡനശ്രമം നടന്നതായി പറയപ്പെടുന്ന ദിവസമുൾപ്പെടെ മൂന്നു ദിവസങ്ങളിൽ ജീവൻലാൽ ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരുണന്റെ മുറിയിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് സീറ്റ് ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടിയെ തലസ്ഥാനത്തു കൊണ്ടുവന്നത്.
തുടർന്ന് സീറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത് എംഎൽഎ ഹോസ്റ്റലിൽ പെണ്‍കുട്ടി തന്റെ ബാഗ് എടുക്കാനെത്തിയപ്പോൾ ജീവൻലാൽ അശ്ലീലച്ചുവയോടെ സംസാരിച്ച ശേഷം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ പരാതി.
പീഡനശ്രമം നടന്നതായി പരാതിയിൽ പറയുന്ന ദിവസം ജീവൻലാൽ തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. എംഎൽഎ ഹോസ്റ്റലിലെ സന്ദർശക ലിസ്റ്റുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. പീഡനശ്രമം നടന്നതായി പറയപ്പെടുന്ന ദിവസമുൾപ്പെടെ മൂന്നു ദിവസങ്ങളിൽ ജീവൻലാൽ ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരുണന്റെ മുറിയിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് സീറ്റ് ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടിയെ തലസ്ഥാനത്തു കൊണ്ടുവന്നത്.
തുടർന്ന് സീറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത് എംഎൽഎ ഹോസ്റ്റലിൽ പെണ്‍കുട്ടി തന്റെ ബാഗ് എടുക്കാനെത്തിയപ്പോൾ ജീവൻലാൽ അശ്ലീലച്ചുവയോടെ സംസാരിച്ച ശേഷം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ പരാതി.