കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം തനതു പാരന്പര്യമൂല്യങ്ങൾ മുറുകെ പിടിച്ചാണ് നടത്തേണ്ടതെന്ന് പ്രമുഖ ദുരിതാശ്വാസ സന്നദ്ധ സംഘടനായായ ഗൂഞ്ച് സ്ഥാപകൻ അൻഷു ഗുപ്ത. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച പ്രളയാനന്തര കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട ആശയവിനിമയ ചർച്ചയായ -മീറ്റ് അപ് കഫെ-യിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു തനതായി ഒരു നിർമാണ ശൈലിയുണ്ട്. അതിൽ നിന്നു വ്യത്യസ്തമായി എന്തു തന്നെ നിർമിച്ചാലും അത് ഇവിടത്തെ ആവാസ വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാക്കും. ദുരന്തങ്ങൾ 100 വർഷത്തിലൊരിക്കലേ വരൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാവരെയും നയിക്കുന്നത്. എന്നാൽ ഈ പ്രളയം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ അടുത്ത വർഷങ്ങളിലും നിലനിൽക്കും. ചെറിയ മഴ പെയ്താൽ പോലും വെള്ളം മുങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതമുണ്ടായ സമയത്ത് എല്ലാവിധ സാധനങ്ങളും സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ദുരിതബാധിതർക്ക് ഇനിയുള്ള മൂന്നു മാസമാണ് യഥാർഥ സഹായം വേണ്ടത്. അതിനാൽ സന്നദ്ധ പ്രവർത്തകർ അവശ്യസാധനങ്ങൾ ജനങ്ങൾക്കെത്തിക്കുന്നത് മൂന്നു മാസത്തേക്കെങ്കിലും തുടരണമെന്നും അൻഷു ഗുപ്ത പറഞ്ഞു.
അൻപോട് കൊച്ചി കോ-ഓർഡിനേറ്റർ ജയറാം സുബ്രഹ്മണ്യൻ, കംപാഷണേറ്റ് കേരളം വോളണ്ടിയർ ഹരികൃഷ്ണൻ, ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോപിനാഥൻ പറയിൽ, പ്രളയ ദുരിതാശ്വാസത്തിൽ നിസ്തുലമായ പങ്ക് വഹിച്ച റിയാഫി ടെക്നോളജീസ്, ക്യൂകോപ്പി, പ്രൊഫൗണ്ടിസ് എന്നീ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളായ ജോണ്‍ മാത്യു, അരുണ്‍ ഗോപി, ജോഫിൻ ജോസഫ് എന്നിവരും പ്രസംഗിച്ചു.
കേരളത്തിനു തനതായി ഒരു നിർമാണ ശൈലിയുണ്ട്. അതിൽ നിന്നു വ്യത്യസ്തമായി എന്തു തന്നെ നിർമിച്ചാലും അത് ഇവിടത്തെ ആവാസ വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാക്കും. ദുരന്തങ്ങൾ 100 വർഷത്തിലൊരിക്കലേ വരൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാവരെയും നയിക്കുന്നത്. എന്നാൽ ഈ പ്രളയം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ അടുത്ത വർഷങ്ങളിലും നിലനിൽക്കും. ചെറിയ മഴ പെയ്താൽ പോലും വെള്ളം മുങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതമുണ്ടായ സമയത്ത് എല്ലാവിധ സാധനങ്ങളും സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ദുരിതബാധിതർക്ക് ഇനിയുള്ള മൂന്നു മാസമാണ് യഥാർഥ സഹായം വേണ്ടത്. അതിനാൽ സന്നദ്ധ പ്രവർത്തകർ അവശ്യസാധനങ്ങൾ ജനങ്ങൾക്കെത്തിക്കുന്നത് മൂന്നു മാസത്തേക്കെങ്കിലും തുടരണമെന്നും അൻഷു ഗുപ്ത പറഞ്ഞു.
അൻപോട് കൊച്ചി കോ-ഓർഡിനേറ്റർ ജയറാം സുബ്രഹ്മണ്യൻ, കംപാഷണേറ്റ് കേരളം വോളണ്ടിയർ ഹരികൃഷ്ണൻ, ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോപിനാഥൻ പറയിൽ, പ്രളയ ദുരിതാശ്വാസത്തിൽ നിസ്തുലമായ പങ്ക് വഹിച്ച റിയാഫി ടെക്നോളജീസ്, ക്യൂകോപ്പി, പ്രൊഫൗണ്ടിസ് എന്നീ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളായ ജോണ്‍ മാത്യു, അരുണ്‍ ഗോപി, ജോഫിൻ ജോസഫ് എന്നിവരും പ്രസംഗിച്ചു.