തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരേ പ്രചാരണം നടത്തിയ കേസിൽ റിമാൻഡിലായ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരി ജയിൽ മോചിതനായി. പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് ഇന്നലെ ഉച്ചയോടെ മോചിതനായ വടക്കേഞ്ചരിക്കു ജനാരോഗ്യപ്രസ്ഥാനം പ്രവർത്തകർ സ്വീകരണം നൽകി.
പ്രതിരോധ മരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ആരോഗ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി കേസെടുക്കാൻ നിർദേശിച്ചത്. എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് കന്റോൻമെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷമാണ് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കു മാറ്റിയത്. എറണാകുളം ജില്ലാ കോടതി ജാമ്യം അനുവദിച്ചതോടെയാണു ജയിൽ മോചനം.
പ്രതിരോധ മരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ആരോഗ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി കേസെടുക്കാൻ നിർദേശിച്ചത്. എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് കന്റോൻമെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷമാണ് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കു മാറ്റിയത്. എറണാകുളം ജില്ലാ കോടതി ജാമ്യം അനുവദിച്ചതോടെയാണു ജയിൽ മോചനം.