ന്യൂഡൽഹി: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റാകും. കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരാകും. ഇതടക്കം കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്കു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഇന്നലെ അംഗീകാരം നല്കി.
കെ. മുരളീധരൻ പ്രചാരണ സമിതി ചെയർമാനാണ്. ബെന്നി ബഹനാനാണു യുഡിഎഫ് കൺവീനറാകുക. വി.എം. സുധീരൻ രാജിവച്ചശേഷം ഒഴിവായി കിടന്നതാണു പിസിസി പ്രസിഡന്റ് സ്ഥാനം. എം.എം. ഹസനെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു. പകരം പ്രസിഡന്റ് നിയമനം നീണ്ടുപോയതോടെ കോൺഗ്രസ് ഭരണഘടനാപ്രകാരം ഹസൻ കെപിസിസി പ്രസിഡന്റായി മാറി.
ഇപ്പോൾ വിവിധ ഗ്രൂപ്പുകളുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണു പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഗ്രൂപ്പുതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ നിയമനം നീണ്ടുപോയതും എം.എം. ഹസൻ പദവിയിൽ തുടർന്നതും. പുതിയ പിസിസി പ്രസിഡന്റിനെ നിയമിച്ചപ്പോൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളെല്ലാം ഹൈക്കമാൻഡ് കണക്കിലെടുത്തു. പ്രാദേശിക, സാമുദായിക സന്തുലിതാവസ്ഥയും നേതാക്കളുടെ കഴിവും പൊതുസ്വീകാര്യതയുമെല്ലാം പരിഗണിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ പ്രധാന നേതാക്കളുമായുള്ള ചർച്ചകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരത്തെ പൂർത്തിയാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി ദേശീയ തലത്തിലെ വിവിധ സമിതികളും സംസ്ഥാന പിസിസികളും പുനഃസംഘടന വേഗത്തിൽ പൂർത്തീകരിക്കാനായി കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തിരക്കിട്ട ചർച്ചകൾ നടത്തിവരികയായിരുന്നു. ബിഹാർ പിസിസി പുനഃസംഘടിപ്പിച്ചതു കഴിഞ്ഞ ദിവസമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും മികച്ച നേട്ടമുണ്ടാക്കുന്നതിനു നേതൃത്വം വഹിക്കുക എന്ന ഉത്തരവാദിത്വമാണു മുല്ലപ്പള്ളി രാമചന്ദ്രനിൽ വന്നുചേർന്നിരിക്കുന്നത്.
കെ. മുരളീധരൻ പ്രചാരണ സമിതി ചെയർമാനാണ്. ബെന്നി ബഹനാനാണു യുഡിഎഫ് കൺവീനറാകുക. വി.എം. സുധീരൻ രാജിവച്ചശേഷം ഒഴിവായി കിടന്നതാണു പിസിസി പ്രസിഡന്റ് സ്ഥാനം. എം.എം. ഹസനെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു. പകരം പ്രസിഡന്റ് നിയമനം നീണ്ടുപോയതോടെ കോൺഗ്രസ് ഭരണഘടനാപ്രകാരം ഹസൻ കെപിസിസി പ്രസിഡന്റായി മാറി.
ഇപ്പോൾ വിവിധ ഗ്രൂപ്പുകളുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണു പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഗ്രൂപ്പുതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ നിയമനം നീണ്ടുപോയതും എം.എം. ഹസൻ പദവിയിൽ തുടർന്നതും. പുതിയ പിസിസി പ്രസിഡന്റിനെ നിയമിച്ചപ്പോൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളെല്ലാം ഹൈക്കമാൻഡ് കണക്കിലെടുത്തു. പ്രാദേശിക, സാമുദായിക സന്തുലിതാവസ്ഥയും നേതാക്കളുടെ കഴിവും പൊതുസ്വീകാര്യതയുമെല്ലാം പരിഗണിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ പ്രധാന നേതാക്കളുമായുള്ള ചർച്ചകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരത്തെ പൂർത്തിയാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി ദേശീയ തലത്തിലെ വിവിധ സമിതികളും സംസ്ഥാന പിസിസികളും പുനഃസംഘടന വേഗത്തിൽ പൂർത്തീകരിക്കാനായി കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തിരക്കിട്ട ചർച്ചകൾ നടത്തിവരികയായിരുന്നു. ബിഹാർ പിസിസി പുനഃസംഘടിപ്പിച്ചതു കഴിഞ്ഞ ദിവസമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും മികച്ച നേട്ടമുണ്ടാക്കുന്നതിനു നേതൃത്വം വഹിക്കുക എന്ന ഉത്തരവാദിത്വമാണു മുല്ലപ്പള്ളി രാമചന്ദ്രനിൽ വന്നുചേർന്നിരിക്കുന്നത്.