തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഭാഗമായി, തകർന്ന വീടുകൾ പുനർനിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും സ്വകാര്യ വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദേശികൾക്കും അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
വ്യക്തികൾ, ഗ്രൂപ്പുകൾ, കമ്പനികൾ, കോർപറേറ്റുകൾ, വിദേശികൾ, പ്രവാസി മലയാളികൾ എന്നിവർക്ക് അവസരം നൽകുന്ന ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്കാണ് ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്. (ധാരാളം പേരിൽനിന്ന് വലുതും ചെറുതുമായ സംഭാവന സ്വീകരിച്ചു കാര്യം നടത്തുന്നതാണു ക്രൗഡ്ഫണ്ടിംഗ്).
പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച ഏജൻസിയായ കെപിഎംജിയുടെ റിപ്പോർട്ട് അതേപടി അംഗീകരിച്ചുകൊണ്ടാണു തീരുമാനം. പുനർനിർമാണം, പുനരുജ്ജീവനം, കച്ചവട സ്ഥാപനങ്ങളുടെ നവീകരണം, ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കായുള്ള ക്രൗഡ് ഫണ്ടിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മിഷൻ രൂപീകരിക്കും. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനിൽ എല്ലാവർക്കും ലഭ്യമാക്കും.
മിഷൻ ഡയറക്ടർക്കുപുറമേ സർക്കാരിലേയും പുറത്തേയും അംഗങ്ങളുമുണ്ടാകും. മിഷൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരേയും നിയോഗിക്കും. സ്പോണ്‍സർമാർക്കു വ്യവസ്ഥകൾ രൂപീകരിക്കാനും മിഷനു നിർദേശം നൽകും.
ആദ്യഘട്ടത്തിൽ വീടുകളുടെ കേടുപാടുകൾ തീർക്കാനാണു മുൻഗണന. രണ്ടാംഘട്ടത്തിൽ പുനർനിർമിക്കേണ്ടതായ വീടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയവയ്ക്കു മുൻഗണന നൽകും. പുനർനിർമാണത്തിനു താൽപര്യം അറിയിച്ചു മുന്നോട്ടു വരുന്നവരുമായി ധാരണാപത്രവും കരാറും ഒപ്പുവയ്ക്കും. പ്രവൃത്തികൾ നേരിട്ടു നടപ്പാക്കേണ്ടവർക്ക് അതിന് അവസരം നൽകും. സർക്കാർ ഏജൻസികൾ വഴി നടപ്പാക്കേണ്ടവർക്ക് അതിനുള്ള അവസരം നൽകും.
പുതുക്കിപ്പണിയേണ്ടതും പുനർനിർമിക്കേണ്ടതുമായ വീടുകളുടെ വിവരങ്ങൾ, പുനരുജ്ജീവനമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഉപജീവന മാർഗം തകർന്നവരുടെ വിവരങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വ്യക്തികൾ, ഗ്രൂപ്പുകൾ, കമ്പനികൾ, കോർപറേറ്റുകൾ, വിദേശികൾ, പ്രവാസി മലയാളികൾ എന്നിവർക്ക് അവസരം നൽകുന്ന ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്കാണ് ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്. (ധാരാളം പേരിൽനിന്ന് വലുതും ചെറുതുമായ സംഭാവന സ്വീകരിച്ചു കാര്യം നടത്തുന്നതാണു ക്രൗഡ്ഫണ്ടിംഗ്).
പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച ഏജൻസിയായ കെപിഎംജിയുടെ റിപ്പോർട്ട് അതേപടി അംഗീകരിച്ചുകൊണ്ടാണു തീരുമാനം. പുനർനിർമാണം, പുനരുജ്ജീവനം, കച്ചവട സ്ഥാപനങ്ങളുടെ നവീകരണം, ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കായുള്ള ക്രൗഡ് ഫണ്ടിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മിഷൻ രൂപീകരിക്കും. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനിൽ എല്ലാവർക്കും ലഭ്യമാക്കും.
മിഷൻ ഡയറക്ടർക്കുപുറമേ സർക്കാരിലേയും പുറത്തേയും അംഗങ്ങളുമുണ്ടാകും. മിഷൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരേയും നിയോഗിക്കും. സ്പോണ്‍സർമാർക്കു വ്യവസ്ഥകൾ രൂപീകരിക്കാനും മിഷനു നിർദേശം നൽകും.
ആദ്യഘട്ടത്തിൽ വീടുകളുടെ കേടുപാടുകൾ തീർക്കാനാണു മുൻഗണന. രണ്ടാംഘട്ടത്തിൽ പുനർനിർമിക്കേണ്ടതായ വീടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയവയ്ക്കു മുൻഗണന നൽകും. പുനർനിർമാണത്തിനു താൽപര്യം അറിയിച്ചു മുന്നോട്ടു വരുന്നവരുമായി ധാരണാപത്രവും കരാറും ഒപ്പുവയ്ക്കും. പ്രവൃത്തികൾ നേരിട്ടു നടപ്പാക്കേണ്ടവർക്ക് അതിന് അവസരം നൽകും. സർക്കാർ ഏജൻസികൾ വഴി നടപ്പാക്കേണ്ടവർക്ക് അതിനുള്ള അവസരം നൽകും.
പുതുക്കിപ്പണിയേണ്ടതും പുനർനിർമിക്കേണ്ടതുമായ വീടുകളുടെ വിവരങ്ങൾ, പുനരുജ്ജീവനമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഉപജീവന മാർഗം തകർന്നവരുടെ വിവരങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.