കൊച്ചി: പ്രളയദുരന്തത്തെ തുടർന്നുള്ള നഷ്ടം നികത്താനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി 30,000 കോടി രൂപയാണു വേണ്ടതെന്നു സർക്കാർ ഹൈക്കോടതിയിൽ. തുക സമാഹരിക്കാനുള്ള നടപടി തുടരുകയാണ്. സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരിന്റെ വീഴ്ചകൾകൊണ്ടാണു പ്രളയദുരന്തമുണ്ടായതെന്നും പുനരുദ്ധാരണ പ്രവർത്തനം നടപ്പാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണു സർക്കാരിന്റെ മറുപടി.
സെപ്റ്റംബർ 11നാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ഗ്രോസ് സാലറി ആവശ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ സമാഹരിക്കുന്ന തുക പ്രത്യേക ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കും. വിദേശ രാജ്യങ്ങളിൽനിന്നു നേരിട്ടു ധനസഹായം വാങ്ങാൻ അനുമതി തേടി കേന്ദ്ര ധനമന്ത്രായലത്തിനു കത്തയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദുരിതാശ്വാസ നിധിയിൽനിന്ന് 419.78 കോടി രൂപ 6.77 ലക്ഷം ഗുണഭോക്താക്കൾക്കു കൈമാറാൻ കളക്ടർമാർക്കു നൽകി. 4212 ടണ്‍ ജൈവമാലിന്യം ശേഖരിച്ചതിൽ 4035 ടണ്‍ സംസ്കരിച്ചു.
4305. 68 ടണ്‍ അജൈവ മാലിന്യങ്ങളും സംസ്കരിച്ചു, അജൈവ മാലിന്യ സംസ്കരണം കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു നൽകി. ഇവർക്ക് പ്രതിഫലവും നൽകും. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് 31 പുതിയ പദ്ധതികൾക്കു ശിപാർശ ചെയ്തു.
മൂന്നു വർഷത്തിനകം പൂർത്തിയാകേണ്ട ഈ പദ്ധതികൾക്ക് 3220 കോടി രൂപയാണു ചെലവ്. കുടിവെള്ള വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ 4400 കോടി രൂപ ചെലവു വരും. വൈദ്യുതി മേഖലയ്ക്ക് 823.69 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പകർച്ചവ്യാധികൾ തടയാൻ നടപടികൾ സ്വീകരിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സെപ്റ്റംബർ 11നാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ഗ്രോസ് സാലറി ആവശ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ സമാഹരിക്കുന്ന തുക പ്രത്യേക ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കും. വിദേശ രാജ്യങ്ങളിൽനിന്നു നേരിട്ടു ധനസഹായം വാങ്ങാൻ അനുമതി തേടി കേന്ദ്ര ധനമന്ത്രായലത്തിനു കത്തയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദുരിതാശ്വാസ നിധിയിൽനിന്ന് 419.78 കോടി രൂപ 6.77 ലക്ഷം ഗുണഭോക്താക്കൾക്കു കൈമാറാൻ കളക്ടർമാർക്കു നൽകി. 4212 ടണ്‍ ജൈവമാലിന്യം ശേഖരിച്ചതിൽ 4035 ടണ്‍ സംസ്കരിച്ചു.
4305. 68 ടണ്‍ അജൈവ മാലിന്യങ്ങളും സംസ്കരിച്ചു, അജൈവ മാലിന്യ സംസ്കരണം കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു നൽകി. ഇവർക്ക് പ്രതിഫലവും നൽകും. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് 31 പുതിയ പദ്ധതികൾക്കു ശിപാർശ ചെയ്തു.
മൂന്നു വർഷത്തിനകം പൂർത്തിയാകേണ്ട ഈ പദ്ധതികൾക്ക് 3220 കോടി രൂപയാണു ചെലവ്. കുടിവെള്ള വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ 4400 കോടി രൂപ ചെലവു വരും. വൈദ്യുതി മേഖലയ്ക്ക് 823.69 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പകർച്ചവ്യാധികൾ തടയാൻ നടപടികൾ സ്വീകരിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.