തിരുവനന്തപുരം: പ്രളയദുരന്തം മറയാക്കി മൂന്നാർ മേഖലയിൽ ഭൂമാഫിയ സജീവ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാർ ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് ആക്രമിച്ച് വിലപ്പെട്ട രേഖകൾ നശിപ്പിച്ച സംഭവം ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും പി.ടി. തോമസ് എംഎൽഎ.
മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടക്കുന്ന സമയത്താണ് എംഎൽഎയുടെയും തഹസിൽദാർ പി.കെ. ഷാജിയുടെയും നേതൃത്വത്തിൽ ട്രൈബ്യൂണൽ ഓഫീസ് കൈയേറി രേഖകൾ നശിപ്പിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തത്. ഇടുക്കി എംപി ജോയ്സ് ജോർജ് കൈയേറിയ കുറിഞ്ഞി ഉധ്യാനത്തിലെ 32 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണോ നശിപ്പിക്കപ്പെട്ടതെന്ന് സംശയമുണ്ട്. അതിനാൽ ട്രൈബ്യൂണൽ ഓഫീസിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടക്കുന്ന സമയത്താണ് എംഎൽഎയുടെയും തഹസിൽദാർ പി.കെ. ഷാജിയുടെയും നേതൃത്വത്തിൽ ട്രൈബ്യൂണൽ ഓഫീസ് കൈയേറി രേഖകൾ നശിപ്പിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തത്. ഇടുക്കി എംപി ജോയ്സ് ജോർജ് കൈയേറിയ കുറിഞ്ഞി ഉധ്യാനത്തിലെ 32 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണോ നശിപ്പിക്കപ്പെട്ടതെന്ന് സംശയമുണ്ട്. അതിനാൽ ട്രൈബ്യൂണൽ ഓഫീസിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.