തിരുവനന്തപുരം: ഹാരിസണ്‍ കന്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കാളിയാർ തോട്ടം ഉടമകളായ മഞ്ഞ പള്ളിയിൽ വിലക്ക് കരിമണ്ണൂർ ശാസ്താ ദേവസ്വത്തിന് തിരിച്ചുനൽകണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് 28 ന് തൊടുപുഴ സബ് കോടതി ഇക്കാര്യത്തിൽ ഉത്തരവ് നൽകിയിരുന്നതായി അവർ പറഞ്ഞു.
തോട്ടത്തിൽ നിന്ന് ഹാരിസൺസ് കമ്പനിയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2015 സെപ്റ്റംബർ നാലിനാണ് ക്ഷേത്രം ട്രസ്റ്റിയായ കൃഷ്ണൻ ഇളയത് തൊടുപുഴ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹാരിസണ്‍സ് കമ്പനി 2016 ഓഗസ്റ്റിൽ കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കമ്പനിയുടെ വാദം കോടതി തള്ളി. സർക്കാരും കമ്പനിയും സാക്ഷിവിസ്താരം നടത്തണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ഹാരിസണ്‍സ് മറ്റു കോടതി നടപടികളിൽ സഹകരിച്ചില്ല.
തുടർന്ന് തോട്ടം ഒഴിഞ്ഞ് ദേവസ്വത്തിന് നൽകണമെന്നും പ്രതിവർഷം 50 ലക്ഷം രൂപ ലാഭവിഹിതം നൽകാനും കോടതിച്ചെലവ് നൽകണമെന്നും കോടതി മാർച്ച് 28ന് ഉത്തരവിട്ടുവെന്ന് മാനേജിംഗ് ട്രസ്റ്റി എം.എൻ.കൃഷ്ണൻ ഇളയത്, പരമേശ്വരൻ പോറ്റി, ശ്രീകുമാരൻ നമ്പൂതിരി തുടങ്ങിയവർ പറഞ്ഞു.
തോട്ടത്തിൽ നിന്ന് ഹാരിസൺസ് കമ്പനിയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2015 സെപ്റ്റംബർ നാലിനാണ് ക്ഷേത്രം ട്രസ്റ്റിയായ കൃഷ്ണൻ ഇളയത് തൊടുപുഴ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹാരിസണ്‍സ് കമ്പനി 2016 ഓഗസ്റ്റിൽ കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കമ്പനിയുടെ വാദം കോടതി തള്ളി. സർക്കാരും കമ്പനിയും സാക്ഷിവിസ്താരം നടത്തണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ഹാരിസണ്‍സ് മറ്റു കോടതി നടപടികളിൽ സഹകരിച്ചില്ല.
തുടർന്ന് തോട്ടം ഒഴിഞ്ഞ് ദേവസ്വത്തിന് നൽകണമെന്നും പ്രതിവർഷം 50 ലക്ഷം രൂപ ലാഭവിഹിതം നൽകാനും കോടതിച്ചെലവ് നൽകണമെന്നും കോടതി മാർച്ച് 28ന് ഉത്തരവിട്ടുവെന്ന് മാനേജിംഗ് ട്രസ്റ്റി എം.എൻ.കൃഷ്ണൻ ഇളയത്, പരമേശ്വരൻ പോറ്റി, ശ്രീകുമാരൻ നമ്പൂതിരി തുടങ്ങിയവർ പറഞ്ഞു.