കൊച്ചി: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകൾ ചേർന്നു രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടന്നു വരുന്ന ഉപവാസ സമരം 13-ാം ദിവസത്തിലേക്കു കടന്നു. മൂന്നു ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അവരെ ആശുപത്രിയിലേക്കു മാറ്റി.
സാമൂഹിക പ്രവർത്തക പി. ഗീതയുടെ നിരാഹാരം തുടരുകയാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഐജി ഓഫീസിലേക്കു മാർച്ച് നടത്തി. രാവിലെ 11.30ന് ആരംഭിച്ച മാർച്ച് നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ഐജി ഓഫീസിലേക്കെത്തിയ സമരക്കാരെ പോലീസ് തടഞ്ഞു.
മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് അടക്കമുള്ളവർ ഇന്നലെ സമരപ്പന്തലിലെത്തി.
സാമൂഹിക പ്രവർത്തക പി. ഗീതയുടെ നിരാഹാരം തുടരുകയാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഐജി ഓഫീസിലേക്കു മാർച്ച് നടത്തി. രാവിലെ 11.30ന് ആരംഭിച്ച മാർച്ച് നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ഐജി ഓഫീസിലേക്കെത്തിയ സമരക്കാരെ പോലീസ് തടഞ്ഞു.
മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് അടക്കമുള്ളവർ ഇന്നലെ സമരപ്പന്തലിലെത്തി.