കണ്ണൂർ: രാഷ്ട്രീയ പ്രവർത്തനം ശമ്പളമുള്ള ജോലിയായി മാറുന്നു. സിപിഎമ്മും ബിജെപിയും കോൺഗ്രസും മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിനായി യുവാക്കളെ നിയമിക്കാൻ തയാറെടുക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷയിലും പ്രാവീണ്യമുള്ളവരെയാണ് നിയമിക്കുന്നത്. നല്ല ശമ്പളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു കോടി പ്രവർത്തകരെ നിയമിക്കാനാണ് ബിജെപിയും കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ബൂത്തിൽ പത്തു പ്രവർത്തകരെ സജ്ജമാക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് അയച്ച കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിക്കുന്നു. രാജ്യത്തെ പത്തു ലക്ഷത്തോളം ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഓരോ ബൂത്തിലും പത്തു യുവാക്കളെ രംഗത്തിറക്കാൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ന്യൂജനറേഷൻ പ്രചാരണത്തിനും രാഷ്ട്രീയപാർട്ടികൾ ഒരുങ്ങി. പാർട്ടിയുടെ ഭാഗമാകാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നവമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. പരിശീലനത്തിനായി പാർട്ടികൾ രാഷ്ട്രീയ സ്കൂളുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചുവപ്പ് പ്രചാരകരെ രംഗത്തിറക്കിയിട്ടുണ്ട്. അയ്യായിരത്തോളം പ്രവർത്തകരുടെ ആദ്യബാച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ ബിരുദധാരികളെയും അവിവാഹിതരായ യുവാക്കളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
7,500 രൂപയാണ് അലവൻസായി അനുവദിച്ചിരിക്കുന്നത്. ഒരുവർഷത്തെ പ്രചാരകജോലി നല്ലനിലയിൽ പൂർത്തിയാക്കുന്നവർക്ക് പാർട്ടി കമ്മിറ്റിയിൽ അർഹമായ സ്ഥാനം നൽകും. തദ്ദേശ സ്ഥാപനങ്ങളടക്കമുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചാരകർക്കായിരിക്കും മുൻഗണന.
റെനീഷ് മാത്യു
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു കോടി പ്രവർത്തകരെ നിയമിക്കാനാണ് ബിജെപിയും കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ബൂത്തിൽ പത്തു പ്രവർത്തകരെ സജ്ജമാക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് അയച്ച കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിക്കുന്നു. രാജ്യത്തെ പത്തു ലക്ഷത്തോളം ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഓരോ ബൂത്തിലും പത്തു യുവാക്കളെ രംഗത്തിറക്കാൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ന്യൂജനറേഷൻ പ്രചാരണത്തിനും രാഷ്ട്രീയപാർട്ടികൾ ഒരുങ്ങി. പാർട്ടിയുടെ ഭാഗമാകാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നവമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. പരിശീലനത്തിനായി പാർട്ടികൾ രാഷ്ട്രീയ സ്കൂളുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചുവപ്പ് പ്രചാരകരെ രംഗത്തിറക്കിയിട്ടുണ്ട്. അയ്യായിരത്തോളം പ്രവർത്തകരുടെ ആദ്യബാച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ ബിരുദധാരികളെയും അവിവാഹിതരായ യുവാക്കളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
7,500 രൂപയാണ് അലവൻസായി അനുവദിച്ചിരിക്കുന്നത്. ഒരുവർഷത്തെ പ്രചാരകജോലി നല്ലനിലയിൽ പൂർത്തിയാക്കുന്നവർക്ക് പാർട്ടി കമ്മിറ്റിയിൽ അർഹമായ സ്ഥാനം നൽകും. തദ്ദേശ സ്ഥാപനങ്ങളടക്കമുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചാരകർക്കായിരിക്കും മുൻഗണന.
റെനീഷ് മാത്യു