കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശന്പളം നൽകണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് കേരള എൻജിഒ സംഘ് നൽകിയ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) സർക്കാരിന്റെ വിശദീകരണം തേടി.
നിർബന്ധപൂർവം ശന്പളം പിടിക്കുന്നില്ലെന്നും പണം നൽകാനാവാത്തവർക്ക് അത് എഴുതി നൽകാനാവുമെന്നും ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരിച്ചു. തുടർന്ന് കൂടുതൽ വിശദീകരണത്തിനായി സമയം അനുവദിച്ച് ഹർജി മാറ്റുകയായിരുന്നു. ഹർജി തീർപ്പാകുന്നതുവരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ട്രൈബ്യൂണൽ അനുവദിച്ചില്ല. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നിർബന്ധപൂർവം ശന്പളം പിടിക്കുന്നില്ലെന്നും പണം നൽകാനാവാത്തവർക്ക് അത് എഴുതി നൽകാനാവുമെന്നും ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരിച്ചു. തുടർന്ന് കൂടുതൽ വിശദീകരണത്തിനായി സമയം അനുവദിച്ച് ഹർജി മാറ്റുകയായിരുന്നു. ഹർജി തീർപ്പാകുന്നതുവരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ട്രൈബ്യൂണൽ അനുവദിച്ചില്ല. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.