തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നീതി കിട്ടാതെയാണു മരിച്ചതെന്നു നന്പി നാരായണൻ. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികൾ ചാരനെന്നു വിളിച്ചു. അതിന്റെ മനഃപ്രയാസത്തിലാണ് അദ്ദേഹം അവസാനകാലം വരെ ജീവിച്ചത്. കരുണാകരന് നീതി കിട്ടിയില്ല എന്ന് അദ്ദേഹത്തിന്റെ മക്കൾ പറയുന്നു. തീർച്ചയായും അദ്ദേഹത്തിനു നീതി കിട്ടണം. തനിക്കു വളരെ ഇഷ്ടമുണ്ടായിരുന്ന വ്യക്തിയായിരുന്നു കരുണാകരനെന്നും അദ്ദേഹത്തിന്റെ അവസ്ഥയിൽ തനിക്ക് കഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖാമുഖം പരിപാടിയിൽ നന്പി നാരായണൻ പറഞ്ഞു.
50 ലക്ഷം രൂപ നഷ്ടപരിഹാരം തനിക്കു നൽകണമെന്നുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നില്ല. നഷ്ടപരിഹാരത്തിനല്ല, ചാരനല്ലെന്നു തെളിയിക്കാനാണ് അതിലേറെ അഗ്രഹിച്ചത്. ചാരനെന്ന മുദ്രകുത്തലിൽനിന്നു പുറത്തുവരണമെന്നാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
50 ലക്ഷം രൂപ നഷ്ടപരിഹാരം തനിക്കു നൽകണമെന്നുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നില്ല. നഷ്ടപരിഹാരത്തിനല്ല, ചാരനല്ലെന്നു തെളിയിക്കാനാണ് അതിലേറെ അഗ്രഹിച്ചത്. ചാരനെന്ന മുദ്രകുത്തലിൽനിന്നു പുറത്തുവരണമെന്നാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.