തിരുവനന്തപുരം: ബാർകോഴ കേസിൽ മുൻ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി തള്ളി.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിൽനിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാൻ കോടതി വിജിലൻസിനു നിർദേശം നൽകി. ഡിസംബർ പത്തിന് കേസ് കോടതി പരിഗണിക്കും.
കെ.എം. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മൂന്നാമത്തെ വിജിലൻസ് റിപ്പോർട്ട് ആണ് കോടതി തള്ളുന്നത്. രണ്ട് റിപ്പോർട്ടുകൾ തള്ളിയതിനു ശേഷം നടത്തിയ മൂന്നാമത്തെ അന്വേഷണത്തിന്റെ റിപ്പോർട്ടിലും മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നാണു വിജിലൻസ് പറഞ്ഞത്. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലയളവുകളിൽ നടന്ന അന്വേഷണങ്ങളിലെല്ലാം ഒരേ നിഗമനത്തിലാണ് വിജിലൻസ് എത്തിച്ചേർന്നത്. സർക്കാർ നിലപാട് അറിഞ്ഞതിനു ശേഷം കേസിന്റെ ഭാവി നടപടികൾ സംബന്ധിച്ച് വിജിലൻസ് കോടതി തീരുമാനമെടുക്കും.
പണം ശേഖരിച്ചു മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ എത്തിയിരുന്നെങ്കിലും പണം നൽകിയതിനു തെളിവില്ലെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പണം നൽകിയതായി ഒരു സാക്ഷിപോലും മൊഴി നൽകിയിട്ടില്ല. ബാറുടമ ബിജു രമേശ് സമർപ്പിച്ച ശബ്ദരേഖ അടങ്ങിയ സിഡി എഡിറ്റ് ചെയ്തിരുന്നതാണെന്നു വിജിലൻസ് വ്യക്തമാക്കിയിരുന്നു.
കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരാണ് കോടതിയിൽ തടസഹർജി നൽകിയിരുന്നത്. കോടതി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയാൽ പുതിയ നിയമ ഭേദഗതി തടസമാവില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വി.വി. അഗസ്റ്റിൻ കോടതിയെ അറിയിച്ചിരുന്നു.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പൊതുപ്രവർത്തകർക്കെതിരായ അന്വേഷണത്തിന് വിജിലൻസ് സർക്കാർ അനുമതി തേടിയിരിക്കണം. ബാർ കോഴ കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് ഈ നടപടി സ്വീകരിച്ചില്ലായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമേ ബാർ കോഴ കേസിൽ തുടരന്വേഷണം ആവശ്യമാകുമോ എന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്നാണ് കോടതി നിലപാട് സ്വീകരിച്ചത്.
2014 ഒക്ടോബർ 31 നായിരുന്നു ബാറുടമ ബിജു രമേശ് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ ആരോപണം ഉന്നയിച്ചത്. പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ ഒരു കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. അടുത്ത ദിവസം തന്നെ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ പത്തിനു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിൽനിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാൻ കോടതി വിജിലൻസിനു നിർദേശം നൽകി. ഡിസംബർ പത്തിന് കേസ് കോടതി പരിഗണിക്കും.
കെ.എം. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മൂന്നാമത്തെ വിജിലൻസ് റിപ്പോർട്ട് ആണ് കോടതി തള്ളുന്നത്. രണ്ട് റിപ്പോർട്ടുകൾ തള്ളിയതിനു ശേഷം നടത്തിയ മൂന്നാമത്തെ അന്വേഷണത്തിന്റെ റിപ്പോർട്ടിലും മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നാണു വിജിലൻസ് പറഞ്ഞത്. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലയളവുകളിൽ നടന്ന അന്വേഷണങ്ങളിലെല്ലാം ഒരേ നിഗമനത്തിലാണ് വിജിലൻസ് എത്തിച്ചേർന്നത്. സർക്കാർ നിലപാട് അറിഞ്ഞതിനു ശേഷം കേസിന്റെ ഭാവി നടപടികൾ സംബന്ധിച്ച് വിജിലൻസ് കോടതി തീരുമാനമെടുക്കും.
പണം ശേഖരിച്ചു മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ എത്തിയിരുന്നെങ്കിലും പണം നൽകിയതിനു തെളിവില്ലെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പണം നൽകിയതായി ഒരു സാക്ഷിപോലും മൊഴി നൽകിയിട്ടില്ല. ബാറുടമ ബിജു രമേശ് സമർപ്പിച്ച ശബ്ദരേഖ അടങ്ങിയ സിഡി എഡിറ്റ് ചെയ്തിരുന്നതാണെന്നു വിജിലൻസ് വ്യക്തമാക്കിയിരുന്നു.
കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരാണ് കോടതിയിൽ തടസഹർജി നൽകിയിരുന്നത്. കോടതി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയാൽ പുതിയ നിയമ ഭേദഗതി തടസമാവില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വി.വി. അഗസ്റ്റിൻ കോടതിയെ അറിയിച്ചിരുന്നു.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പൊതുപ്രവർത്തകർക്കെതിരായ അന്വേഷണത്തിന് വിജിലൻസ് സർക്കാർ അനുമതി തേടിയിരിക്കണം. ബാർ കോഴ കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് ഈ നടപടി സ്വീകരിച്ചില്ലായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമേ ബാർ കോഴ കേസിൽ തുടരന്വേഷണം ആവശ്യമാകുമോ എന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്നാണ് കോടതി നിലപാട് സ്വീകരിച്ചത്.
2014 ഒക്ടോബർ 31 നായിരുന്നു ബാറുടമ ബിജു രമേശ് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ ആരോപണം ഉന്നയിച്ചത്. പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ ഒരു കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. അടുത്ത ദിവസം തന്നെ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ പത്തിനു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.