തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നുദിവസമായി നടത്താൻ ഗുണനിലവാര മേൽനോട്ടസമിതിയുടെ (ക്യുഐപി) ശിപാർശ. ഡിസംബർ ഏഴു മുതൽ ഒൻപതുവരെ കലോത്സവം നടത്താനാണ് ശിപാർശ ചെയ്തത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കലോത്സവം ഒഴിവാക്കാൻ സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. വിവിധ കോണുകളിൽനിന്നുള്ള പ്രതിഷേധത്തത്തുടർന്നാണ് ആ നിലപാടിൽനിന്നു പിന്തിരിയാൻ സർക്കാർ തീരുമാനിച്ചത്. ആർഭാടങ്ങൾ പരമാവധി ഒഴിവാക്കിയായിരിക്കും ഇക്കുറി മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് കാഷ് അവാർഡുകൾ ഉണ്ടാവില്ല. രചനാ മത്സരങ്ങൾ ഒഴിച്ചുള്ള 184 ഇനങ്ങളിലായിരിക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ. രചനാ മത്സരങ്ങൾ ഇക്കുറി കലോത്സവത്തോട് ഒപ്പമായിരിക്കില്ല.
സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ ഒന്നു മുതൽ 13 വരെയും സബ്ജില്ലാ മത്സരങ്ങൾ 20 മുതൽ നവംബർ മൂന്നുവരെയും ജില്ലാതല മത്സരങ്ങൾ നവംബർ 12 മുതൽ 24 വരെയും നടത്തും. സബ്ജില്ലാ തല മത്സരങ്ങൾ ഒരു ദിവസംകൊണ്ടും ജില്ലാതല മത്സരങ്ങൾ രണ്ടു ദിവസം കൊണ്ടും സംസ്ഥാനതല മത്സരങ്ങൾ മൂന്നു ദിവസംകൊണ്ടും പൂർത്തിയാക്കണം.
സംസ്ഥാന സ്കൂൾ കായികോത്സവം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒക്ടോബർ 26 മുതൽ 28 വരെ നടക്കും. ഓരോ ജില്ലയിൽനിന്നും രണ്ട് എൻട്രികളായിരിക്കും സംസ്ഥാന മീറ്റിൽ മത്സരിപ്പിക്കുക. സ്കൂൾ ഗെയിംസ് മത്സരങ്ങൾ രണ്ടു സോണുകളിലായി നടത്തും. ഇക്കുറി സംസ്ഥാനതല ഗെയിംസ് മത്സരങ്ങൾ ഉണ്ടാവില്ല. രണ്ടു സോണിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ 26 മുതൽ 28 വരെ കൊല്ലത്ത് നടത്തും.ശാസ്ത്ര മേള നവംബർ 24,25 തീയതികളിൽ കണ്ണൂരിൽ നടത്താനും ക്യുഐപി യോഗത്തിൽ ധാരണയായി.
ഡിപിഐ കെ.വി. മോഹൻകുമാർ, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു, വിവിധ അധ്യാപകസംഘടനാ ഭാരവാഹികളായ കെ.സി. ഹരികൃഷ്ണൻ, സി.ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, ജയിംസ് കുര്യൻ, ടി.വി. വിജയൻ, എൻ.എം. സൈനുദീൻ, റോയി പി.ജോണ് തുടങ്ങിയവർ പങ്കെടുത്തു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കലോത്സവം ഒഴിവാക്കാൻ സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. വിവിധ കോണുകളിൽനിന്നുള്ള പ്രതിഷേധത്തത്തുടർന്നാണ് ആ നിലപാടിൽനിന്നു പിന്തിരിയാൻ സർക്കാർ തീരുമാനിച്ചത്. ആർഭാടങ്ങൾ പരമാവധി ഒഴിവാക്കിയായിരിക്കും ഇക്കുറി മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് കാഷ് അവാർഡുകൾ ഉണ്ടാവില്ല. രചനാ മത്സരങ്ങൾ ഒഴിച്ചുള്ള 184 ഇനങ്ങളിലായിരിക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ. രചനാ മത്സരങ്ങൾ ഇക്കുറി കലോത്സവത്തോട് ഒപ്പമായിരിക്കില്ല.
സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ ഒന്നു മുതൽ 13 വരെയും സബ്ജില്ലാ മത്സരങ്ങൾ 20 മുതൽ നവംബർ മൂന്നുവരെയും ജില്ലാതല മത്സരങ്ങൾ നവംബർ 12 മുതൽ 24 വരെയും നടത്തും. സബ്ജില്ലാ തല മത്സരങ്ങൾ ഒരു ദിവസംകൊണ്ടും ജില്ലാതല മത്സരങ്ങൾ രണ്ടു ദിവസം കൊണ്ടും സംസ്ഥാനതല മത്സരങ്ങൾ മൂന്നു ദിവസംകൊണ്ടും പൂർത്തിയാക്കണം.
സംസ്ഥാന സ്കൂൾ കായികോത്സവം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒക്ടോബർ 26 മുതൽ 28 വരെ നടക്കും. ഓരോ ജില്ലയിൽനിന്നും രണ്ട് എൻട്രികളായിരിക്കും സംസ്ഥാന മീറ്റിൽ മത്സരിപ്പിക്കുക. സ്കൂൾ ഗെയിംസ് മത്സരങ്ങൾ രണ്ടു സോണുകളിലായി നടത്തും. ഇക്കുറി സംസ്ഥാനതല ഗെയിംസ് മത്സരങ്ങൾ ഉണ്ടാവില്ല. രണ്ടു സോണിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ 26 മുതൽ 28 വരെ കൊല്ലത്ത് നടത്തും.ശാസ്ത്ര മേള നവംബർ 24,25 തീയതികളിൽ കണ്ണൂരിൽ നടത്താനും ക്യുഐപി യോഗത്തിൽ ധാരണയായി.
ഡിപിഐ കെ.വി. മോഹൻകുമാർ, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു, വിവിധ അധ്യാപകസംഘടനാ ഭാരവാഹികളായ കെ.സി. ഹരികൃഷ്ണൻ, സി.ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, ജയിംസ് കുര്യൻ, ടി.വി. വിജയൻ, എൻ.എം. സൈനുദീൻ, റോയി പി.ജോണ് തുടങ്ങിയവർ പങ്കെടുത്തു.