തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ- പന്പ റൂട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള 40 രൂപ ടിക്കറ്റ് നിരക്ക് വെള്ളിയാഴ്ചവരെ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
31 രൂപയിൽനിന്ന് 40 രൂപയാക്കി നിരക്ക് വർധിപ്പിച്ചതിനെതിരേയുളള കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. കോടതി വിധി പ്രകാരം പുതിയ നിരക്ക് തീരുമാനിക്കും.തീർഥാടന കാലത്ത് എല്ലാ വാഹനങ്ങളും നിലയ്ക്കൽവരെ മാത്രമേ അനുവദിക്കൂ. നിലയ്ക്കലിൽനിന്ന് പന്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.
മറ്റു റൂട്ടുകളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ശബരിമല തീർഥാടന കാലം മുതലാണ് നിലയ്ക്കൽ- പന്പ റൂട്ടിൽ ചാർജ് വർധന നടപ്പാകുന്നത്. നിരക്കുവർധന സംബന്ധിച്ച് ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തീർഥാടന കാലം മുതൽ നടപ്പാക്കേണ്ട നിരക്കുവർധന കന്നിമാസ പൂജയ്ക്കായി നട തുറന്നപ്പോൾ മുതൽ നടപ്പാക്കിയതിനെതിരേയാണ് ചിലർ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
31 രൂപയിൽനിന്ന് 40 രൂപയാക്കി നിരക്ക് വർധിപ്പിച്ചതിനെതിരേയുളള കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. കോടതി വിധി പ്രകാരം പുതിയ നിരക്ക് തീരുമാനിക്കും.തീർഥാടന കാലത്ത് എല്ലാ വാഹനങ്ങളും നിലയ്ക്കൽവരെ മാത്രമേ അനുവദിക്കൂ. നിലയ്ക്കലിൽനിന്ന് പന്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.
മറ്റു റൂട്ടുകളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ശബരിമല തീർഥാടന കാലം മുതലാണ് നിലയ്ക്കൽ- പന്പ റൂട്ടിൽ ചാർജ് വർധന നടപ്പാകുന്നത്. നിരക്കുവർധന സംബന്ധിച്ച് ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തീർഥാടന കാലം മുതൽ നടപ്പാക്കേണ്ട നിരക്കുവർധന കന്നിമാസ പൂജയ്ക്കായി നട തുറന്നപ്പോൾ മുതൽ നടപ്പാക്കിയതിനെതിരേയാണ് ചിലർ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.