കൊച്ചി:വേന്പനാട് കായലിനെ പരിസ്ഥിതിനാശം, മലിനീകരണം, കൈയേറ്റം എന്നിവയിൽനിന്ന് സംരക്ഷിക്കാൻ സമഗ്രമായ പദ്ധതി വേണമെന്ന് വ്യക്തമാക്കി അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. വേന്പനാട് കായൽ സംരക്ഷണത്തിനായി ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകൻ റിപ്പോർട്ട് നൽകിയത്.
കായലിലെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പരിധി കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ തീരദേശ മാപ്പ് അന്തിമമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കായൽതീരത്ത് സ്ഥിതി ചെയ്യുന്ന വ്യവസായസ്ഥാപനങ്ങളുടെ കണക്കിനു വേണ്ടി സമഗ്ര സർവേ നടത്തിയിട്ടില്ലെന്നും ഇവയിൽ ഏതൊക്കെയാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നു കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൗമശാസ്ത്ര പഠന കേന്ദ്രം ഇക്കാര്യത്തിൽ പഠനത്തിനു നടപടി തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
കായലിലെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പരിധി കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ തീരദേശ മാപ്പ് അന്തിമമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കായൽതീരത്ത് സ്ഥിതി ചെയ്യുന്ന വ്യവസായസ്ഥാപനങ്ങളുടെ കണക്കിനു വേണ്ടി സമഗ്ര സർവേ നടത്തിയിട്ടില്ലെന്നും ഇവയിൽ ഏതൊക്കെയാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നു കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൗമശാസ്ത്ര പഠന കേന്ദ്രം ഇക്കാര്യത്തിൽ പഠനത്തിനു നടപടി തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.