കൊച്ചി : വടക്കേക്കര ഏലിക്കുട്ടി വധക്കേസിലെ പ്രതി റിപ്പർ ജയാനന്ദന്റെ ജീവപര്യന്തം കഠിനതടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചശേഷമേ ശിക്ഷായിളവിനായി ഇയാളെ പരിഗണിക്കാവൂ എന്ന വിചാരണക്കോടതിയുടെ നിർദേശം റദ്ദാക്കി.