കോട്ടയം: കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഇന്നു പോലീസിൽ ഹാജരാകുന്ന സാഹചര്യത്തിൽ കർക്കശമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി വി. സുഭാഷിനു പുറമെ നാലു ഡിവൈഎസ്പിമാരെയും നാലു സിഐമാരെയും 12 എസ്ഐമാരെയും വിവിധയിടങ്ങളിലായി ചുമതലയേൽപ്പിക്കും. വിവിധ സ്റ്റേഷനുകളിലും പോലീസ് ക്യാന്പുകളിലുംനിന്ന് വരുത്തിയ 200 പോലീസുകാരെ മഫ്തിയിലും യൂണിഫോമിലുമായി വിന്യസിപ്പിക്കും. കോട്ടയം പോലീസ് ചീഫ് എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.
ഐജി വിജയ് സാക്കറെ ഉൾപ്പെടെയുള്ളവർ ക്രമീകരണങ്ങൾ വിലയിരുത്തി. വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ എവിടെയെങ്കിലുമാകും ചോദ്യംചെയ്യൽ. എല്ലായിടത്തും പോലീസ് സന്നാഹം ഒരുക്കി.
മൊഴിയെടുക്കൽ ഒന്നിലേറെ ദിവസം നീണ്ടേക്കാം. രണ്ടു ദിവസത്തേക്കുള്ള പോലീസ് ക്രമീകരണമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പ്രകടനം, യോഗം തുടങ്ങിയ പ്രതിഷേധങ്ങൾ നടത്താനോ മൊഴിയെടുക്കുന്ന സ്ഥലത്ത് പ്രതിഷേധക്കാർ തന്പടിക്കാനോ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി വി. സുഭാഷിനു പുറമെ നാലു ഡിവൈഎസ്പിമാരെയും നാലു സിഐമാരെയും 12 എസ്ഐമാരെയും വിവിധയിടങ്ങളിലായി ചുമതലയേൽപ്പിക്കും. വിവിധ സ്റ്റേഷനുകളിലും പോലീസ് ക്യാന്പുകളിലുംനിന്ന് വരുത്തിയ 200 പോലീസുകാരെ മഫ്തിയിലും യൂണിഫോമിലുമായി വിന്യസിപ്പിക്കും. കോട്ടയം പോലീസ് ചീഫ് എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.
ഐജി വിജയ് സാക്കറെ ഉൾപ്പെടെയുള്ളവർ ക്രമീകരണങ്ങൾ വിലയിരുത്തി. വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ എവിടെയെങ്കിലുമാകും ചോദ്യംചെയ്യൽ. എല്ലായിടത്തും പോലീസ് സന്നാഹം ഒരുക്കി.
മൊഴിയെടുക്കൽ ഒന്നിലേറെ ദിവസം നീണ്ടേക്കാം. രണ്ടു ദിവസത്തേക്കുള്ള പോലീസ് ക്രമീകരണമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പ്രകടനം, യോഗം തുടങ്ങിയ പ്രതിഷേധങ്ങൾ നടത്താനോ മൊഴിയെടുക്കുന്ന സ്ഥലത്ത് പ്രതിഷേധക്കാർ തന്പടിക്കാനോ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.