തിരുവനന്തപുരം: സംസ്ഥാനം ഇനി അവതരിപ്പിക്കുന്നതു പ്രളയ പുനർ നിർമാണ ബജറ്റ്. അടുത്ത ജനുവരിയിൽ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനു തന്നെയാകും മുൻതൂക്കം നൽകുക.
അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കു കൂടുതൽ തുക നീക്കിവയ്ക്കേണ്ടതിനാൽ അത്യാവശ്യമില്ലാത്ത പദ്ധതികൾ ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തരുതെന്നു വിവിധ വകുപ്പുകൾക്കു ധനവകുപ്പു നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നു ബജറ്റ് നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
പ്രളയത്തിൽ ഗുരുതരമായ തകർച്ച നേരിട്ട റോഡ്, പാലം, കുടിവെള്ള വിതരണം, കാർഷിക മേഖല തുടങ്ങിയവയുടെ വികസനത്തിനാകും മുൻഗണന നൽകുക. കുട്ടനാടിന്റെ വികസനത്തിനായി പ്രത്യേക പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. കൂടാതെ സ്കൂൾ, ആശുപത്രി തുടങ്ങിയവയുടെ വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും.
മറ്റു മേഖലകൾക്കുള്ള തുകയിൽ കുറവു വരുത്തിയാകും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് തുക കണ്ടെത്തേണ്ടതെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ കിഫ്ബിയിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തുന്നതും പരിഗണിക്കും.
പ്രളയ പുനർനിർമാണത്തിനായി ഈ വർഷത്തെ പദ്ധതിയിൽ നിന്ന് 20 ശതമാനം തുക വരെ വകമാറ്റി ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി നൽകിയിരുന്നു.
ഈ വർഷം ഫെബ്രുവരി രണ്ടിനാണു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. അടുത്ത വർഷം ജനുവരിയിൽ തന്നെ അവതരിപ്പിക്കാനാണു ശ്രമം. അടുത്ത ഏപ്രിൽ മാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പുണ്ടാകും. ഫെബ്രുവരി, മാർച്ച് മാസത്തോടെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും സർക്കാർ കരുതുന്നു. ഇതാണു ബജറ്റ് നേരത്തെ അവതരിപ്പിക്കാനുള്ള നീക്ക ത്തിന്റെ പ്രധാന കാരണം.
കെ. ഇന്ദ്രജിത്ത്
അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കു കൂടുതൽ തുക നീക്കിവയ്ക്കേണ്ടതിനാൽ അത്യാവശ്യമില്ലാത്ത പദ്ധതികൾ ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തരുതെന്നു വിവിധ വകുപ്പുകൾക്കു ധനവകുപ്പു നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നു ബജറ്റ് നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
പ്രളയത്തിൽ ഗുരുതരമായ തകർച്ച നേരിട്ട റോഡ്, പാലം, കുടിവെള്ള വിതരണം, കാർഷിക മേഖല തുടങ്ങിയവയുടെ വികസനത്തിനാകും മുൻഗണന നൽകുക. കുട്ടനാടിന്റെ വികസനത്തിനായി പ്രത്യേക പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. കൂടാതെ സ്കൂൾ, ആശുപത്രി തുടങ്ങിയവയുടെ വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും.
മറ്റു മേഖലകൾക്കുള്ള തുകയിൽ കുറവു വരുത്തിയാകും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് തുക കണ്ടെത്തേണ്ടതെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ കിഫ്ബിയിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തുന്നതും പരിഗണിക്കും.
പ്രളയ പുനർനിർമാണത്തിനായി ഈ വർഷത്തെ പദ്ധതിയിൽ നിന്ന് 20 ശതമാനം തുക വരെ വകമാറ്റി ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി നൽകിയിരുന്നു.
ഈ വർഷം ഫെബ്രുവരി രണ്ടിനാണു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. അടുത്ത വർഷം ജനുവരിയിൽ തന്നെ അവതരിപ്പിക്കാനാണു ശ്രമം. അടുത്ത ഏപ്രിൽ മാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പുണ്ടാകും. ഫെബ്രുവരി, മാർച്ച് മാസത്തോടെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും സർക്കാർ കരുതുന്നു. ഇതാണു ബജറ്റ് നേരത്തെ അവതരിപ്പിക്കാനുള്ള നീക്ക ത്തിന്റെ പ്രധാന കാരണം.
കെ. ഇന്ദ്രജിത്ത്