തിരുവനന്തപുരം: കാന്പസ് രാഷ്ട്രീയം ഒഴിവാക്കുന്നതു ഗുണകരമല്ലെന്നും എന്നാൽ ഇന്നത്തെ വഴിവിട്ടശൈലി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള എതിർപ്പ് ശക്തമാക്കാനേ സഹായിക്കൂവെന്നും കെസി. ജോസഫ് എംഎൽഎ. ജനാധിപത്യ നടപടിക്രമങ്ങളിൽ അധിഷ്ഠിതമായല്ല ഇന്നു കാന്പസുകളിൽ വിദ്യാർഥി സംഘടനകൾ പലതും പ്രവർത്തിക്കുന്നതെന്നു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാലയ തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ കാന്പസുകൾ സംഘർഷ ഭൂമിയായി മാറുകയാണ്. വിദ്യാർഥി സംഘടനകൾ തമ്മിലും അവർക്കുവേണ്ടി വാടക ഗുണ്ട കളും നടത്തുന്ന അക്രമങ്ങൾ കലാലയത്തിനു പുറത്തേക്കുപോലും വ്യാപിക്കുന്നു. പല കാന്പസിലും പല വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും നോമിനേഷൻ നൽകാൻ പോലും കഴിയുന്നില്ല.
ചില കാന്പസുകളിൽ ഭരണവിലാസം സംഘടനകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. പോളിംഗ് നടന്ന പലയിടത്തും പോളിംഗ് ശതമാനം 30-ൽ താഴെയാണെന്നാണു റിപ്പോർട്ട്. എന്തുകൊണ്ട് 70 ശതമാനം പേർ വോട്ടിംഗിൽ നിന്നു വിട്ടു നിൽക്കുന്നു? എന്തുകൊണ്ടു നോമിനേഷൻ നൽകാൻ പോലും പലർക്കും കഴിയാതെ പോകുന്നു? ജനാധിപത്യത്തിന്റെ പരിശീലനകളരിയാകേണ്ട കാന്പസുകൾ അക്രമ രാഷ്ട്രീയത്തിന്റെ റിഹേഴ്സൽ ക്യാന്പുകളായി മാറുന്നു. ഇത്തരത്തിലുള്ള വിദ്യാർഥി രാഷ്ട്രീയം കാന്പസുകളിൽ വേണോ? ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.
ഒരർഥത്തിൽ വിദ്യാർഥി സംഘടനകളുടെ വഴിവിട്ട പ്രവർത്തന രീതികളും അസഹിഷ്ണുതയും വാടക ഗുണ്ട കളെയും ക്രിമിനൽ സംഘങ്ങളെയും കാന്പസിലും പരിസരത്തും അണിനിരത്തി മറ്റു വിദ്യാർഥി സംഘടനകളെ അടിച്ചമർത്താൻ നടത്തുന്ന നീക്കങ്ങളും എല്ലാ പരിധിയും ലംഘിച്ച് അഴിഞ്ഞാടുന്ന സ്ഥിതിവിശേഷം തന്നെയാണു കാന്പസിൽ രാഷ്ട്രീയം വേണ്ട എന്ന ചിന്താഗതി സൃഷ്ടിച്ചിട്ടുള്ളത്.
കാന്പസ് രാഷ്ട്രീയം പൂർണമായും ഒഴിവാക്കപ്പെടേണ്ട ഒന്നാണോ? പ്രത്യേകിച്ചു പ്രായപൂർത്തി വോട്ടവകാശത്തിന്റെ പരിധി 18 ആയി കുറച്ച അവസരത്തിൽ നമ്മുടെ യുവതലമുറ രാഷ്ട്രീയബോധം ഉള്ളവരായി വളരേണ്ട തല്ലേ? ഇന്നത്തെ നിലയിൽ 17 വയസ് കഴിയുന്പോൾ ഒരു വിദ്യാർഥി ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കും. 18 വയസിൽ കോളേജ് കാന്പസിലും പോളിംഗ് ബൂത്തിലും ഒരു പോലെയെത്തുന്ന ഒരു വിദ്യാർഥിക്കു രാഷ്ട്രീയ കാര്യങ്ങളിൽ പ്രാഥമികമായ സാമാന്യ വിജ്ഞാനവും ജനാധിപത്യ പരിശീലനവും ലഭിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നതു ശരിയാണോ എന്നു ചിന്തിക്കേണ്ട തുണ്ട്. ഈയൊരു കാര്യം പരിഗണിച്ചാണു ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രാഥമിക പരിശീലനത്തിനായി സ്കൂൾ പാർലമെന്റുകളും കോളജ് യൂണിയനുകളും യൂണിവേഴ്സിറ്റി യൂണിയനുകളും രൂപീകരിച്ചത്.
അഭിമന്യു സംഭവത്തെ തുടർന്ന് മഹാരാജാസ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയിഡിൽ മാരകായുധങ്ങൾ കണ്ടെ ത്തിയെന്ന വാർത്ത സംഭ്രമജനകമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാന്പസുകളിൽ കോളജ് യൂണിയനുകൾക്കായി മാറ്റിവച്ച മുറികളിൽ മറ്റു വിദ്യാർഥി സംഘടനകളെ അടിച്ചമർത്താൻ ആയുധങ്ങൾ ശേഖരിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണ്.
മറ്റു വിദ്യാർഥിസംഘടനകളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും മൃഗീയമായി മർദിക്കുന്നതും ചാപ്പകുത്തി പീഡിപ്പിക്കുന്നതുമായ എത്രയോ വാർത്തകളാണു കാന്പസുകളിൽ നിന്നു പുറത്തു വരുന്നത്?
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായാണോ നടക്കുന്നത്? പല കോളജ് ഹോസ്റ്റലുകളും വിദ്യാർഥികളല്ലാത്ത സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നു ബോധ്യമായിട്ടും അവരെ പുറത്താക്കാൻ കഴിയാത്ത കോളേജ് അധികൃതരുടെ നിസഹായത കാണാതെ പോകാൻ കഴിയുമോ? കർശനമായ നിലപാട് സ്വീകരിക്കുന്ന പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വരുതിക്കു നിർത്താനും വഴങ്ങാത്തവരുടെ കസേര കത്തിച്ചും ശവക്കുഴിയുണ്ടാക്കി റീത്തുവച്ചും ആഘോഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥി നേതാക്കളെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ശ്രമക്കുന്നതിനു പകരം അതൊരു ഇൻസ്റ്റലേഷണാണെന്നു പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മുതിർന്ന നേതാക്കൾ എന്തു മാതൃകയാണു സമൂഹത്തിന് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കലാലയ തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ കാന്പസുകൾ സംഘർഷ ഭൂമിയായി മാറുകയാണ്. വിദ്യാർഥി സംഘടനകൾ തമ്മിലും അവർക്കുവേണ്ടി വാടക ഗുണ്ട കളും നടത്തുന്ന അക്രമങ്ങൾ കലാലയത്തിനു പുറത്തേക്കുപോലും വ്യാപിക്കുന്നു. പല കാന്പസിലും പല വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും നോമിനേഷൻ നൽകാൻ പോലും കഴിയുന്നില്ല.
ചില കാന്പസുകളിൽ ഭരണവിലാസം സംഘടനകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. പോളിംഗ് നടന്ന പലയിടത്തും പോളിംഗ് ശതമാനം 30-ൽ താഴെയാണെന്നാണു റിപ്പോർട്ട്. എന്തുകൊണ്ട് 70 ശതമാനം പേർ വോട്ടിംഗിൽ നിന്നു വിട്ടു നിൽക്കുന്നു? എന്തുകൊണ്ടു നോമിനേഷൻ നൽകാൻ പോലും പലർക്കും കഴിയാതെ പോകുന്നു? ജനാധിപത്യത്തിന്റെ പരിശീലനകളരിയാകേണ്ട കാന്പസുകൾ അക്രമ രാഷ്ട്രീയത്തിന്റെ റിഹേഴ്സൽ ക്യാന്പുകളായി മാറുന്നു. ഇത്തരത്തിലുള്ള വിദ്യാർഥി രാഷ്ട്രീയം കാന്പസുകളിൽ വേണോ? ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.
ഒരർഥത്തിൽ വിദ്യാർഥി സംഘടനകളുടെ വഴിവിട്ട പ്രവർത്തന രീതികളും അസഹിഷ്ണുതയും വാടക ഗുണ്ട കളെയും ക്രിമിനൽ സംഘങ്ങളെയും കാന്പസിലും പരിസരത്തും അണിനിരത്തി മറ്റു വിദ്യാർഥി സംഘടനകളെ അടിച്ചമർത്താൻ നടത്തുന്ന നീക്കങ്ങളും എല്ലാ പരിധിയും ലംഘിച്ച് അഴിഞ്ഞാടുന്ന സ്ഥിതിവിശേഷം തന്നെയാണു കാന്പസിൽ രാഷ്ട്രീയം വേണ്ട എന്ന ചിന്താഗതി സൃഷ്ടിച്ചിട്ടുള്ളത്.
കാന്പസ് രാഷ്ട്രീയം പൂർണമായും ഒഴിവാക്കപ്പെടേണ്ട ഒന്നാണോ? പ്രത്യേകിച്ചു പ്രായപൂർത്തി വോട്ടവകാശത്തിന്റെ പരിധി 18 ആയി കുറച്ച അവസരത്തിൽ നമ്മുടെ യുവതലമുറ രാഷ്ട്രീയബോധം ഉള്ളവരായി വളരേണ്ട തല്ലേ? ഇന്നത്തെ നിലയിൽ 17 വയസ് കഴിയുന്പോൾ ഒരു വിദ്യാർഥി ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കും. 18 വയസിൽ കോളേജ് കാന്പസിലും പോളിംഗ് ബൂത്തിലും ഒരു പോലെയെത്തുന്ന ഒരു വിദ്യാർഥിക്കു രാഷ്ട്രീയ കാര്യങ്ങളിൽ പ്രാഥമികമായ സാമാന്യ വിജ്ഞാനവും ജനാധിപത്യ പരിശീലനവും ലഭിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നതു ശരിയാണോ എന്നു ചിന്തിക്കേണ്ട തുണ്ട്. ഈയൊരു കാര്യം പരിഗണിച്ചാണു ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രാഥമിക പരിശീലനത്തിനായി സ്കൂൾ പാർലമെന്റുകളും കോളജ് യൂണിയനുകളും യൂണിവേഴ്സിറ്റി യൂണിയനുകളും രൂപീകരിച്ചത്.
അഭിമന്യു സംഭവത്തെ തുടർന്ന് മഹാരാജാസ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയിഡിൽ മാരകായുധങ്ങൾ കണ്ടെ ത്തിയെന്ന വാർത്ത സംഭ്രമജനകമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാന്പസുകളിൽ കോളജ് യൂണിയനുകൾക്കായി മാറ്റിവച്ച മുറികളിൽ മറ്റു വിദ്യാർഥി സംഘടനകളെ അടിച്ചമർത്താൻ ആയുധങ്ങൾ ശേഖരിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണ്.
മറ്റു വിദ്യാർഥിസംഘടനകളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും മൃഗീയമായി മർദിക്കുന്നതും ചാപ്പകുത്തി പീഡിപ്പിക്കുന്നതുമായ എത്രയോ വാർത്തകളാണു കാന്പസുകളിൽ നിന്നു പുറത്തു വരുന്നത്?
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായാണോ നടക്കുന്നത്? പല കോളജ് ഹോസ്റ്റലുകളും വിദ്യാർഥികളല്ലാത്ത സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നു ബോധ്യമായിട്ടും അവരെ പുറത്താക്കാൻ കഴിയാത്ത കോളേജ് അധികൃതരുടെ നിസഹായത കാണാതെ പോകാൻ കഴിയുമോ? കർശനമായ നിലപാട് സ്വീകരിക്കുന്ന പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വരുതിക്കു നിർത്താനും വഴങ്ങാത്തവരുടെ കസേര കത്തിച്ചും ശവക്കുഴിയുണ്ടാക്കി റീത്തുവച്ചും ആഘോഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥി നേതാക്കളെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ശ്രമക്കുന്നതിനു പകരം അതൊരു ഇൻസ്റ്റലേഷണാണെന്നു പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മുതിർന്ന നേതാക്കൾ എന്തു മാതൃകയാണു സമൂഹത്തിന് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.