+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാള സിനിമയുടെ രാജുച്ചായൻ

സ്നേഹവും കരുണയും മൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ ചലച്ചിത്രലോകത്തിനു ഇക്കാലഘട്ടത്തിൽ ചൂണ്ടിക്കാണിക്കാൻ ഒരാ
മലയാള സിനിമയുടെ രാജുച്ചായൻ
സ്നേഹവും കരുണയും മൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ ചലച്ചിത്രലോകത്തിനു ഇക്കാലഘട്ടത്തിൽ ചൂണ്ടിക്കാണിക്കാൻ ഒരാൾ ഉണ്ടായിരുന്നു. നമ്മുടെ സ്വന്തം ക്യാപ്റ്റൻ രാജു.
സ്നേഹവും കരുതലും നന്മയും ഇങ്ങനെ ഹൃദയത്തിൽ നിറഞ്ഞു തൂവുന്ന, വാക്കുകളിൽ ഒഴുകുന്ന മറ്റൊരു ചലച്ചിത്ര നടൻ, അല്ല മനുഷ്യൻ തന്നെ ഈ ഭൂമിയിൽ വേറെ ഉണ്ടോ എന്നു സംശയിച്ചു പോകുന്ന പ്രകൃതമായിരുന്നു അത്.

വെള്ളിത്തിരയിൽ ക്രൂരനായ വാടക കൊലയാളിയായി, സ്ത്രീകളെ അപമാനിക്കുന്ന വിടനായി, ഗുണ്ടാനേതാവായി എല്ലാം നിറഞ്ഞാടിയ വില്ലൻ യഥാർഥ ജീവിതത്തിൽ നേരേ വിപരീതമായിരുന്നു. ക്യാപ്റ്റൻ രാജു എന്ന വ്യക്തിയെ നേരിട്ട് അറിയുമ്പോഴും ടെലിവിഷൻ ചാനലുകളിലൂടെ ആ സംസാരം കേൾക്കുമ്പോഴും മാത്രമേ പ്രേക്ഷകർ ഈ സത്യം തിരിച്ചറിഞ്ഞിരുന്നുള്ളൂ എന്നു മാത്രം. എല്ലാവരെയും സ്നേഹിക്കുന്ന, കരുണ കാട്ടുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന ക്യാപ്റ്റൻ രാജുവിന് എങ്ങനെ സിനിമയിൽ ഇത്ര ഹൃദയശൂന്യനാകുവാൻ കഴിഞ്ഞു എന്നതും ഒരു ചോദ്യചിഹ്നമായിരുന്നു. സഹപ്രവർത്തകരായ നടിമാരുടെ പ്രിയപ്പെട്ട രാജുച്ചായൻ ആയിരുന്നു സിനിമയിലെ ഈ പ്രതിനായകൻ. ഷൂട്ടിംഗ് സെറ്റിൽ വച്ചു നടിമാരെ ചേച്ചി എന്നു വിളിക്കുകയും അവർ കേൾക്കാതെ ദുഷിച്ചു പറയുകയും ചെയ്യുന്ന സിനിമ പ്രവർത്തകരോട് കയർക്കുന്ന രക്ഷകൻ!

വളരെ പാരമ്പര്യമുളള ക്രിസ്ത്യൻ കുടുംബത്തിൽ അധ്യാപിക കൂടിയായ അമ്മ അന്നമ്മയുടെ നല്ല ശിക്ഷണത്തിൽ ഭക്തിയോടെ വളർന്ന രാജു ഡാനിയേലിനു ഒരു നല്ല മനുഷ്യനും ഉത്തരവാദിത്തമുള്ള ആങ്ങളയും ആയി തീരുവാനേ സാധിച്ചിരുന്നുള്ളൂ.

സ്ത്രീയുടെ അഭിമാനം രക്ഷിക്കാൻ ആങ്ങളമാരില്ല എന്നു വിലപിക്കുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ചൂണ്ടിക്കാട്ടാനുള്ള ഉത്തമനായ സഹോദരന്‍റെ പ്രതീകവും ക്യാപ്റ്റൻ രാജു തന്നെ.

ജീവിതത്തിൽ തീരെ അഭിനയം അറിയാത്ത ഒരു വ്യക്തി കൂടിയായിരുന്നു ക്യാപ്റ്റൻ. മനസിൽ ഉള്ളത് അങ്ങനെതന്നെ തുറന്നു പറയും.

സ്നേഹ കരുതലായാലും ദേഷ്യമായാലും ശരി ഒരു കലർപ്പുമില്ലാതെ പ്രകടിപ്പിക്കും. സ്വന്തം നിലപാടുകൾ ഉറക്കെ പറയാനും ഈ മുൻ സൈനികനു ധൈര്യം ഏറെ ഉണ്ടായിരുന്നു. അത്യധികം ഇമോഷണൽ ആയ ഒരു വ്യക്തി. ഒരു പക്ഷേ ക്യാപ്റ്റൻ രാജുവിനു പോലും പിടിച്ചുവയ്ക്കുവാൻ കഴിയാത്ത ഒരു സ്നേഹത്തിന്‍റെ കുതിച്ചുചാട്ടമായിരുന്നു ആ ഹൃദയം.

ഈ സ്നേഹാധിക്യംകൊണ്ടുതന്നെ തനിക്കുള്ളതെല്ലാം പകുത്തു നല്കുകയും ചെയ്തു.
ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കാൻവേണ്ടിയാണ് ആദ്യകാലങ്ങളിൽ ചില മോശം കഥാപാത്രങ്ങളെ പോലും അവതരിപ്പിച്ചത് എന്ന സത്യവും മറന്നുകൂടാ.

പോളിയോ ഹോമുകളിലും അനാഥ കേന്ദ്രങ്ങളിലും ആ സഹായം നീണ്ടിരുന്നു. സാമൂഹ്യ സേവനം കാരണം ബാങ്ക് ബാലൻസ് പൂജ്യമായി പോയതും ക്യാപ്റ്റൻ രാജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഒരു ഏടാണ്.

രക്തം എന്ന സിനിമയിൽ പ്രേംനസീർ, മധു, സോമൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗത്ഭതാരങ്ങൾക്കൊപ്പം അഭിനയിച്ചുകൊണ്ട് ആരംഭിച്ച തന്‍റെ സിനിമാ കരിയറിൽ ക്യാപ്റ്റൻ രാജു എന്നും അഭിമാനിച്ചിരുന്നു.

സ്വന്തം സിനിമാ സഹപ്രവർത്തകരോടു മാത്രമല്ല ടെലിവിഷൻ അവതാരകരോടും മാധ്യമപ്രതിനിധികളോടും ആരാധകരോടും എല്ലാം കുടുംബത്തിലെ ഒരു സ്നേഹനിധിയായ കാരണവരെ പോലെ പെരുമാറി. കുഞ്ഞേ എന്നും അനിയാ എന്നുമുള്ള സംബോധന ശരിക്കും ഹൃദയത്തിൽനിന്നു വന്നതുതന്നെയായിരുന്നു. ജാതി-മത-ഭേദങ്ങൾക്കും അതിരുകൾക്കുമപ്പുറം മനുഷ്യഹൃദയത്തിൽ തൊട്ട നടൻ എന്നും പറയാം. ഇന്ത്യൻ സേനയിലെ പട്ടാളക്കാരനായിരുന്ന ക്യാപ്റ്റൻ രാജു ദൈവം തമ്പുരാനെ രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരിക്കലും യുദ്ധം ഉണ്ടാകല്ലേ എന്നു പ്രാർഥിക്കുന്നതും ടി.വി. അഭിമുഖങ്ങളിൽ നമ്മൾ കണ്ടു.

ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, ഓഗസ്റ്റ് ഒന്നിലെ പ്രഫഷണൽ കില്ലർ ഗോമസ് മുതൽ മലയാളികൾ ഓർത്തോർത്ത് ചിരിക്കുന്ന പവനായിയെ വരെ ക്യാപ്റ്റൻ രാജു അവിസ്മരണീയമാക്കി.

പ്രതിഭാശാലിയായ നടനെ തേടി വലിയ പുരസ്കാരങ്ങളൊന്നും എത്തിയില്ല. എങ്കിലും ക്യാപ്റ്റൻ രാജു എന്ന നടനും നടനേക്കാൾ ഉന്നതനായ മനുഷ്യനും ഇവിടെ ജീവിക്കും.

എസ്. മഞ്ജുളാദേവി


അമ്മയ്ക്കിഷ്ടമായില്ല; ഒടുവിൽ വില്ലൻ വേഷങ്ങളോടു "ഗുഡ്ബൈ'

കൊച്ചി: "കാപട്യങ്ങളില്ലാത്ത നല്ല വ്യക്തിത്വത്തിന് ഉടമ’- സിനിമയിലെ സുഹൃത്തുക്കൾ ക്യാപ്റ്റൻ രാജുവിന് ഒറ്റവാക്കിൽ കൊടുത്തിരുന്ന വിശേഷണം ഇതായിരുന്നു.

ജീവിതത്തിലെപോലെ സിനിമയിലും നന്മയുള്ള കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ ലഭിച്ചതാകട്ടെ കൂടുതലും വില്ലൻ വേഷങ്ങളും. ഹീറോയിസം കലർന്ന അദ്ദേഹത്തിന്‍റെ വില്ലൻ കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നെങ്കിലും ഒരുഘട്ടത്തിൽ അദ്ദേഹം നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്നത് അവസാനിപ്പിച്ചു. അമ്മയ്ക്കു വേണ്ടിയായിരുന്നു ആ തീരുമാനം ക്യാപ്റ്റൻ രാജുവിന്‍റെ നെഗറ്റീവ് കഥാപാത്രങ്ങളെ അമ്മ അന്നമ്മ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെ മരണശേഷം നെഗറ്റീവ് റോളുകൾ ചെയ്യില്ലെന്ന ഉറച്ച തീരുമാനം അദ്ദേഹം എടുക്കുകയായിരുന്നു. ഇതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സിനിമയിൽ ക്രൂരരായ നിരവധി വില്ലന്മാരെ അനശ്വരരാക്കിയ ബാലൻ കെ. നായർ മരിച്ചു കഴിഞ്ഞപ്പോൾ കേരളത്തിലെ ഒരു വിദ്യാസന്പന്നയായ സ്ത്രീ പറഞ്ഞത് അയാൾക്ക് അതിലും കൂടുതൽ വരണം, അത്രമാത്രം ക്രൂരതയല്ലേ ചെയ്തത് എന്നായിരുന്നു. ഈ കടുത്ത പ്രതികരണവും വില്ലൻ വേഷങ്ങൾ ഉപേക്ഷിക്കാൻ കാരണമായി ക്യാപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിലുടനീളം ഉയർന്ന വ്യക്തിത്വം പുലർത്തിയ തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ക്യാപ്റ്റൻ രാജു. കഥാപാത്രങ്ങളുടെ പേരിലാണെങ്കിലും തന്നെ മോശക്കാരനായി ആളുകൾ കാണുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.


എല്ലാം തികഞ്ഞ മനുഷ്യസ്നേഹി

കൊച്ചി: സിനിമയിലെ വില്ലൻ പരിവേഷത്തിനപ്പുറം ക്യാപ്റ്റൻ രാജു എന്ന പത്തനംതിട്ട ഓമല്ലൂരുകാരൻ രാജു ഡാനിയേലിനു മറ്റൊരു മുഖംകൂടിയുണ്ട്. സ്നേഹത്തിന്‍റെയും കരുണയുടെയും അനുകന്പയുടെയുമൊക്കെ മുഖം. പട്ടാളക്കാരന്‍റെ കാർക്കശ്യവും ചിട്ടയുമൊക്കെ കൈമുതലായുള്ളപ്പോൾത്തന്നെ നലംതികഞ്ഞ തികഞ്ഞ മനുഷ്യസ്നേഹികൂടിയായിരുന്നു അദ്ദേഹം.
എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരോടും വെട്ടിത്തുറന്നു പറയുന്ന, അതിന്‍റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്യാത്ത, കപടതകൾ തീരെയില്ലാത്ത പച്ചയായ മനുഷ്യൻ. സിനിമാലോകത്ത് അദ്ദേഹം ക്യാപ്റ്റൻ രാജുവാണെങ്കിൽ സ്നേഹിതർക്കിടയിൽ സ്നേഹനിധിയായ രാജുച്ചായനായിരുന്നു. രാജുച്ചായനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്.

പട്ടാളച്ചിട്ട പോലെ അടുക്കുംചിട്ടയുമുള്ളതായിരുന്നു ജീവിതം. വീട്ടിലാണെങ്കിലും ലോക്കേഷനിലാണെങ്കിലും അതിലൊരു വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിൽപോലും ചിട്ടകൾ പാലിച്ചിരുന്നു. മറ്റുള്ളവരോട് അങ്ങനെയാകാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. തെറ്റുകണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കും. ചുണ്ടിക്കാട്ടി തിരുത്തിക്കും. ലൊക്കേഷനിൽ കഥാപാത്രവുമായി ബന്ധപ്പെട്ട് ഇഷ്ടമില്ലാത്തത് ചെയ്യേണ്ടിവന്നാൽ ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. അതിന്‍റെ പേരിൽ സംവിധായകരെയോ നിർമാതാക്കളെയോ യാതൊരുതരത്തിലും വിഷമത്തിലാക്കാൻ ശ്രമിച്ചിരുന്നുമില്ല.

സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ സന്പത്ത്. സിനിമയിലും സിനിമയ്ക്കു പുറത്തും സൗഹൃദങ്ങൾ ഏറെയുണ്ടായിരുന്നു. ഭക്ഷണപ്രിയനായ അദ്ദേഹം സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി ഭക്ഷണം വിളിന്പിക്കൊടുത്താണു സൗഹൃദം പങ്കുവച്ചിരുന്നത്. അദ്ദേഹത്തിന്‍റെ സന്തതസഹചാരികളായ സിനി ബാബു, കബിൽ, ജൂണോ, ബെന്നി ജോസഫ് എന്നിവർ എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു. രോഗിയായശേഷവും ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹം നിയന്ത്രണമൊന്നും വരുത്തിയിരുന്നില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചോളാൻ ഡോക്ടർമാർ പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതു കള്ളമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഭാര്യ പ്രമീള അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുത്തു. സാമൂഹിക പ്രശ്നങ്ങളിൾ അദ്ദേഹത്തിനു വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. മദ്യത്തിനും പുകവലിക്കുമെതിരേ പ്രചാരണം നടത്തുന്നതിൽ മുൻപന്തിയിലായിരുന്നു.

അനാഥക്കുട്ടികൾക്കായുള്ള ജനസേവശിശുഭവന്‍റെ ഒപ്പംനിന്ന അദ്ദേഹം സ്ഥാപനത്തിനെതിരേ നാനാകോണുകളിൽനിന്ന് ആരോപണങ്ങളുണ്ടായപ്പോൾ പ്രതിരോധിക്കാൻ ശിലപോലെ നിലകൊണ്ടു. ആരോരുമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നിലനിൽക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന നിലപാടെടുത്തു. നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടുപോലും സ്ഥാപനത്തിന്‍റെ നിലനിൽപ്പിനുവേണ്ടി ഓടിനടന്നവരുടെ കൂട്ടത്തിൽ ക്യാപ്റ്റൻ രാജുവും ഉണ്ടായിരുന്നു.


നാട്ടുകാരുടെ സ്വന്തം ക്യാപ്റ്റൻ



പത്തനംതിട്ട: സ്നേഹം കൊടുത്ത് നാടിനെ വരുതിയിലാക്കിയ വില്ലനാണ് ക്യാപ്റ്റൻ രാജു. ലോകത്തെവിടെയാണെങ്കിലും താൻ പിറന്നമണ്ണിൽ അന്തിയുറങ്ങുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

നാട്ടുകാർക്ക് ക്യാപ്റ്റൻ രാജു രാജുച്ചായനാണ്. എറണാകുളത്ത് അന്തരിച്ച ക്യാപ്റ്റൻ രാജുവിനുവേണ്ടി കല്ലറയൊരുങ്ങുന്നത് മാതൃദേവാലയമായ പത്തനംതിട്ട പുത്തൻപീടിക സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ്.

ഓമല്ലൂർ പുത്തൻപീടിക കുര്യയന്‍റയ്യത്ത് കുടുംബാംഗമാണ് രാജു ദാനിയേൽ എന്ന ക്യാപ്റ്റൻ രാജു. മരണം എവിടെവച്ചായാലും സംസ്കാരം പുത്തൻപീടിക പള്ളിയിൽ മാതാപിതാക്കളുടെ കല്ലറയോടു ചേർന്നുതന്നെ ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഏതാവശ്യത്തിനും നാട്ടിൽ ഓടിയെത്തുമായിരുന്നു. പത്തനംതിട്ടയിലെത്തിയാലുടൻ സുഹൃത്തുക്കളെ സന്ദർശിക്കും. എവർഗ്രീൻ ഹോട്ടലിൽ കയറി പൊറോട്ടയും ചാപ്സും കഴിക്കും. പഠനകാലയളവിൽ പഴയ കൊല്ലം ജില്ലാ വോളിബോൾ ടീമിൽ അംഗമായിരുന്നു. സാംസ്കാരിക രംഗത്തും ദേവാലയവുമായി ബന്ധപ്പെട്ട ചടങ്ങുകളിലുമൊക്കെ ക്യാപ്റ്റൻ രാജു സ്ഥിരംസാന്നിധ്യമായിരുന്നു.

നാട്ടിലെത്തുന്പോൾ സഹോദരപുത്രനായ രാജുവിന്‍റെ വീട്ടിലായിരുന്നു താമസം. 2017 ഡിസംബർ 26ന് ഫാ.ജോർജ് ജേക്കബ് കിഴക്കേതിൽ കോർ എപ്പിസ്കോപ്പയുടെ സുവർണജൂബിലി ആഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് ഏറ്റവുമൊടുവിൽ ക്യാപ്റ്റൻ രാജു നാട്ടിൽ എത്തുന്നത്.

ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതിനാൽ പിന്നീട് നിരവധി തവണ തങ്ങളെ അദ്ദേഹം എറണാകുളത്തേക്കു വിളിപ്പിച്ചിരുന്നതായി സഹോദര പുത്രനും മറ്റു ബന്ധുക്കളും പറഞ്ഞു.

ബിജു കുര്യൻ


സൈനികനിൽനിന്നു കലാകാരനിലേക്ക്

പുത്തൻപീടിക എംഎസ്‌സി എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്തനം തിട്ട ഗവണ്‍മെന്‍റ് ഹൈസ്കൂളിലും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും പഠിച്ചു. സുവോളജിയിൽ ബിരുദം നേടിയശേഷം മുംബൈയിലേക്കു വണ്ടി കയറിയ രാജു ദാനിയേൽ പട്ടാളത്തിൽ ചേർന്നു. 21-ാം വയസിൽ ആർമിയിൽ ഓഫീസറായി നേരിട്ടു പ്രവേശനം. മിലിട്ടറി സേവനത്തിൽനിന്നു വിരമിച്ചതോടെ മുംബൈ കേരള സമാജവുമായി ചേർന്ന് നാടകവേദികളിൽ സജീവസാന്നിധ്യമായി. പിന്നീട് മുംബൈ കേന്ദ്രമാക്കി പ്രതിഭ തീയറ്റേഴ്സിനു തുടക്കം കുറിച്ചു. പുതിയ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. പി.ഐ. പോൾ, വത്സല മേനോൻ എന്നിവരും ക്യാപ്റ്റൻ രാജുവിനൊപ്പം വേദിപങ്കിട്ടു. അവിടെനിന്നു സിനിമയിലെത്തി. 493 സിനിമകളിൽ അഭിനയിച്ചു. സൂപ്പർസ്റ്റാർ ചിയാൻ വിക്രമിനെ നായകനാക്കി 1997ൽ "ഇതാ ഒരു സ്നേഹഗാഥ’എന്ന സിനിമ സംവിധാനം ചെയ്തു. സ്വന്തം നാടിനെ പ്രമേയമാക്കി 2012ൽ സംവിധാന ചെയ്ത "മിസ്റ്റർ പവനായി @ 916’ സിനിമ ഒരുക്കിയെങ്കിലും ഇതു വെള്ളിത്തിരയിലെത്തിയില്ല.


ഓമല്ലൂരിന്‍റെ സ്നേഹഗായകൻ



"ഇതാ ഒരു സ്നേഹ ഗാഥ’ എന്ന ചിത്രത്തിലൂടെ 1997-ൽ ഓമല്ലൂരിന്‍റെ കഥ പറഞ്ഞ ആ സ്നേഹ ഗായകൻ വിടവാങ്ങി. ക്യാപ്റ്റൻ രാജു ഓമല്ലൂരിന്‍റെ രാജുച്ചായനായിരുന്നു.

പത്തനംതിട്ട നഗരഹൃദയത്തോട് അടുത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഓമല്ലൂർ. കാർഷിക ഉത്സവമായ "വയൽ വാണിഭ’ത്തിന്‍റെ മണ്ണുകൂടിയാണത്. കലാസാംസ്കാരിക രംഗങ്ങളിൽ ഓമല്ലൂർ തനതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമാ അഭിനേതാക്കളായ ഓമല്ലൂർ ചെല്ലമ്മ, ഓമല്ലൂർ പ്രതാപചന്ദ്രൻ തുടങ്ങിയവർ ഈ ഗ്രാമത്തിന്‍റെ സംഭാവനകളാണ്.

ക്യാപ്റ്റൻ രാജു ഈ നാടിന്‍റെ യശസുയർത്തിയ കലാകാരനെന്നതിലുപരി, നാടിന്‍റെ നന്മകളെ അഭ്രപാളികളിലെത്തിക്കുന്നതിൽ അത്യുത്‌സാഹം കാട്ടിയ ഒരു സിനിമാ പ്രവർത്തകനായിരുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത "ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിൽ നാടിന്‍റെ നന്മകളും നാട്ടിലെ ആഘോഷങ്ങളും ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്. ഈ ചിത്രത്തിൽ ഒരു വൈദികന്‍റെ ക്ലേശപൂർണമായ ജീവിതത്തെ തനിമയാർന്ന ഭാവത്തിൽ രാജുച്ചായൻ ആവിഷ്കരിച്ചു.

അഞ്ഞൂറിൽപരം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും വ്യത്യസ്തങ്ങളായ വേഷങ്ങൾ പകർന്നാടിയ ആ മഹാനടൻ നാട്ടിലെത്തുന്പോൾ ഞങ്ങൾക്കെല്ലാം അയലത്തെ രാജുച്ചായനായിരുന്നു. ഞങ്ങളുടെ നാട്ടിലെ മതസൗഹാർദവും ഒത്തൊരുമയുമൊക്കെ സാംസ്കാരിക കേരളത്തിന്‍റെ ചരിത്രത്തിന്‍റെ ഏടുകളിൽ എഴുതിച്ചേർത്ത ഒരു വലിയച്ചായൻ.

"തന്‍റെ ഓർമക്കുറിപ്പുകളിൽ’ ഓമല്ലൂരിലെ ഓണം ഏറെ ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. തന്‍റെ അമ്മ അന്നമ്മയും അയൽവാസിയായ കൊട്ടക്കാട് വടക്കേതിൽ ലക്ഷ്മിക്കുട്ടിയമ്മയും ഓമല്ലൂർ തലക്കാഞ്ഞിരം ഗവൺമെന്‍റ് യുപി സ്കൂളിലെ അധ്യാപകനായിരുന്നു. ഇരുവരും സഹോദരിമാരെപ്പോലെയാണു വർത്തിച്ചിരുന്നത്.

അന്നമ്മ ടീച്ചറിന് ഏഴു മക്കളും ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറിന് ആറു മക്കളും. ഇവരിൽ ആറുപേരും പരസ്പരം സമപ്രായക്കാരായിരുന്നു. ആഘോഷങ്ങൾക്കു കുട്ടികളെല്ലാവരും ഒരുമിച്ച് ആർത്തുല്ലസിക്കുമായിരുന്നു. ക്രിസ്മസിന് രാജുച്ചായന്‍റെ വീട്ടിലായിരിക്കും എല്ലാവർക്കും ഭക്ഷണം. ഓണത്തിനാകട്ടെ ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറിന്‍റെ വീട്ടിലും.

നാട്ടിൽ ഒരു മരണം സംഭവിച്ചാൽ എല്ലാ തിരക്കുകളും മാറ്റിവച്ച് രാജുച്ചായൻ ആ ഭവനത്തിലെത്തുമായിരുന്നു. അന്നു കുട്ടികളായ ഞങ്ങൾ ഏറെ കൗതുകത്തോടെയാണ് ആ വലിയ നടനെ നോക്കിക്കണ്ടിരുന്നത്.

അദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി ആധ്യാത്മിക ജീവിതത്തിന്‍റെ വഴികളിൽ ഏറെ ഉണർന്നു ചിന്തിക്കുകയും തക്കതായ തീരുമാനകൾ കൈക്കൊള്ളുകയും ചെയ്തിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഏറെ ആർദ്രമായിരുന്നു രാജുച്ചായന്‍റെ ഹൃദയം. എല്ലാവരുടെയും നന്മയും ക്ഷേമവുമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനുവേണ്ടി തന്‍റെ സിദ്ധികളെ പ്രയോജനപ്പെടുത്തുന്നതിനു സദാ ജാഗരൂകനായിരുന്നു അദ്ദേഹം.

റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് (ഓമല്ലൂർ സ്വദേശിയാണു ലേഖകൻ)


ചലച്ചിത്ര ലോകത്തിനു വലിയ നഷ്ടം: മുഖ്യമന്ത്രി


കൊച്ചി: ക്യാപ്റ്റൻ രാജുവിന്‍റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


"അമ്മ’ അനുശോചിച്ചു

കൊച്ചി: നടൻ ക്യാപ്റ്റൻ രാജുവിന്‍റെ നിര്യാണത്തിൽ താരസംഘടനയായ ’അമ്മ’ അനുശോചിച്ചു. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങി. അദ്ദേഹത്തിന്‍റെ നിര്യാണം ചലച്ചിത്രലോകത്തിന് വലിയനഷ്ടമാണെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തിൽ പറഞ്ഞു.



ജ്യേഷ്ഠസഹോദരനു തുല്യൻ: മോഹൻലാൽ

കൊച്ചി: ക്യാപ്റ്റൻ രാജുവിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത് ജ്യേഷ്ഠസഹോദരനു തുല്യനായ ഒരാളെയാണെന്നു നടൻ മോഹൻലാൽ അനുസ്മരിച്ചു. നടൻ എന്നതിലുപരി ഏറെ മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ക്യാപ്റ്റൻ രാജു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഏറെ സങ്കടമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.


മലയാളികളെ വിസ്മയിപ്പിച്ച നടൻ: മമ്മൂട്ടി

കൊച്ചി: ആകാരസൗഷ്ഠവവും അഭിനയവുംകൊണ്ടു മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ക്യാപ്റ്റൻ രാജുവെന്നു നടൻ മമ്മൂട്ടി അനുസ്മരിച്ചു.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും വരെ അഭിനയിച്ചു. വടക്കൻവീരഗാഥ, ആവനാഴി അങ്ങനെ കുറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്കു വലിയ നഷ്ടം തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.

കപടതകളില്ലാത്ത പച്ചയായ മനുഷ്യൻ: സുരേഷ് ഗോപി


കൊച്ചി: കപടതകൾ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റൻ രാജുവെന്നു സുരേഷ് ഗോപി എംപി. എന്തും വെട്ടിത്തുറന്നു പറയും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യൻ. ഒരുപാടു പേർ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


പകരക്കാരനില്ലാത്ത നടൻ: ഇന്നസെന്‍റ്

കൊച്ചി: മനുഷ്യസ്നേഹിയെയും നല്ല വ്യക്തിത്വത്തിന്‍റെ ഉടമയെയുമാണ് ക്യാപ്റ്റൻ രാജുവിന്‍റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്കു നഷ്ടമായതെന്ന് ഇന്നസെന്‍റ് എംപി. കാബൂളിവാലയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് മറ്റൊരു നടനെ പകരക്കാരനായി നമുക്കു കിട്ടില്ല. അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ ഓർമകളിൽനിന്നു മായില്ല. അടുക്കും ചിട്ടയുമുള്ള സിനിമാ നടനായിരുന്നു അദ്ദേഹമെന്നും ഇന്നസെന്‍റ് പറഞ്ഞു.