കൊച്ചി: മഹാപ്രളയത്തെ തുടർന്നു വീടും ക്യഷിഭൂമിയും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരധിവസിപ്പിക്കുകയും വ്യാപകമായി സംഭവിച്ച ക്യഷിനാശത്തിനും പുനർകൃഷിക്കും മതിയായ ധനസഹായം കാലതാമസം കൂടാതെ കർഷകർക്ക് ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന കത്തോലിക്കാ കോണ്ഗ്രസ് കേന്ദ്ര ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ മഹാ പ്രളയത്തിനു ശേഷം പൊടുന്നനെ വരൾച്ചയുടെ ലക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ നദികളുമായി ബന്ധപ്പെട്ടു സമഗ്രമായ വാട്ടർ ബാലൻസ് പഠനം നടത്തണമെന്നും കേരളിയരായ ശാസ്ത്രജ്ഞരെയും സംസ്ഥാനത്തിനകത്തു പ്രവർത്തിക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പോലുളള സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജല ലഭ്യതയുടെ അവസ്ഥ ശാസ്ത്രീയമായി വിശകലനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ, തോമ്മാന, സെലിൻ സിജോ, ഫെസ്റ്റി മാന്പളളി തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിൽ മഹാ പ്രളയത്തിനു ശേഷം പൊടുന്നനെ വരൾച്ചയുടെ ലക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ നദികളുമായി ബന്ധപ്പെട്ടു സമഗ്രമായ വാട്ടർ ബാലൻസ് പഠനം നടത്തണമെന്നും കേരളിയരായ ശാസ്ത്രജ്ഞരെയും സംസ്ഥാനത്തിനകത്തു പ്രവർത്തിക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പോലുളള സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജല ലഭ്യതയുടെ അവസ്ഥ ശാസ്ത്രീയമായി വിശകലനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ, തോമ്മാന, സെലിൻ സിജോ, ഫെസ്റ്റി മാന്പളളി തുടങ്ങിയവർ പ്രസംഗിച്ചു.