തിരുവനന്തപുരം: നിലയ്ക്കൽ-പന്പ റൂട്ടിലെ കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് ചാർജ് 40 രൂപയാക്കിയത് നിയമപരമായാണെന്നു കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായ സാഹചര്യത്തിലാണ് എംഡിയുടെ വിശദീകരണം. നിരക്ക് ദേദഗതി നിശ്ചയിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് നിലവിലെ നിരക്ക് തീരുമാനിച്ചത്. സാന്പത്തിക പ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റെയും സാഹചര്യത്തിൽ നിരക്കു കുറയ്ക്കാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു. 40 രൂപ നിരക്കാണ് ചീഫ് ഓഫീസിൽ നിന്നു നിശ്ചയിച്ചു നൽകിയത്. അതു രാവിലെ 31 ആയി കുറയ്ക്കുകയും പിന്നീട് 40 ആക്കുകയും ചെയ്തു. ഇത്തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായോ എന്ന കാര്യം പരിശോധിക്കാനും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായ സാഹചര്യത്തിലാണ് എംഡിയുടെ വിശദീകരണം. നിരക്ക് ദേദഗതി നിശ്ചയിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് നിലവിലെ നിരക്ക് തീരുമാനിച്ചത്. സാന്പത്തിക പ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റെയും സാഹചര്യത്തിൽ നിരക്കു കുറയ്ക്കാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു. 40 രൂപ നിരക്കാണ് ചീഫ് ഓഫീസിൽ നിന്നു നിശ്ചയിച്ചു നൽകിയത്. അതു രാവിലെ 31 ആയി കുറയ്ക്കുകയും പിന്നീട് 40 ആക്കുകയും ചെയ്തു. ഇത്തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായോ എന്ന കാര്യം പരിശോധിക്കാനും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.