കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതിക്കാരിയായ കന്യാസ്ത്രീയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും അവരുടെ കൈവശമുള്ളതായി പറയുന്ന തെളിവുകൾ ഉടൻ പോലീസിനു കൈമാറണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടനാട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറന്പിൽ. പരാതിക്കാരിയുടെ മാതൃ ഇടവകയാണ് കോടനാട്. മൂന്നു മാസം മുന്പ് കന്യാസ്ത്രീകളും ബന്ധുക്കളും തന്നെ വന്നു കണ്ടു പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഫാ.നിക്കോളാസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഫാ. നിക്കോളാസ് ടെലിഫോണിൽ നൽകിയ ഇന്റർവ്യൂവിൽനിന്ന്:
സമരത്തിലുള്ള കന്യാസ്ത്രീ കളും പരാതിക്കാരിയുടേത് ഉൾപ്പെടെ രണ്ടു കന്യാസ്ത്രീകളുടെ സഹോദരന്മാരും പരാതിക്കാരിയുടെ ഇപ്പോൾ സത്യഗ്രഹം അനുഷ്ഠിക്കുന്ന സഹോദരിയും ഉൾപ്പെടെ ഒന്പതു പേരാണ് മൂന്നു മാസം മുന്പ് എന്നെ കാണാൻ വന്നത്. ഉച്ചയ്ക്കു മുന്പായിരുന്നു വന്നത്. രണ്ടു മണിക്കൂറോളം സംസാരിച്ചു. ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരേ ശക്തമായ തെളിവ് അവരുടെ കൈവശമുണ്ടെന്നും അതു പോലീസിനു കൈമാറുമെന്നും അവർ പറഞ്ഞു. എങ്കിൽ ഉടൻതന്നെ ഈ തെളിവുകൾ പോലീസിനു കൈമാറണമെന്ന് ഞാൻ നിർദേശിച്ചു.
തെളിവുണ്ടെങ്കിൽ എന്നെ അതു കാണിക്കുകയോ കേൾപ്പിക്കുകയോ ചെയ്താലല്ലേ വിശ്വസിക്കാൻ പറ്റൂ എന്നു ഞാൻ ചോദിച്ചപ്പോൾ തങ്ങൾ ആ തെളിവ് കൊണ്ടുനടക്കാറില്ലെന്നും സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നുമായിരുന്നു മറുപടി. പെൻഡ്രൈവിലും അത് കോപ്പി ചെയ്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് ഇത്രയേറെ സംഭവങ്ങളും ബഹളങ്ങളും നടന്നിട്ടും ഇതുവരെയും ഒരു തെളിവും അവർ പോലീസിനു കൈമാറിയതായി എനിക്കറിയില്ല. തെരുവിൽ സമരത്തിന് ഇറങ്ങുംമുന്പ് കൈയിലുണ്ടെന്ന് അവർ അവകാശപ്പെട്ട ആ തെളിവ് ഇന്നെങ്കിലും കേരള പോലീസിനു കൈമാറിയാൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ നാളെ കേരളത്തിൽ എത്തുന്ന ആ നിമിഷം അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിയും. പറഞ്ഞതുപോലെ തെളിവുണ്ടെങ്കിൽ അവർ തെരുവിൽ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു.
കത്തോലിക്കാ സഭയെയും കത്തോലിക്കാ പൗരോഹിത്യത്തെയും ഇത്രമാത്രം അധിക്ഷേപിക്കാനും അപഹസിക്കാനും വിട്ടുകൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. അവർ സമരവേദിയിൽ കത്തോലിക്കാസഭയെയും കത്തോലിക്കാ പൗരോഹിത്യത്തെയും കുറിച്ചു പറഞ്ഞതു കേൾക്കുന്പോൾ ഒരു കത്തോലിക്കാ വിശ്വാസിയുടെ ശിരസ് ലജ്ജകൊണ്ടു കുനിയും. കൈയിൽ ഉള്ളതായി അവകാശപ്പെടുന്ന തെളിവ് എന്തേ ഇവർ പോലീസിനോ കോടതിക്കോ കൈമാറുന്നില്ല ? ആർക്കുവേണ്ടിയാണ് അവരത് ഒളിച്ചുവച്ചിരിക്കുന്നത്?. ബിഷപ്പിനെതിരേ സമരം ചെയ്തവർ അവർക്കുള്ള തെളിവുകൾ പോലീസിനോ കോടതിക്കോ കൊടുക്കാതിരിക്കെ ചിത്രം ആകെ മാറുകയാണ്. തെളിവ് കൈമാറാതെ തെരുവിലിറങ്ങി ഇത്തരത്തിൽ പ്രതികരിക്കുന്പോൾ വിശ്വാസികളെ ഇവർ കബളിപ്പിക്കുകയാണു ചെയ്യുന്നത്.
കന്യാസ്ത്രീകൾ ശക്തമായ തെളിവുണ്ടെന്നു കണിശമായി പറഞ്ഞതുകൊണ്ടാണ് മുന്പൊക്കെ ഞാൻ മാധ്യമങ്ങളോടു പറഞ്ഞത്, അവരുടെ കൈവശം ശക്തമായ തെളിവുകളുള്ളതായി ഞാൻ കരുതുന്നുവെന്ന്. ഞാൻ തെളിവു കണ്ടതായി ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. തെളിവായി മൊബൈലുണ്ടെന്നും പത്തു പെൻഡ്രൈവുകളിൽ അതു പകർത്തിവച്ചിട്ടുണ്ടെന്നും അവർ എന്നെ ധരിപ്പിച്ചു. തെറ്റു ചെയ്തയാളെ സംരക്ഷിക്കണമെന്ന് ഒരിക്കലും ഞാൻ പറയില്ല.
തെറ്റുചെയ്തയാളെ സംരക്ഷിക്കണമെന്നു പറയുന്ന സഭയല്ല കത്തോലിക്കാ സഭ. ഒന്നുകിൽ തെളിവു കൈമാറണം, അല്ലെങ്കിൽ തെളിവില്ലെന്നിരിക്കെ വികാരിയായ എന്നോടു നുണപറഞ്ഞ് എന്നെ വഞ്ചിച്ചതിനു മാപ്പുപറയണം. ഒരിക്കൽ മാത്രമേ കന്യാസ്ത്രീകൾ എന്നെ കാണാൻ വന്നിട്ടുള്ളൂ. പിന്നീട് നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല - ഫാ. നിക്കോളാസ് മണിപ്പറന്പിൽ വ്യക്തമാക്കി.
ഫാ. നിക്കോളാസ് ടെലിഫോണിൽ നൽകിയ ഇന്റർവ്യൂവിൽനിന്ന്:
സമരത്തിലുള്ള കന്യാസ്ത്രീ കളും പരാതിക്കാരിയുടേത് ഉൾപ്പെടെ രണ്ടു കന്യാസ്ത്രീകളുടെ സഹോദരന്മാരും പരാതിക്കാരിയുടെ ഇപ്പോൾ സത്യഗ്രഹം അനുഷ്ഠിക്കുന്ന സഹോദരിയും ഉൾപ്പെടെ ഒന്പതു പേരാണ് മൂന്നു മാസം മുന്പ് എന്നെ കാണാൻ വന്നത്. ഉച്ചയ്ക്കു മുന്പായിരുന്നു വന്നത്. രണ്ടു മണിക്കൂറോളം സംസാരിച്ചു. ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരേ ശക്തമായ തെളിവ് അവരുടെ കൈവശമുണ്ടെന്നും അതു പോലീസിനു കൈമാറുമെന്നും അവർ പറഞ്ഞു. എങ്കിൽ ഉടൻതന്നെ ഈ തെളിവുകൾ പോലീസിനു കൈമാറണമെന്ന് ഞാൻ നിർദേശിച്ചു.
തെളിവുണ്ടെങ്കിൽ എന്നെ അതു കാണിക്കുകയോ കേൾപ്പിക്കുകയോ ചെയ്താലല്ലേ വിശ്വസിക്കാൻ പറ്റൂ എന്നു ഞാൻ ചോദിച്ചപ്പോൾ തങ്ങൾ ആ തെളിവ് കൊണ്ടുനടക്കാറില്ലെന്നും സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നുമായിരുന്നു മറുപടി. പെൻഡ്രൈവിലും അത് കോപ്പി ചെയ്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് ഇത്രയേറെ സംഭവങ്ങളും ബഹളങ്ങളും നടന്നിട്ടും ഇതുവരെയും ഒരു തെളിവും അവർ പോലീസിനു കൈമാറിയതായി എനിക്കറിയില്ല. തെരുവിൽ സമരത്തിന് ഇറങ്ങുംമുന്പ് കൈയിലുണ്ടെന്ന് അവർ അവകാശപ്പെട്ട ആ തെളിവ് ഇന്നെങ്കിലും കേരള പോലീസിനു കൈമാറിയാൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ നാളെ കേരളത്തിൽ എത്തുന്ന ആ നിമിഷം അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിയും. പറഞ്ഞതുപോലെ തെളിവുണ്ടെങ്കിൽ അവർ തെരുവിൽ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു.
കത്തോലിക്കാ സഭയെയും കത്തോലിക്കാ പൗരോഹിത്യത്തെയും ഇത്രമാത്രം അധിക്ഷേപിക്കാനും അപഹസിക്കാനും വിട്ടുകൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. അവർ സമരവേദിയിൽ കത്തോലിക്കാസഭയെയും കത്തോലിക്കാ പൗരോഹിത്യത്തെയും കുറിച്ചു പറഞ്ഞതു കേൾക്കുന്പോൾ ഒരു കത്തോലിക്കാ വിശ്വാസിയുടെ ശിരസ് ലജ്ജകൊണ്ടു കുനിയും. കൈയിൽ ഉള്ളതായി അവകാശപ്പെടുന്ന തെളിവ് എന്തേ ഇവർ പോലീസിനോ കോടതിക്കോ കൈമാറുന്നില്ല ? ആർക്കുവേണ്ടിയാണ് അവരത് ഒളിച്ചുവച്ചിരിക്കുന്നത്?. ബിഷപ്പിനെതിരേ സമരം ചെയ്തവർ അവർക്കുള്ള തെളിവുകൾ പോലീസിനോ കോടതിക്കോ കൊടുക്കാതിരിക്കെ ചിത്രം ആകെ മാറുകയാണ്. തെളിവ് കൈമാറാതെ തെരുവിലിറങ്ങി ഇത്തരത്തിൽ പ്രതികരിക്കുന്പോൾ വിശ്വാസികളെ ഇവർ കബളിപ്പിക്കുകയാണു ചെയ്യുന്നത്.
കന്യാസ്ത്രീകൾ ശക്തമായ തെളിവുണ്ടെന്നു കണിശമായി പറഞ്ഞതുകൊണ്ടാണ് മുന്പൊക്കെ ഞാൻ മാധ്യമങ്ങളോടു പറഞ്ഞത്, അവരുടെ കൈവശം ശക്തമായ തെളിവുകളുള്ളതായി ഞാൻ കരുതുന്നുവെന്ന്. ഞാൻ തെളിവു കണ്ടതായി ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. തെളിവായി മൊബൈലുണ്ടെന്നും പത്തു പെൻഡ്രൈവുകളിൽ അതു പകർത്തിവച്ചിട്ടുണ്ടെന്നും അവർ എന്നെ ധരിപ്പിച്ചു. തെറ്റു ചെയ്തയാളെ സംരക്ഷിക്കണമെന്ന് ഒരിക്കലും ഞാൻ പറയില്ല.
തെറ്റുചെയ്തയാളെ സംരക്ഷിക്കണമെന്നു പറയുന്ന സഭയല്ല കത്തോലിക്കാ സഭ. ഒന്നുകിൽ തെളിവു കൈമാറണം, അല്ലെങ്കിൽ തെളിവില്ലെന്നിരിക്കെ വികാരിയായ എന്നോടു നുണപറഞ്ഞ് എന്നെ വഞ്ചിച്ചതിനു മാപ്പുപറയണം. ഒരിക്കൽ മാത്രമേ കന്യാസ്ത്രീകൾ എന്നെ കാണാൻ വന്നിട്ടുള്ളൂ. പിന്നീട് നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല - ഫാ. നിക്കോളാസ് മണിപ്പറന്പിൽ വ്യക്തമാക്കി.