തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജി ഈ മാസം 22 ന് കോടതി പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തിരിമറി നടത്തിയതായി പറയപ്പെടുന്ന കത്ത് ഹാജരാക്കാൻ പ്രതിയോട് കോടതി ആവശ്യപ്പെടണമെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തെ സംബന്ധിക്കുന്ന കത്ത് കോടിയേരി ബാലകൃഷ്ണനു ലഭിച്ചിരുന്നുവെന്ന് വാർത്താസമ്മേളനം നടത്തിയെങ്കിലും ഈ കത്ത് പോലീസിന് കൈമാറിയിരുന്നില്ലെന്നാരോപിച്ചാണു കെ പി സി സി സെക്രട്ടറി ജോയികുമാർ ചാമക്കര കോടതിയിൽ ഹർജി നൽകിയത്
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തെ സംബന്ധിക്കുന്ന കത്ത് കോടിയേരി ബാലകൃഷ്ണനു ലഭിച്ചിരുന്നുവെന്ന് വാർത്താസമ്മേളനം നടത്തിയെങ്കിലും ഈ കത്ത് പോലീസിന് കൈമാറിയിരുന്നില്ലെന്നാരോപിച്ചാണു കെ പി സി സി സെക്രട്ടറി ജോയികുമാർ ചാമക്കര കോടതിയിൽ ഹർജി നൽകിയത്