കൊച്ചി: സീറോ മലബാര്‍ സഭയെയും സഭാധ്യക്ഷനെയും കത്തോലിക്ക കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് അടിയന്തര ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തുടക്കം മുതല്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടിയും സഭാനടപടിയും സ്വീകരിക്കണമെന്നുള്ളതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാട്. സഭയെ മോശമാക്കണമെന്ന ദുരുദ്ദേശ്യത്തോടുകൂടി ചില സഭാവിരുദ്ധര്‍ ബോധപൂര്‍വം സഭയുടെ നിലപാടിനെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ അവതരിപ്പിച്ചു പുകമറ സൃഷ്ടിക്കരുത് എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, ഒരു വ്യക്തി സ്വകാര്യ ചാനലിലും സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സഭയെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഇയാൾക്കെതിരേയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചുവെന്നു ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അടിയന്തര യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും പങ്കെടുത്തു.
പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടിയും സഭാനടപടിയും സ്വീകരിക്കണമെന്നുള്ളതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാട്. സഭയെ മോശമാക്കണമെന്ന ദുരുദ്ദേശ്യത്തോടുകൂടി ചില സഭാവിരുദ്ധര്‍ ബോധപൂര്‍വം സഭയുടെ നിലപാടിനെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ അവതരിപ്പിച്ചു പുകമറ സൃഷ്ടിക്കരുത് എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, ഒരു വ്യക്തി സ്വകാര്യ ചാനലിലും സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സഭയെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഇയാൾക്കെതിരേയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചുവെന്നു ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അടിയന്തര യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും പങ്കെടുത്തു.