പത്തനംതിട്ട: നിർബന്ധിത ദുരിതാശ്വാസ പിരിവിൽനിന്നു പ്രളയബാധിത മേഖലകളെ ഒഴിവാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഒരുമാസത്തെ ശന്പളം ദുരിതാശ്വാസനിധിയിലേക്കു നൽകാത്തവർ വിസമ്മതപത്രം നൽകണമെന്നത് ബ്ലാക്ക് മെയിലിംഗ് തന്ത്രമാണെന്നും ഇതവസാനിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയം ഡാമുകൾ തുറന്നുവിട്ടതുകൊണ്ടുണ്ടായതാണെന്നതിൽ തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ഭരണം; തലയിൽ മുണ്ടിട്ടു നടക്കണമെന്ന് ശ്രീധരൻപിള്ള
പത്തനംതിട്ട: കേരളത്തിലെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നത് ചീഫ് സെക്രട്ടറിയാണെന്നു ചില മന്ത്രിമാർ തന്നെ പറയുന്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. എക്സിക്യൂട്ടീവ് ഓഫീസറായ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ നയപരമായ തീരുമാനങ്ങളെടുക്കുകയും മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ട് ഉത്തരവുകളിറങ്ങുകയും ചെയ്യുന്നു. സാലറി ചലഞ്ച് നിർബന്ധിതപിരിവാണ്. ഇതിനോടു ബിജെപിക്കു യോജിപ്പില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഒരുമാസത്തെ ശന്പളം ദുരിതാശ്വാസനിധിയിലേക്കു നൽകാത്തവർ വിസമ്മതപത്രം നൽകണമെന്നത് ബ്ലാക്ക് മെയിലിംഗ് തന്ത്രമാണെന്നും ഇതവസാനിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയം ഡാമുകൾ തുറന്നുവിട്ടതുകൊണ്ടുണ്ടായതാണെന്നതിൽ തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ഭരണം; തലയിൽ മുണ്ടിട്ടു നടക്കണമെന്ന് ശ്രീധരൻപിള്ള
പത്തനംതിട്ട: കേരളത്തിലെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നത് ചീഫ് സെക്രട്ടറിയാണെന്നു ചില മന്ത്രിമാർ തന്നെ പറയുന്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. എക്സിക്യൂട്ടീവ് ഓഫീസറായ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ നയപരമായ തീരുമാനങ്ങളെടുക്കുകയും മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ട് ഉത്തരവുകളിറങ്ങുകയും ചെയ്യുന്നു. സാലറി ചലഞ്ച് നിർബന്ധിതപിരിവാണ്. ഇതിനോടു ബിജെപിക്കു യോജിപ്പില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.