കൊച്ചി: ആശുപത്രികളിൽ വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ലഹരി മരുന്നുകളുടെ വില്പനയ്ക്ക് ലൈസൻസ് നൽകാനുള്ള അധികാരം ഡ്രഗ്സ് കണ്‍ട്രോളർക്ക് നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ലഹരി മരുന്ന് നിരോധന നിയമത്തിൽ ഫെബ്രുവരി 22ന് കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് അധികാരം ഡ്രഗ്സ് കണ്‍ട്രോളർക്ക് കൈമാറിയത്. ചികിത്സ നടത്താൻ വേണ്ട മയക്കുമരുന്നുകൾ നിശ്ചിത അളവിൽ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകാനാണ് ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരമുള്ളത്. എന്നാൽ വില്പനയടക്കമുള്ള ലൈസൻസ് നൽകാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരം നൽകി സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന് കോട്ടയം സ്വദേശി എം.എസ്. അബ്ദുൾ റഹീം നൽകിയ ഹർജിയിൽ പറയുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി.
ലഹരി മരുന്ന് നിരോധന നിയമത്തിൽ ഫെബ്രുവരി 22ന് കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് അധികാരം ഡ്രഗ്സ് കണ്‍ട്രോളർക്ക് കൈമാറിയത്. ചികിത്സ നടത്താൻ വേണ്ട മയക്കുമരുന്നുകൾ നിശ്ചിത അളവിൽ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകാനാണ് ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരമുള്ളത്. എന്നാൽ വില്പനയടക്കമുള്ള ലൈസൻസ് നൽകാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് അധികാരം നൽകി സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന് കോട്ടയം സ്വദേശി എം.എസ്. അബ്ദുൾ റഹീം നൽകിയ ഹർജിയിൽ പറയുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി.